Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിയമം...

നിയമം ബി.ജെ.പിക്കുവേണ്ടി മുറുകിയും അയഞ്ഞും

text_fields
bookmark_border
നിയമം ബി.ജെ.പിക്കുവേണ്ടി മുറുകിയും അയഞ്ഞും
cancel

പ്രതിശബ്ദങ്ങളെ അടിച്ചമർത്താനും ഇല്ലായ്മ ചെയ്യാനുമുള്ള നിയമങ്ങളും നിയമഭേദ ഗതികളും ബില്ലുകളായി ഒന്നിനു പിറകെ ഒന്നായി ചുെട്ടടുക്കുകയാണ് കേന്ദ്രത്തിലെ ബി.ജെ. പി സർക്കാർ. പൗരസ്വാതന്ത്ര്യം കവരുകയും ജനാധിപത്യാവകാശങ്ങളെ കശാപ്പു നടത്തുകയും ച െയ്യുന്ന കുടിലനീക്കങ്ങൾക്കെതിരായ നേരിയ വിരലനക്കംപോലും ഭരണകക്ഷിയുടെ നേതാക്കൾക്കും അനുയായികൾക്കും സഹിക്കുന്നില്ല. അതിെൻറ കെട്ട ഉദാഹരണമാണ് ‘ജയ് ശ്രീ രാം ചൊല്ലിക്കോ, ഇല്ലെങ്കിൽ ഖബർസ്ഥാനിലേക്ക് ഒരുങ്ങിക്കോ’ എന്നു പാട്ടുപാടുന്ന യു.പിയിലെ സംഘ് ഗായകൻ മുതൽ ഇങ്ങ് കേരളത്തിൽ അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് കയറ്റിയയക്കാൻ വട്ടം കൂട്ടുന്ന കാലാൾപ്പടയാളി വരെ. പാർലമെൻറ് ചർച്ചകളിൽ കിരാതനിയമങ്ങളുടെ വരുംവരായ്കകൾ ചൂണ്ടിക്കാണിക്കുന്നവരെ കണ്ണുരുട്ടിയും ആക്രോശിച്ചും ‘ഒന്നുകിൽ തങ്ങൾക്കൊപ്പം, അല്ലെങ്കിൽ ഭീകരർക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി വരുതിയിൽ നിർത്താൻ ശ്രമിക്കുകയാണ് മന്ത്രിമാർ മുതൽ എം.പിമാർ വരെയുള്ളവർ.

ഇങ്ങനെ എതിരനക്കങ്ങളെ മുളയിലേ നുള്ളാനുള്ള നിയമനിർമാണങ്ങൾ ഒരു ഭാഗത്ത് ആഘോഷപൂർവം നടത്തിവരുേമ്പാൾതന്നെ മറുഭാഗത്ത് തങ്ങൾക്കെതിരായി വന്നേക്കാവുന്ന നിയമസംവിധാനങ്ങളെയും നടത്തിപ്പുകളെയും അതേ ആവേശത്തിൽ അപ്രസക്തമാക്കാനുള്ള നീക്കവും ബി.ജെ.പി ത്വരിതപ്പെടുത്തി വരുകയാണ്. ഹിന്ദുത്വഭീകരർക്ക് പങ്ക് ആരോപിക്കപ്പെടുകയും വ്യക്തമായ തെളിവുകളോടെ ദേശീയ അന്വേഷണ ഏജൻസി ശിക്ഷയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്ത വിവിധ സ്ഫോടനക്കേസുകളിലെ പ്രതികളെ ഒന്നൊന്നായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. അവരുടെ കേസുകൾ തേച്ചുമായ്ച്ചുകളയുകയും കേസ് അന്വേഷിച്ചവരെയും അതിനു മുൻകൈയെടുത്തവരെയും അപരാധികളാക്കുന്ന തരത്തിലേക്ക് ഭീകരവാദകഥകൾ മറിച്ചെഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ രാജ്യത്തെ പ്രമാദമായ ഭീകരവാദക്കേസുകളെല്ലാം അലിഞ്ഞില്ലാതാകുകയും അതൊക്കെയും ഇല്ലാക്കഥകളായിരുന്നു എന്നു നമ്മെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന സത്യാനന്തരകാല ‘പുണ്യ’പ്രവൃത്തികളിലാണ് ഇപ്പോൾ സംഘ്പരിവാർ സംഘടനയായും ഭരണകൂടമായും ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിെൻറ പുതിയ ഉദാഹരണങ്ങളാണ് ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കഥകളിലെ വില്ലന്മാരായി ശിക്ഷിക്കപ്പെടുകയും പിന്നീട് ബി.ജെ.പി ഭരണത്തണലിൽ വെറുതെ വിടുകയും ചെയ്തവർക്ക് സി.ബി.െഎയെക്കൊണ്ട് ക്ലീൻ ചിറ്റെഴുതിച്ചതും യു.പിയിലെ മുസഫർ നഗറിൽ നടന്ന വർഗീയകലാപത്തിലെ പ്രതികൾക്കെതിരായ കേസുകൾ അവസാനിപ്പിക്കുന്നതും.

2004 ജൂൺ 15ന് അഹ്മദാബാദിെൻറ പ്രാന്തത്തിൽ ഗുജറാത്ത് പൊലീസിെൻറ വെടിയേറ്റാണ് മുംബൈ സ്വദേശിയായ 19കാരി ഇശ്റത് ജഹാനും മലയാളി ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദ് അലി അക്ബറലി റാണ, സീഷാൻ ജോഹർ എന്നീ നാലുപേർ കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ട ഭീകരരെ വധിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യമെങ്കിലും പിന്നീട് സി.ബി.െഎ നടത്തിയ അന്വേഷണത്തിൽ അത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തി. തുടർ അന്വേഷണത്തിലാണ് മുൻ െഎ.പി.എസ് ഒാഫിസർമാരായിരുന്ന ഡി.ജി വൻസാര, എൻ.കെ. അമിൻ, പി.പി. പാെണ്ഡ എന്നിവർ ശിക്ഷിക്കപ്പെട്ടത്. മോദി പ്രധാനമന്ത്രിയായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികൾ ഒാരോരുത്തരായി കേസിൽനിന്നു തടിയൂരാൻ ശ്രമിച്ചുവരുകയായിരുന്നു. ബി.ജെ.പി ഭരണകൂടം എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. അതിനൊടുവിലാണിപ്പോൾ വൻസാരക്കും അമിനും എതിരായി സി.ബി.െഎ നീക്കമുണ്ടാകില്ലെന്ന ഉറപ്പ് രേഖാമൂലം കോടതിയിൽ നൽകിയിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളിലെ ഇരകളുടെ ബന്ധുക്കൾക്ക് മേൽകോടതികളിൽ അപ്പീൽ പോയാലും സി.ബി.െഎ ഒപ്പമുണ്ടാവില്ലെന്നതിനാൽ കേസ് വെറുതെയാകുമെന്നുറപ്പായി. അങ്ങനെ നേരത്തേ സൊഹ്റാബുദ്ദീൻ കേസിലെന്നപോലെ ഇശ്റത് ജഹാൻ കേസും ശൂന്യതയിൽ വിലയം പ്രാപിക്കുകയായി.

ഇതിലും വിചിത്രമാണ് മുസഫർനഗർ കലാപത്തിലെ കേസുകളിൽ ഉത്തർപ്രദേശിലെ ബി.െജ.പി ഗവൺമെൻറിെൻറ കളി. 2013ലെ മുസഫർനഗർ വർഗീയകലാപത്തിൽ 65 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ അഭയാർഥികളായിത്തീരുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംകൾ ഇരകളായ കേസുകളിൽ പ്രതികളായി പിടികൂടിയവരെ തെളിവുകളില്ലെന്ന ന്യായത്തിൽ വെറുതെ വിടുകയും മുസ്ലിംകൾ പ്രതികളായ കേസുകളിൽ ജാമ്യംപോലും നിഷേധിച്ച് അഞ്ചു വർഷത്തിനുേശഷവും തടവിലിടുകയും ചെയ്യുന്ന പ്രകടമായ ഇരട്ടനീതിയാണ് യു.പിയിലെ ബി.ജെ.പി ഗവൺമെൻറ് കാഴ്ചവെക്കുന്നത്. മുസ്ലിംകൾ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ വിചാരണക്കെടുത്ത 41 കേസുകളിൽ നാൽപതിലും പ്രതികളെ വെറുതെ വിട്ടു. പേടിപ്പിച്ചും പ്രീണിപ്പിച്ചു വശത്താക്കിയും സാക്ഷികളെ സ്വാധീനിച്ച് മൊഴികൊടുക്കാനനുവദിക്കാതിരിക്കുകയും ആ ന്യായത്തിൽ കേസ് ദുർബലമെന്നു പറഞ്ഞ് പ്രതികളെ വെറുതെ വിടുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. വഴങ്ങാൻ തയാറില്ലാത്തവരെ കൊല്ലുമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ അശ്ബാബ് എന്ന പാൽവിൽപനക്കാരെൻറ െകാലയിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു. രണ്ടു സഹോദരന്മാർ കൊല്ലപ്പെട്ട കേസിൽ സാക്ഷിപറയാനിരിക്കെയായിരുന്നു അശ്ബാബിെൻറ കൊല. ഇങ്ങനെ സാക്ഷികളെ പിന്തിരിപ്പിക്കുന്നതിനു പുറമെ, കൊള്ളയുടെയും കൊള്ളിവെപ്പിെൻറയും 70 കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു. ഇൗ ഗണത്തിൽ ഇനി 20 കേസുകളാണ് അവശേഷിക്കുന്നത്. ഇതോടെ, കലാപബാധിതർക്കും കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. അങ്ങനെ പ്രതിേയാഗികൾക്ക് നിയമത്തിെൻറ കുരുക്കു മുറുക്കുകയും അനുയായികൾക്കു വേണ്ടി യഥേഷ്ടം അഴിക്കുകയും പഴുതുകളൊരുക്കുകയും ചെയ്യുന്ന ഹിന്ദുത്വ മറിമായങ്ങൾക്കാണ് നാട് അനുദിനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsBJPJai sree ram
News Summary - Law interms for bjp-Opinion
Next Story