Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതദ്ദേശീയ...

തദ്ദേശീയ ദിനാചരണത്തിന്റെ കാലിക പ്രസക്തി

text_fields
bookmark_border
തദ്ദേശീയ ദിനാചരണത്തിന്റെ കാലിക പ്രസക്തി
cancel

വികസന വഴികളിൽ ഒറ്റപ്പെടാതെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ എല്ലാ തദ്ദേശീയരെയും കൈ പിടിച്ചുയർത്തുന്നതിനാണ് 1994 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒമ്പത് തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.‘‘പ്രകൃതി സംരക്ഷണത്തിലൂടെ തദ്ദേശ ജനതയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക’’ എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം.

പ്രകൃതിയും ആവാസ വ്യവസ്ഥയും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് മാനവരാശിയുടെ നിലനില്‍പിനായി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ തദ്ദേശ ജനതയോടൊപ്പം ലോകരേവരും കൈകോര്‍ക്കേണ്ടതുണ്ട്.

തദ്ദേശീയ ജനതയടക്കം ഇന്ത്യയിലെ പട്ടിക-പിന്നാക്ക വിഭാഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനുദിനം വർധിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും എല്ലാ പട്ടിക വിഭാഗക്കാർക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനായിട്ടില്ല. ഇവർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അനുദിനം വർധിക്കുന്നു. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയെന്ന ലക്ഷ്യമുള്ള സംഘ്പരിവാറിന്റെ പിന്തുണ അതിക്രമങ്ങൾ നടത്തുന്നവർക്ക് ഭരണ സംരക്ഷണവും ഉറപ്പാക്കുകയാണിപ്പോൾ.

ഭരണഘടന ഉറപ്പുനൽകിയ സംവരണ അവകാശങ്ങളെല്ലാം വളഞ്ഞ വഴികളിലൂടെ ഇല്ലാതാക്കുന്നു. തസ്തികകൾ വെട്ടിക്കുറച്ചും കരാർ ജോലി വ്യാപകമാക്കിയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംവരണാവകാശങ്ങളുടെ ചിറകരിയുന്നത്. വികസനത്തിന്റെ മറവിൽ കോർപറേറ്റ് താൽപര്യങ്ങൾക്കായി തങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിന്ന് പട്ടിക വിഭാഗക്കാരെ ആട്ടിയോടിക്കുന്നതിനായി പരിസ്ഥിതി നിയമങ്ങൾ പോലും ഭേദഗതി ചെയ്തു.

ഈ സാഹചര്യത്തിലാണ് പട്ടിക-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതു സമൂഹത്തിനൊപ്പം 'ചേര്‍ത്തുനിര്‍ത്തുന്നതിനും കേരളം നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാകുന്നത്. രാജ്യത്തെ പൊതുസ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ എന്നീ മേഖലകളില്‍ കേരളത്തിലെ തദ്ദേശീയരുടെ ജീവിതം ഏറെ മുന്നിലാണ്.

500 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ പട്ടിക വര്‍ഗക്കാരില്‍ നിന്ന് നിയമിക്കുന്നതിന് തീരുമാനമെടുത്ത് പി.എസ്.സി വഴി തെരഞ്ഞെടുത്ത് അവരെ വനം വകുപ്പിന്റെ ഭാഗമാക്കി എൽ.ഡി.എഫ് സർക്കാർ. ഒരു കുട്ടിപോലും കൊഴിഞ്ഞുപോകാതെ, സ്കൂളിലെത്തിക്കുന്നതിനുള്ള ഡ്രോപ്ഔട്ട് ഫ്രീ പദ്ധതിയും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും പഠന സൗകര്യത്തിനായി പ്രീമെട്രിക് ഹോസ്റ്റലുകളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരുക്കിയാണ് വകുപ്പ് കുട്ടികളെ സഹായിക്കുന്നത്. താമസിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സ്കൂളിലെത്തിക്കുന്നതിന് പ്രത്യേക വാഹന സൗകര്യമൊരുക്കുന്ന വിദ്യാവാഹിനി പദ്ധതിയും ഫലപ്രദമായി നടപ്പാക്കിവരുന്നു. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും, വിദേശപഠന സൗകര്യവും പഠന ശേഷം സ്റ്റൈപ്പൻഡോടെ തൊഴില്‍ പരിശീലനവും നല്‍കുന്ന ട്രേസ് പദ്ധതിയും, പൈലറ്റ്, എയര്‍ ഹോസ്റ്റസ് അടക്കമുള്ള മേഖലകളിലെ പഠനവുമടക്കം സൗകര്യങ്ങളൊരുക്കിയാണ് നമ്മുടെ സംസ്ഥാനം പട്ടിക വിഭാഗ വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിക്കുന്നത്.

അടിസ്ഥാന രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള എ.ബി.സി.ഡി പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്. എല്ലാ തദ്ദേശീയ ജനങ്ങൾക്കും സ്വന്തമായ ഭൂമി എന്ന ലക്ഷ്യം തിരുവനന്തപുരം ജില്ല കൈവരിച്ചുകഴിഞ്ഞു. തദ്ദേശീയ ജനത ഏറെയുള്ള വയനാട്ടിലും പാലക്കാട് അട്ടപ്പാടിയിലുമൊക്കെ സർക്കാറിന്റെ ഇടപെടലുകൾ ഫലം കണ്ടുതുടങ്ങി. ആരോഗ്യ-അടിസ്ഥാന സൗകര്യ മേഖലകളിലുണ്ടായ മാറ്റങ്ങൾ ഇതിന്റെ സൂചനകളാണ്. കേരളത്തില്‍ തദ്ദേശ ജനത മൊത്തം ജനസംഖ്യയുടെ 1.45 ശതമാനമേയുള്ളൂവെങ്കിലും ബജറ്റിലെ പദ്ധതി വിഹിതത്തിന്റെ 2.83 ശതമാനമാണ് ഈ മേഖലയിൽ ചെലവഴിക്കുന്നത്.

ജൈവശാസ്ത്രപരമായ ഭൂപ്രകൃതിയുടെ വൈവിധ്യം നിലനിർത്തുന്നതിൽ തദ്ദേശീയ ജനതയുടെ പങ്ക് വളരെ വലുതാണ്. ഈ ജനതയുടെ പാരിസ്ഥിതിക പരിജ്ഞാനവും ശേഷികളും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ആശ്രയിക്കുന്നവർക്ക് പരിസ്ഥിതിനാശം പ്രത്യക്ഷമായും സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് പരോക്ഷമായുമാണ് അനുഭവപ്പെടുക. വികസിത രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന അമിതമായ കാർബൺ വികിരണം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതു വഴി അതി തീവ്രമഴയും, മണ്ണിടിച്ചിലും പല മേഖലകളിലുമുണ്ടാകുന്നതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ തദ്ദേശീയ ദിന സന്ദേശത്തിന്റെ പ്രസക്തിയിലേക്കാണ് വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തവും വിരല്‍ ചൂണ്ടുന്നത്.

പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കാതെ, പരിസ്ഥിതി സൗഹാർദപരമായ വികസനമാണ് നടപ്പിൽ വരുത്തേണ്ടത്. നല്ല പരിസ്ഥിതിയും നല്ല വ്യക്തികളും നല്ല സമൂഹവും ഉള്‍പ്പെട്ട ആവാസ വ്യവസ്ഥയും എല്ലാവർക്കും ലഭിക്കുന്നതിനായി നമുക്കോരോരുത്തര്‍ക്കും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാം. അതു തന്നെയാണ് ഈ തദ്ദേശീയ ദിനാചരണത്തിന്റെ സമകാലിക പ്രസക്തിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scheduled CasteNature conservation
News Summary - Scheduled Caste
Next Story