Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഅപരപ്രിയംchevron_rightപ്രാതിനിധ്യ...

പ്രാതിനിധ്യ ജനാധിപത്യത്തിനു നേരെ ജുഡീഷ്യൽ കടന്നാക്രമണം

text_fields
bookmark_border
ambedkar
cancel

സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെയും ഒഴുക്കുകളെയും പ്രതിപാദിക്കാൻ പ്രധാനമായും മൂന്നുതരം ആശയധാരകളാണ് നിലവിലുള്ളതെന്നാണ് ഫ്രഞ്ച് തത്ത്വചിന്തകൻ ഗില്ലീസ് ഡെല്യൂസ് (Gilles Deleuse) വിലയിരുത്തിയത് -ഇവലൂഷനറി തിയറി അഥവാ പരിണാത്മക സിദ്ധാന്തം, റെവലൂഷനറി തിയറി അഥവാ വിപ്ലവാത്മക സിദ്ധാന്തം, ട്രാൻസ്ഫോർമേറ്റിവ് തിയറി അഥവാ പരിവർത്തനാത്മക സിദ്ധാന്തം എന്നിവയാണിവ.

ഇതിൽ പരിണാത്മക സിദ്ധാന്തത്തിന്റെ വക്താക്കളായി സമൂഹത്തിലെ മേധാശക്തികളെയും അതി യാഥാസ്ഥിതികരെയും കണക്കാക്കാം. അവരുടെ കാഴ്ചപ്പാടിൽ ശക്തർ എപ്പോഴും വിജയിക്കാൻ അർഹതപ്പെട്ടവരും ദുർബലർ പുറന്തള്ളപ്പെടാൻ വിധിക്കപ്പെട്ടവരുമാണ്. പുറന്തള്ളപ്പെടുന്നവരുടെ പിന്നാക്കാവസ്ഥയുടെ കാരണമായി പറയുക അവരുടെത്തന്നെ കുറവുകളും അധമമായ ജീവിതവുമായിരിക്കും.

രണ്ടാമത്തെ സിദ്ധാന്തത്തെ ഉയർത്തിപ്പിടിക്കുന്നവരാണ് ലോകത്തിലെ ഒരു വിഭാഗം സോഷ്യലിസ്റ്റുകൾ മുതൽ വിവിധതരം റാഡിക്കലുകളും ചില തീവ്രവാദ വിഭാഗങ്ങളും വരെ. അടിച്ചമർത്തപ്പെട്ടവർ എന്ന് അവർ നിർവചിക്കുന്നവരുടെ മുൻകൈയിൽ നടന്ന വിപ്ലവ പ്രവർത്തനങ്ങളും അട്ടിമറികളുംകൊണ്ട് വ്യവസ്ഥയെ മാറ്റിമറിക്കണമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ലോകത്ത് നടന്ന ചില വിപ്ലവമുന്നേറ്റങ്ങളും ഭരണകൂട മാറ്റങ്ങളും മേൽപറഞ്ഞ ആശയങ്ങൾക്ക് ശക്തിപകരുന്നു.

നിയതമായ ദേശീയതയിൽനിന്നും വംശ -വർഗ അധികാര സമവാക്യങ്ങളിൽനിന്നും പുറത്തായ കീഴാള, ആദിവാസി ജനതകൾ, വിവിധ വിഭാഗം ന്യൂനപക്ഷങ്ങൾ, ട്രാൻസ്ജെൻഡർ സമുദായം അടക്കമുള്ളവർ കൂടുതലും അംഗീകരിച്ചിട്ടുള്ളത് ട്രാൻസ്ഫോർമേറ്റിവ് ആശയങ്ങളെയാണ്.

ചരിത്രത്തിൽ അദൃശ്യരോ ശബ്ദമില്ലാത്തവരോ ആയി കണക്കാക്കപ്പെട്ടവരാണ് ഈ ജനവിഭാഗങ്ങൾ. ദൃശ്യതക്കൊപ്പം തങ്ങൾ ചരിത്രത്തിലിടംകിട്ടാൻ പെട്ടെന്നുള്ള സാമൂഹിക മാറ്റങ്ങൾക്കൊപ്പം ദീർഘകാലംകൊണ്ട് സംഭവിക്കുന്ന സാമൂഹിക ചലനങ്ങളും സ്വയം ശാക്തീകരണവും അനിവാര്യമാണെന്ന് കരുതുന്നതുമൂലമാണ് ഇവർ പരിവർത്തനാത്മക ചിന്തകൾക്ക് പ്രാധാന്യം കൽപിക്കുന്നത്.

ഇന്ത്യയിൽ നിലനിൽക്കുന്ന സാമുദായിക സംവരണത്തെ മേൽപറഞ്ഞ പരിവർത്തനാത്മക വിഷയവുമായി കണ്ണിചേർത്തു കാണാവുന്നതാണ്.

കീഴാളരാക്കപ്പെട്ടവർക്ക് സ്വത്ത്, പദവി, അധികാരം, ദൃശ്യത മുതലായവ ലഭ്യമാക്കുന്നതിനൊപ്പം പരസ്പരം അകന്നുനിൽക്കുന്നവരെ അടുപ്പിക്കുന്ന ഒരു ആധുനിക സംവിധാനം എന്ന നിലയിലും സംവരണം ദലിത് ബഹുജനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ജാതിവ്യവസ്ഥയെന്നത് അനന്തമായ വിഭജനമാണ്. ചിലരെ ഉൾക്കൊള്ളുകയും ചിലരെ പുറന്തള്ളുകയും ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാന ഘടനതന്നെ.

അത് സാമൂഹിക വ്യവസ്ഥയെ മേൽത്തട്ടും കീഴ്ത്തട്ടുമായി വിഭജിക്കുന്നതിനൊപ്പം കുറുകെയും വിഭജിക്കുന്നുണ്ട്. ഉദാഹരണമായി, കേരളത്തിലെ ബ്രാഹ്മണേതരരായ ഏതെങ്കിലും ജാതിവിഭാഗത്തെ നോക്കുക. അതിന് മുകളിലും താഴെയും എന്നപോലെ കുറുകെ നിരവധി ഉപജാതികളെയും കാണാൻ കഴിയും.

ഇപ്രകാരം അടഞ്ഞതും പരസ്പരം വെള്ളം കേറാത്ത അറകൾപോലെ നിലനിന്നതുമായ ജാതികൾക്കിടയിൽ കൊളോണിയൽ ഘട്ടത്തിലാരംഭിച്ച നവോത്ഥാന -ആധുനികത മുന്നേറ്റങ്ങളാണ് സമുദായവത്കരണത്തിന് പ്രേരണയായത്. ഇത്തരത്തിൽ രൂപപ്പെട്ട സമുദായവത്കരണത്തെതന്നെ മറ്റൊരു ഉയർന്ന തലത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നതാണ് സംവരണ പദ്ധതിയുടെ പ്രാധാധ്യം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൊതുവെ കീഴാളരാക്കപ്പെട്ട സമുദായങ്ങൾ എന്ന് വിവക്ഷിക്കപ്പെട്ടിരുന്ന ജനങ്ങളെ ‘സംവരണീയർ’ എന്ന ഒരു പുതുഗണമാക്കി മാറ്റാനും അവർക്ക് ദേശത്തോട് അവകാശാധികാരങ്ങൾ ഉന്നയിക്കാനും സംവരണം ശക്തി നൽകിയെന്ന് കാണാം. അതായത്, ജാതിവ്യവസ്ഥ രൂപപ്പെടുത്തിയ അനന്തമായ വിഭജനങ്ങൾക്ക് എതിരെ ഒന്നിക്കാനും പരസ്പരം അടുക്കാനും സംവരണം പ്രേരകമായിട്ടുണ്ട്.

തീർത്തും ജാതിവിരുദ്ധവും പാരസ്പര്യത്തെയും സാഹോദര്യത്തെയും പറ്റിയുള്ള ആധുനിക ഭാവനകളോട് ചേർന്നുനിൽക്കുന്നതുമാണ് സംവരണത്തിലൂടെ രൂപപ്പെടുന്ന പുതു അനുഭവങ്ങൾ. അതുകൊണ്ടുതന്നെ ജാതിമേധാവിത്വ ശക്തികളും വരേണ്യവാദികളും സംവരണത്തിന് എന്നും എതിരായിരുന്നു.

സംവരണംമൂലം ഭരണനിർവഹണതലത്തിലെ കാര്യക്ഷമത കുറയും, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾ തുടരാനിടയാക്കും, സാമ്പത്തികമായ അസമാനതകളെ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ മുതലായ വാദങ്ങളുയർത്തി അവർ എക്കാലവും തെളിഞ്ഞും മറഞ്ഞും യുദ്ധം പ്രഖ്യാപിച്ചുകൊണ്ടിരുന്നു.

ഇതേസമയം, പുരോഗമനത്തിന്റെ മുൻനിരക്കാരെന്ന് അവകാശപ്പെടുന്ന മുഖ്യധാര ഇടതുപക്ഷങ്ങൾ സംവരണത്തെ ഒരു തൊഴിൽദാന പദ്ധതിയായി ചുരുക്കിക്കാണുകയും അതിലെ സാമൂഹിക നീതിയുടെയും പ്രാതിനിധ്യ ജനാധിപത്യത്തിന്റെയും ഘടകങ്ങളെ തമസ്കരിക്കുകയും ചെയ്തു. പിൽക്കാലത്ത് ഹിന്ദുത്വവാദികളെ പോലുള്ള പ്രതിലോമശക്തികൾ ഏറ്റെടുത്തത് ഇതേ ഇടതുപക്ഷം മുന്നോട്ടുവെച്ച യാന്ത്രികമായ ആശയങ്ങൾതന്നെയാണ്.

പലരും കരുതുന്നതുപോലെ സംവരണ പദ്ധതി നിലവിൽവന്നത് ദാനമെന്ന നിലയിലോ സവർണരുടെ പ്രായശ്ചിത്തമായിട്ടോ അല്ല. ചാതുർവർണ്യം മുതൽ ജാതിവ്യവസ്ഥ വരെയുള്ള അവസ്ഥകളോടുള്ള കീഴാള പ്രതിരോധത്തിന്റെ പ്രതിഫലനങ്ങൾ അതിലുണ്ട്. മാത്രമല്ല, കൊളോണിയൽ ഘട്ടത്തിൽ നടന്ന കീഴാള ഉയിർപ്പുകളുടെ ഫലമായാണ് 1919, 1921, 1927 കാലഘട്ടങ്ങളിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ജാതി മാനദണ്ഡമായിട്ടുള്ള സംവരണം നടപ്പാക്കിയത്.

1935ലെ ഇന്ത്യാ ആക്ടിലും അത് ഉൾക്കൊള്ളിച്ചു. ഇപ്രകാരം ചരിത്രപരമായി രൂപപ്പെട്ട സംവരണത്തെ ആധുനികമായ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വിഷയമായി നിർവചിക്കുകയും അതിനെ ഭരണഘടനയിൽ ഉൾക്കൊള്ളിക്കുകയും ചെയ്തതിൽ ഡോ. ബി.ആർ. അംബേദ്ക്കർ വഹിച്ച പങ്കിനെപ്പറ്റി എല്ലാവർക്കുമറിയാം.

മുസ്‍ലിം വംശഹത്യയെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റുന്നതിൽ ഹിന്ദുത്വവാദികൾ വിജയം വരിച്ച ഗുജറാത്തിലാണ് ആദ്യത്തെ സംവരണ വിരുദ്ധ കലാപങ്ങൾ നടന്നതെന്നത് യാദൃച്ഛികമല്ല, ഇത്തരം കലാപങ്ങളുടെ ലക്ഷ്യം ദലിത് ബഹുജനങ്ങളുടെ ശക്തീകരണത്തെ തടയുന്നതിനൊപ്പം ന്യൂനപക്ഷ സമുദായങ്ങളോട് അവർക്കുള്ള പാരസ്പര്യത്തിൽ വിള്ളൽ വീഴ്ത്തുകയെന്നതുമായിരുന്നു.

വിവിധ കീഴാള മൂവ്മെന്റുകളുടെ സമരത്തിന്റെ ഫലമായി മണ്ഡൽ കമീഷൻ റിപ്പോർട്ട് ഭാഗികമായി നടപ്പാക്കാൻ 1992ൽ വി.പി. സിങ് സർക്കാർ ശ്രമിച്ചപ്പോൾ അതിൽ ക്രീമിലെയർ പരിധി നിശ്ചയിക്കുകയാണ് ഇന്ത്യയിലെ കോടതികൾ ചെയ്തത്. സംവരണത്തിന്റെ തോത് 50 ശതമാനത്തിൽ കവിയരുതെന്നും വിധിച്ചു.

ഇതേസമയം, സംവരണം വിപുലപ്പെടുത്തണമെന്നും, അതിനെ കാർഷിക പരിഷ്‍കരണവുമായും കൈത്തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായും കണ്ണിചേർക്കണമെന്നുകൂടിയാണ് മണ്ഡൽ കമീഷൻ നിർദേശിച്ചിട്ടുള്ളത്.

സംവരണ പരിധിയിൽ വരാത്ത സ്വകാര്യ പൊതുമേഖല -സൈന്യം -ജുഡീഷ്യറി പോലുള്ള മേഖലകളിലേക്ക് അതിനെ വ്യാപിപ്പിക്കണമെന്നും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിർമാണ സഭകളിലേക്ക് പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സംവരണം ഏർപ്പെടുത്തണമെന്നും ശിപാർശ ചെയ്തിരുന്നു.

ഇതിന് നേർവിപരീതത്തിൽ സാമൂഹിക നീതിസങ്കൽപങ്ങളെയും പ്രാതിനിധ്യ ജനാധിപത്യത്തിലുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശത്തെയും ജുഡീഷ്യൽ അട്ടിമറിയിലൂടെ തടസ്സപ്പെടുത്തുകയാണ് ക്രീമിലെയർ ഏർപ്പെടുത്തുക വഴി സുപ്രീംകോടതി ചെയ്തത്.

2024 ആഗസ്റ്റ് ഒന്നാം തീയതി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ക്രീമിലെയർ ദലിത് ജനങ്ങളുടെ സംവരണത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് വിധി പ്രസ്താവിച്ചിരിക്കുകയാണ്. യഥാർഥത്തിൽ സംവരണീയരിലെ മുൻഗണന വിഭാഗങ്ങൾ എന്നതൊരു തർക്കപ്രശ്നമാണ്. ഇത്തരം വിഷയങ്ങളെ സൂക്ഷ്മതലത്തിൽ പരിശോധിച്ച് ആവശ്യമെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കാവുന്നതുമാണ്.

എന്നാൽ, ദലിതരുടെ പക്ഷം പിടിക്കുകയാണെന്ന വ്യാജബോധ്യം രൂപപ്പെടുത്തിക്കൊണ്ട് സംവരണത്തെത്തന്നെയാണ് സുപ്രീംകോടതി പ്രശ്നമായി കാണുന്നതെന്ന് പകൽപോലെ വ്യക്തം. 70 വർഷം കഴിഞ്ഞിട്ടും ഭരണനിർവഹണ സ്ഥാപനങ്ങളിലും പൊതുബോധ രൂപവത്കരണത്തിന്റെ ഇടങ്ങളിലും ദലിതരുടെ പ്രാതിനിധ്യം അതി ദുർബലമായി തുടരുകയാണെന്ന വസ്തുത നിരവധി സർവേകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിലൊന്നും വേവലാതിയില്ലാത്ത സുപ്രീംകോടതി ദലിതരിൽ ഒരു ക്രീമിലെയർ ഉണ്ടെന്നു വരുത്താൻ വ്യഗ്രതപ്പെടുക വഴി അവരിലെ ശാക്തീകരിക്കപ്പെട്ട ഘടകങ്ങളെ സമുദായ ശരീരത്തിൽനിന്ന് വെട്ടിമാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

ഈ വിധിപ്രസ്താവനയുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ അധികാരത്തിൽ വന്നത് മണ്ഡൽ കമീഷന് മുമ്പും ശേഷവുമുണ്ടായ സാമുദായിക എൻജിനീയറിങ്ങിൽ വിള്ളൽ വീഴ്ത്തിയാണ്. അതിനുവേണ്ടി അവർ ദലിതരിലെയും പിന്നാക്കക്കാരിലെയും ഉപജാതി വിഭജനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. എന്നാൽ, ഇക്കാലത്ത് ഇതേ ജാതി എൻജിനീയറിങ് ദുർബലപ്പെട്ടു എന്നാണ് പൊതുതെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചനകൾ.

വ്യാജ പ്രചാരണങ്ങളും മുസ്‍ലിം വിരുദ്ധ വെറുപ്പുംകൊണ്ട് അവർ നടത്തിയ വഞ്ചനകളെ വലിയ തോതിൽ ദലിത് ബഹുജനങ്ങൾ തിരസ്കരിക്കുകയാണുണ്ടായത്. ചുരുക്കിപ്പറഞ്ഞാൽ, ഹിന്ദുത്വശക്തികൾക്ക് നഷ്ടമായ ഇടങ്ങളെ തിരിച്ചുപിടിക്കാനാണ് ഈ സുപ്രീംകോടതി വിധി സഹായകരമാവുക.

ഈ വിധിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാറിനെ തടയാൻ ഇന്ത്യയിലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വിവിധ കീഴാള മൂവ്മെന്റുകളും മാധ്യമങ്ങളും രംഗത്തു വരേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Creamy LayerScheduled CasteIndia NewsSupreme Court
News Summary - Judicial attack on representative democracy
Next Story