ആൾക്കൂട്ടത്തെ അഴിച്ചുവിടുേമ്പാൾ
text_fieldsവൈകാരികവും അപകടകരവുമായ രാഷ്ട്രീയ തന്ത്രങ്ങളുമായി യുദ്ധ മുറവിളി ഉയർത്തുന്നവർ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങ ളിൽ വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് കണ്ണയക്കുന്നതിന് സമയമായി. കെട്ടഴിച്ചുവിട്ട ഇൗ വലതുപക്ഷ കോമാളികൾ ഒന്നുകിൽ അതിർത്തിയിൽ പോയി ‘ശത്രു’ക്കളെ നേരിടുക, അല്ലെങ്കിൽ അവരെ ഭീകരവിരുദ്ധ നിയമപ്രകാരം കസ്റ്റഡ ിയിലെടുക്കുക.
ഹരിയാനയിലെ രോഹ്തക് ജില്ലയിൽനിന്നാണ് ആൾക്കൂട്ടകൊലപാതകത്തിലെ ഒടുവിലത്തെ ഇര. കുറ്റവാള ിയായി ചിത്രീകരിച്ച നൗഷാദ് എന്നയാളെ പ്രാദേശിക പൊലീസ് കൈകൾ ബന്ധിച്ച ശേഷമാണ് ആൾക്കൂട്ടം കൈകാര്യം ചെയ് തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രോഹ്തക്-സോനാപേട്ട് ൈഹേവയിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം കുറച്ചു വർഷങ്ങ ളായി വർധിച്ചതായി ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളെയും വഹിച്ചു പോകുന്ന വാഹനങ്ങൾ ആക്രമിച്ച് അതിലുള്ളവരെ പ്രഹരിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്യുന്നു.
ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നത് നമ്മുടെ രാജ്യത്താണ്. എന്നിട്ടും ഇത് അവസാനിപ്പിക്കാൻ നടപടികളുണ്ടാവുന്നില്ല. ഭയാനകമായ ഇൗ കുറ്റത്തോട് എന്തുകൊണ്ട് മൗനംപാലിക്കുന്നു? എന്തിനാണ് ഇതു മറച്ചുവെക്കുന്നത്? ഭ്രാന്തമായ ഇൗ അക്രമം വ്യാപിക്കുകയാണ്. സർക്കാർ നിസ്സംഗമാണ്. നിരപരാധികളെ കുറ്റവാളികളാക്കാൻ പൊലീസ് ശ്രമിക്കുന്നു. ഇത്തരം സാഹചര്യത്തിൽ സ്വയം പരിഷ്കൃതമെന്ന് വിശേഷിപ്പിക്കാൻ നമുക്ക് എന്തവകാശമാണുള്ളത്. മുസ്ലിംകളെയും ദലിതുകളെയും ക്രിസ്ത്യാനികളെയുമാണ് ഹിന്ദുത്വവാദികൾ ലക്ഷ്യംവെക്കുന്നത്. തങ്ങൾ പാചകം ചെയ്യുന്നതും കഴിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും എന്താണെന്നതിനെക്കുറിച്ച് കൂടുതൽ ശ്രദ്ധ പുലർത്താൻ അവർ നിർബന്ധിക്കപ്പെടുകയാണ്. സാധാരണക്കാരൻ പട്ടിണി കിടക്കുേമ്പാഴും അവർ മാട്ടിറച്ചി തീറ്റക്കാരനാണെന്ന് കൊട്ടിഘോഷിക്കുകയാണ് കേന്ദ്ര-
സംസ്ഥാന മന്ത്രിമാർ.
പ്രശസ്ത മാധ്യമപ്രവർത്തകനായ സിയാഉസ്സലാമിെൻറ ‘ലിഞ്ച് ഫയൽസ്: ദ േഫാർഗോട്ടൺ സാഗ ഒാഫ് വിക്ടിംസ് ഒാഫ് ഹേറ്റ് ക്രൈം’ എന്ന പുസ്തകത്തിൽ രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങളുടെ ചിത്രം വരച്ചുകാട്ടുന്നു. പുസ്തകം വായിച്ചാൽ നിങ്ങൾ ഞെട്ടിത്തരിക്കുമെന്നുറപ്പ്. ഇൗ ക്രൂരകൃത്യത്തിെൻറ ഇരുണ്ട രാഷ്ട്രീയമാനങ്ങളും നിർണായക വിവരങ്ങളുമൊ
ക്കെ ഗ്രന്ഥത്തിലുണ്ട്.
പുസ്തകത്തിെൻറ ആമുഖത്തിൽ ഇങ്ങനെ വായിക്കാം: ‘ഝാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്ലിം ക്ഷീര കർഷകരും ഇറച്ചിക്കച്ചവടക്കാരും ആക്രമിക്കപ്പെടുകയാണ്. ഏതെങ്കിലും സംസ്ഥാനത്ത് ഗോരക്ഷകർ ഒരാളെ കൊലപ്പെടുത്തുേമ്പാൾ ഒരേ തിരക്കഥയാണ് രചിക്കുന്നത്. പശുവിനെ കൊന്നതിെൻറ പേരിൽ ജനക്കൂട്ടം ഒരാളെ ആക്രമിക്കുന്നു. ഇര കൊല്ലപ്പെട്ടാലും അയാൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കുന്നു. പേര് ചേർക്കപ്പെടാത്ത അക്രമികൾക്ക് ഉടൻ ജാമ്യം ലഭിക്കുന്നു. എല്ലാ ആക്രമണങ്ങളും ആസൂത്രിതമായാണ് നടക്കുന്നത്. തങ്ങൾക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുന്നു.
മിക്ക ആൾക്കൂട്ട കൊലപാതകങ്ങളും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് സിയാവുസ്സലാം ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിലെ മീറത്തിൽ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടപ്പോൾ പേരിന് ഇയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച കേന്ദ്രമന്ത്രി മഹേഷ്ശർമ സംഭവത്തിലെ മുഖ്യപ്രതിയെന്ന് ആരോപണമുള്ളയാൾ മരിച്ചപ്പോൾ മൃതദേഹത്തിൽ ത്രിവർണ പതാക പുതപ്പിച്ച് അന്ത്യയാത്രക്ക് ഒരുക്കിയത് മറക്കാനായിട്ടില്ല.
ഹിന്ദുത്വ സായുധസംഘം നടത്തുന്ന കിരാത നടപടികളെക്കുറിച്ച് പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. എന്നിട്ടും ഇവർ സമൂഹത്തിൽ നിർഭയം പരിലസിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് സിയാവുസ്സലാം നമ്മെ ഒാർമപ്പെടുത്തുന്നു. ഇത് ഏകാധിപത്യമല്ലാതെ മറ്റൊന്നുമല്ല. കലഹോത്സുകമായ ഇൗ വ്യവസ്ഥയിൽനിന്ന് നമുക്ക് മറ്റെന്ത് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.