അരാഷ്ട്രീയ യുവത്വത്തിെൻറ രാഷ്ട്രീയ ഇടപെടലുകൾ
text_fieldsയുവത്വമാണ് എല്ലാ സമൂഹത്തിെൻറയും ചാലകശക്തി. പുതിയ ആശയങ്ങളും രീതികളും അവരിലൂട െയാണ് സമൂഹത്തിലേക്ക് വ്യാപിക്കുന്നത്. അവർ തന്നെയാണ് അതാതു കാലത്തെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഏറ്റെടുത്ത് അവ ചർച്ചക്കായി അവതരിപ്പിക്കാറുള്ളതും. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അത് ശക്തമായി പ്രകടമായത് അടിയന്തരാവസ്ഥയോട് അനുബന്ധിച്ചായിരുന്നു. 1973-75 കാലത്ത് ജയപ്രകാശ് നാരായൺ നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ മുന്നോട്ടുവെച്ച പ്രധാന മുദ്രാവാക്യം ‘ജനാധിപത്യത്തിന് യുവജനങ്ങൾ’ എന്നായിരുന്നു.
ഇതേ കാലത്തുതന്നെ കേരളത്തിലും യുവത്വത്തിെൻറ ഇത്തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങൾ നടന്നിട്ടുണ്ട്. അതാകട്ടെ തീവ്ര ഇടതുപക്ഷത്തുനിന്നായിരുന്നു കൂടുതലും. മറ്റു രാഷ്്ട്രീയ യുവജന പ്രസ്ഥാനങ്ങളുടെ ഇടപെടലും ശക്തമായിരുന്നു. അതേസമയം, അന്നത്തെ കേരളത്തിലെ നക്സൽ ദിനങ്ങൾ യുവത്വത്തിെൻറ ചോരകൊണ്ട് നനഞ്ഞുകിടന്നു. സഖാവ് വർഗീസ് വെടിയേറ്റ് മരിക്കുമ്പോൾ വയസ്സ് 32. കക്കയത്ത് രാജെൻറ മരണവും സമാനം.ഇതൊക്കെ യുവത്വത്തിെൻറ രാഷ്ട്രീയ ഇടപെടലിെൻറ ബാക്കിപത്രങ്ങൾ.എന്നാൽ, പുതിയകാലത്ത് കേരളത്തിലെ യുവത്വത്തിന് സംഭവിച്ച മാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 1990കൾവരെ കേരളത്തിലെ യുവത്വത്തിെൻറ സാമൂഹിക ഇടപെടലും രാഷ്ട്രീയപ്രവർത്തനവും പൊതുജീവിതത്തിന് നൽകിയ ഉണർവ് ചെറുതായിരുന്നില്ല. കാമ്പസുകളിൽ അത് തെറ്റായ വിദ്യാഭ്യാസ നയത്തിന് എതിരായിരുന്നെങ്കിൽ റോഡിൽ അത് അരിയുടെ വില വർധനക്കും ബസ്ചാർജ് വർധനക്കും എതിരായിരുന്നു. രാഷ്ട്രീയ യുവജനപ്രസ്ഥാനത്തിെൻറ ഇത്തരം സാമൂഹിക ഇടപെടലുകളിൽനിന്ന് നേതൃത്വത്തിലെത്തിയവർ ഇന്ന് ജനപ്രതിനിധിയായും മന്ത്രിയായും മാറി. എന്നാൽ ഏറ്റവം പുതിയ കാലത്ത്, ഏകദേശം 1991 ആഗോളാന്തര കാലത്ത് നമുടെ യുവത്വത്തിൽ വലിയരീതിയിലുള്ള മാറ്റങ്ങൾ പ്രകടമായിത്തുടങ്ങി. അതിനെ നിയന്ത്രിച്ചതും മുന്നോട്ടു കൊണ്ടുപോയതും അരാഷ്ട്രീയതയാണ് എന്നതാണ് വസ്തുത. ഈ അരാഷ്ട്രീയതയിൽ അവരുടെതായ രാഷ്ട്രീയം ഉണ്ടായിരുന്നു. അതിനെ അംഗീകരിക്കാൻ വ്യവസ്ഥാപിത അധികാര രാഷ്ട്രീയവർഗത്തിനു കഴിഞ്ഞില്ല. അതാകട്ടെ അവരെ മുഖ്യധാര രാഷ്ട്രീയ വ്യവഹാരങ്ങളിൽനിന്ന് മാറ്റിനിർത്തി.
അരാഷ്ട്രീയ യുവത്വം
ആഗോളവത്കരണാനന്തര ലോകത്ത് ഉണ്ടായ നവസാങ്കേതികത നമുടെ ബോധത്തെയും ചിന്തയെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. 30 വയസ്സ് പിന്നിട്ടവർക്ക് അത്തരം ചിന്തകളെ തങ്ങളുടെ അനുഭവപരിസരങ്ങളിൽ വെച്ച് പുനർചിന്തക്ക് വിധേയമാക്കാനും കാര്യങ്ങളെ തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ കാലത്ത് തീരെ ചെറുപ്പമായവരുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടത് ലോകത്തിെൻറ നവരാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു. അതാകട്ടെ ജനപക്ഷത്തുനിന്ന് പാടെ മാറ്റിനിർത്തപ്പെട്ടതും അവസരപരവും ജനവിരുദ്ധവും ആയിരുന്നു. ജനാധിപത്യത്തിൽ നേതാക്കളുടെ അഴിമതിയും അധികാരത്തിനുവേണ്ടി ആശയങ്ങളെയും കാഴ്ചപ്പാടിനെയും ബലി നൽകിയതും ഈ യുവത്വത്തിെൻറ മുന്നിൽ വെച്ചായിരുന്നു. പണം കൊടുത്ത് മത്സരത്തിന് സീറ്റ് വാങ്ങുന്നതും വിജയിച്ചശേഷം കാലുമാറുന്നതും ഇവർ നേരിൽ അനുഭവിച്ചു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ തുരുത്തായി രാഷ്ട്രീയരംഗം മാറിയതിെൻറ അനവധി തെളിവുകൾ പുറത്തുവന്നു. അതിൽ പ്രധാനമന്ത്രി മുതൽ വാർഡ് മെംബർവരെ പ്രതികളായപ്പോൾ നമ്മുടെ യുവത്വം പതുക്കെപ്പതുക്കെ രാഷ്ട്രീയത്തിൽനിന്ന് പിന്നോേട്ടക്ക് മാറി സഞ്ചരിക്കാൻ തുടങ്ങി. രാഷ്ട്രീയ പാർട്ടികളുടെ യുവജന വിഭാഗം പേരിനു മാത്രമായി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തിയ വിദ്യാർഥിസമൂഹത്തിന് കാമ്പസ് രാഷ്ട്രീയത്തിന് പല രീതിയിലുള്ള നിയന്ത്രണങ്ങളുണ്ടായി. അങ്ങനെ കത്തുന്ന രാഷ്ട്രീയം പറേയണ്ട യുവത്വം നവലിബറൽ നയങ്ങളുടെ ഒപ്പം ചേർന്നു. നമ്മുടെ രാഷ്ട്രീയ പൊതുയോഗങ്ങളും പഠന ക്ലാസുകളും പ്രായമായവരെക്കൊണ്ട് നിറക്കപ്പെട്ടു. അങ്ങാടിയിലെ രാഷ്ട്രീയ വിശദീകരണങ്ങൾ കേൾക്കാൻ യുവാക്കൾക്ക് തീരെ താൽപര്യമില്ലാതായി. അങ്ങനെയാണ് കേരളത്തിെൻറ ഉൾപ്രദേശങ്ങളിൽ കുടുംബ സംഗമങ്ങൾ സജീവമായത്. നിർബന്ധിതാവസ്ഥയിൽ എത്തിയ യുവത്വം അവിടെയിരുന്ന് മൊബൈലിൽ തങ്ങളുടെ ലോകത്തെ പണിെതടുത്തു. ഈ സമയത്തും ഇതേ യുവത്വം നവ മാധ്യമങ്ങളിലൂടെ തങ്ങളുടെ സാമൂഹിക പ്രതികരണം നടത്തിയിട്ടുണ്ട്.
രണ്ടായിരത്തിനുശേഷം മൊബൈൽ സാങ്കേതികത ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഈ യുവത്വത്തെയാണ്. അവർ നവ മാധ്യമങ്ങളിലൂടെ തങ്ങളുടെ സാമൂഹിക കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.അതിൽ ശരിയും തെറ്റും ഉണ്ടായിരുന്നു. എന്നാൽ ഒരു വിഭാഗം, അധികാര മോഹത്താൽ ജീർണിച്ച രാഷ്ട്രീയവ്യവസ്ഥയെ നിശിതമായി വിമർശിച്ചു. അധികാര രാഷ്ട്രീയം ജനവിരുദ്ധവും സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നതുമാണ് എന്നുവരെ ചർച്ച ചെയ്തു. അതിനൊക്കെ കാരണങ്ങളും ഉണ്ടായിരുന്നു. അവരുടെ പല രീതികളെയും പൊതു സമൂഹത്തിന് സഹിക്കാൻ കഴിയില്ലായിരുന്നു. അതിെൻറ ഭാഗമായിരുന്നു മുടി നീട്ടിയ വിനായകനെ പൊലീസ് പീഡിപ്പിച്ചതും പിന്നീട് അവൻ ആത്മഹത്യ ചെയ്തതും. ഈ സമയെത്താക്കെ ഇവരെ സമൂഹം വിളിച്ചത് അരാഷ്ട്രീയവാദികൾ എന്നായിരുന്നു. ആ തരത്തിലുള്ള പല ഇടപെടലും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. മറ്റൊരു വിഭാഗം മത വിചാരങ്ങളോട് കാണിച്ച അതിവൈകാരിക പ്രകടനങ്ങൾ സമൂഹത്തിൽ നിന്ന് രാഷ്ട്രീയത്തെ മാറ്റി അവിടെ മതത്തെ സ്ഥാപിക്കാനുള്ള ശ്രമമായിക്കണ്ടു. സമൂഹമാധ്യമങ്ങളിലെ മതവിചാരണയുടെ കാര്യകർത്താക്കൾ അധികവും യുവത്വമാണ്. മതത്തിനപ്പുറം അവർക്ക് മറ്റൊന്നും ഇല്ല എന്നതായിരുന്നു പൊതുധാരണ. ഇതിെൻറ അടിസ്ഥാനത്തിൽ പല രക്ഷിതാക്കളും സ്വന്തം മക്കൾ ഉൾപ്പെടെയുള്ള യുവത്വത്തെ നോക്കി ആഴത്തിൽ ആശങ്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തോടുള്ള പുച്ഛം, രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിക്കാതിരിക്കൽ, ജാഥയും പൊതുയോഗങ്ങളും അവഗണിക്കൽ... ഇങ്ങനെയുള്ള യുവത്വം എങ്ങനെ നമ്മുടെ ജനാധിപത്യത്തെ മുന്നോട്ടു നയിക്കും എന്നായിരുന്നു ആശങ്കയുടെ അടിസ്ഥാനം. എന്നാൽ ഒരു മഹാപ്രളയം കേരളത്തിെൻറ അത്തരം ആശങ്കകളെ പാടെ മാറ്റിയിരിക്കുന്നു.
രാഷ്ട്രീയ ഇടപെടൽ
ജീവിതത്തിൽ മനുഷ്യെൻറ ഏറ്റവും ഉന്നതമായ കടമ മനുഷ്യരാശിയെ സേവിക്കലാണെന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞത്. പ്രത്യക്ഷത്തിൽ ഇതൊരു സേവനം മാത്രമായി തോന്നാം. എന്നാൽ അത്തരം ബോധത്തിലെത്താൻ ഓരോ വ്യക്തിക്കും സേവന സന്നദ്ധമായ മനസ്സ് വേണം. അതുണ്ടാക്കുന്നത് സാമൂഹിക സാഹചര്യങ്ങളാണ്. സാഹചര്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. പ്രളയകാലത്തും അതിനുശേഷവും കേരളത്തിലെ യുവത്വം ചെയ്ത കാര്യങ്ങൾ പൂർണമായും രാഷ്ട്രീയ ഇടപെടൽ തന്നെയാണ്. അതുകണ്ട് ലോകംതന്നെ അത്ഭുതപ്പെടുകയാണ്. ഇതിനിടയിൽ കോഴിക്കോട്ടുകാരനായ ഒരു രക്ഷിതാവിെൻറ വാട്സ്ആപ് സന്ദേശം ഇങ്ങനെയാണ്. ‘എത്ര നിർബന്ധിച്ചിട്ടും ഒരു രാഷ്ട്രീയ പരിപാടിക്കും പൊതുപരിപാടിക്കും പോകാത്ത മകൻ പ്രളയം തുടങ്ങി രണ്ടാം ദിവസം എന്നോട് കാറിെൻറ താക്കോലിനു ചോദിച്ചു. മണിക്കൂറുകൾക്കകം അവനും കൂട്ടുകാരും കാർ നിറയെ സാധനങ്ങളുമായി തിരിച്ചെത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവുകയാെണന്ന്’ പറഞ്ഞു. ഇത് ഒരു രക്ഷിതാവിെൻറ മാത്രം അനുഭവമല്ല. പല രക്ഷിതാക്കൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വ്യക്തി എന്ന അർഥത്തിൽ മാത്രം ഒരാൾ ജീവിക്കുമ്പോഴാണ് അയാൾക്ക് സാമൂഹിക സമ്പർക്കങ്ങൾ കുറയുന്നത്. ഈ പരിധിയെ മായ്ച്ചുകളയുന്നതാണ് രാഷ്ട്രീയ സമ്പർക്കങ്ങൾ എന്നാണ് പൊതു ധാരണ. ഇതിനെ മാറ്റിയെടുത്തിട്ടുണ്ട് നമ്മുടെ യുവത്വം. അവർ വിശാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സമ്പർക്കങ്ങളെ എപ്പോഴും കൂടെ കൂട്ടിയില്ല. എങ്കിലും അവർക്ക് കാര്യങ്ങളെ വളരെ കൃത്യതയോടെ കാണാൻ കഴിഞ്ഞു.
സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും
ഇന്നത്തെ മുതിർന്ന പല നേതാക്കളും രാഷ്ട്രീയ പ്രവർത്തനങ്ങളെ സാമൂഹിക പ്രവർത്തനമായി കണ്ടവരാണ്. അവർക്ക് സാമൂഹിക പ്രവർത്തനം രാഷ്ട്രീയ വളർച്ചയുടെ ഭാഗമായിരുന്നു. എന്നാൽ പുതിയ കാലം അതിനെ മാറ്റിമറിച്ചു. ഉന്നത ബന്ധങ്ങളും സമ്പത്തും രാഷ്ട്രീയവളർച്ചയെ സ്വാധീനിക്കാൻ തുടങ്ങി. മുഖ്യധാരയിൽ പ്രശ്നപരിഹാരത്തിന് പണവും സ്വാധീനവും നിർണായക സ്ഥാനം വഹിച്ചു. ഇതൊക്കെ കണ്ടുവളർന്ന യുവത്വം രാഷ്ട്രീയത്തെ പുച്ഛത്തോടെ കാണാൻ തുടങ്ങി. ചില ജനകീയപ്രശ്നങ്ങൾ രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ സന്നദ്ധസംഘടനകൾ അവയെ വിജയിപ്പിച്ചെടുത്തു. ലോക്പാൽ ബില്ലുമായി ബന്ധപ്പെട്ട് അണ്ണാ ഹസാെരക്ക് കിട്ടിയ പിന്തുണ അതിെൻറ മികച്ച ഉദാഹരണമാണ്. എന്തിനധികം, ഡൽഹിയിലെ ആം ആദ്മിയുടെ വിജയത്തിലും അരാഷ്ട്രീയതയുടെ അടയാളം കാണാം. ഇതൊക്കെ കാണിക്കുന്നത് അധികാര രാഷ്ട്രീയത്തെ മാറ്റിനിർത്തിക്കൊണ്ടുതന്നെ രാഷ്ട്രീയ ഇടപെടലുകൾ നടത്താം എന്നതാണ്.
കേരളത്തിലെ യുവത്വം അരാഷ്ട്രീയമായി ജീവിക്കുമ്പോഴും അവരുടെ ഉള്ളിലെ രാഷ്ട്രീയം എത്ര സംശുദ്ധമായിട്ടാണ് ആവശ്യഘട്ടത്തിൽ പ്രതികരിച്ചത്! പ്രളയത്തിൽ താരതമ്യേന നഷ്ടങ്ങൾ കുറഞ്ഞ കോഴിക്കോട് ജില്ലയിൽനിന്ന് പലരും ആലപ്പുഴയിലും കൊച്ചിയിലും തങ്ങളുടെ മാനവിക ഇടപെലുകൾ നടത്തി. ഒരിക്കൽ പോലും കാണാത്തവർ, ഇന്നേവരെ കണ്ടിട്ടില്ലാത്ത ദേശങ്ങൾ... ഇതൊന്നും മാനവികബോധത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളെല്ലന്ന് അവർ തെളിയിച്ചു. ജാതിയും മതവും മഹാപ്രളയത്തിൽ മുങ്ങിപ്പോയി. ആരാധനാലയങ്ങൾ പലതും വൃത്തിയാക്കിയത് ഇതര മതവിശ്വാസികളായ യുവത്വമായിരുന്നു. ഇവർതന്നെയാണ് പലപ്പോഴും നവ മാധ്യമങ്ങളിൽ തങ്ങളുടെ മതവിചാരങ്ങൾ പങ്കുവെച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.