'അയോധ്യ'യുടെ വഴിയേ വാരാണസിയും
text_fields'അയോധ്യ-ബാബരി സിർഫ് ജാൻകി ഹെ, കാശി-മഥുര അബ് ബാക്കി ഹെ'-1980കളുടെ അവസാനംതൊട്ട് ബാബരി ധ്വംസനംവരെയുള്ള കാലത്ത് ഹിന്ദുത്വവാദികൾ ഇന്ത്യയിലൊട്ടാകെ ഉയർത്തിയ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യമായിരുന്നു ഇത്. അയോധ്യയും ബാബരി മസ്ജിദും കേവലം മുന്നൊരുക്കം മാത്രമാണെന്നും കാശിയിലെയും മഥുരയിലെയും മുസ്ലിം ആരാധനാലയങ്ങൾ ഇനിയും ബാക്കികിടക്കുന്നുവെന്നും അതിനെ സാമാന്യമായി പരാവർത്തനം ചെയ്യാം. 2019 നവംബറിൽ, ബാബരി ഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുനൽകി 'അയോധ്യ പ്രശ്നം' അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും സംഘ്പരിവാർ നേതാക്കളും പ്രവർത്തകരും ഇൗ മുദ്രാവാക്യം ആവർത്തിച്ചു. കേവലമൊരു ആഹ്ലാദപ്രകടനത്തിെൻറ ആവേശത്തിൽ ഉയർന്നുകേട്ടതല്ല അത്; കേന്ദ്രഭരണകൂടത്തിെൻറ തണലിൽ ഹിന്ദുത്വ അതിെൻറ അജണ്ടകൾ ഒാരോന്നായി നടപ്പാക്കിത്തുടങ്ങിയെന്നതിെൻറ വിളംബരം തന്നെയായിരുന്നു ആ സമയത്ത് കേട്ട ആക്രോശങ്ങൾ. ഒന്നര വർഷത്തിനിപ്പുറം, ബാക്കിവെച്ചുവെന്ന് വിളംബരം ചെയ്യപ്പെട്ട സ്ഥലങ്ങൾ കൈപ്പിടിയിലൊതുക്കാനുള്ള നടപടികൾക്ക് അവർ തുടക്കംകുറിച്ചിരിക്കുകയാണ്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ പുരാതനക്ഷേത്രത്തിെൻറ അവശിഷ്ടങ്ങളുേണ്ടാ എന്ന് പരിേശാധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയോട് പ്രദേശത്തെ ഒരു കോടതി നിർദേശിച്ചത് അതിെൻറ ഭാഗമാണെന്ന് വ്യക്തം. മൂന്നു പതിറ്റാണ്ട് മുമ്പുള്ള ഒരു പരാതി സാേങ്കതികന്യായങ്ങൾ നിരത്തി കുത്തിപ്പൊക്കി, തദടിസ്ഥാനത്തിൽ പുരാവസ്തുവകുപ്പിന് അവിടെ നിർബാധം കടന്നുചെല്ലാൻ കോടതി അവസരം നൽകുന്നത് ഒട്ടും നിഷ്കളങ്കമാണെന്ന് കരുതാൻ ഒരു ന്യായവും കാണുന്നില്ല.
മൂന്നര നൂറ്റാണ്ടിലധികമായി തുറന്നുകിടക്കുന്നൊരു മുസ്ലിം ആരാധനാലയമാണ് ഗ്യാൻവാപി പള്ളിയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ വഴിയില്ല. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഇൗ പള്ളി, മുഗൾ രാജാവായിരുന്ന ഒൗറംഗസീബ് 1669ലാണ് പണികഴിപ്പിച്ചതെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, അവിടെയുണ്ടായിരുന്ന ശിവക്ഷേത്രം തകർത്ത് അതിെൻറ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ഒൗറംഗസീബ് പള്ളിനിർമാണം നടത്തിയതെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. 90കളിൽ ബാബരി വിഷയം വലിയ ചർച്ചയായപ്പോൾ സമാനമായ രീതിയിൽ ഗ്യാൻവാപിയും മഥുരയിലെ ഇൗദ്ഗാഹും തിരിച്ചുപിടിക്കണെമന്ന് വി.എച്ച്.പി അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വി.എച്ച്.പി ഇതിനായി പ്രത്യേക കാമ്പയിനുകൾ വരെ സംഘടിപ്പിച്ചു. അതിെൻറകൂടി ഭാഗമായാണ് തുടക്കത്തിലുദ്ധരിച്ച ആക്രോശങ്ങൾ രാജ്യത്തെങ്ങും അലയടിച്ചത്. രാജ്യത്തെ വലിയൊരു സംഘർഷത്തിലേക്കും വർഗീയ സംഘട്ടനത്തിേലക്കും വലിച്ചിഴക്കുമായിരുന്ന ഇൗ കാമ്പയിന് താൽക്കാലികമായിെട്ടങ്കിലും തടയിടാനാണ് 1991ൽ നരസിംഹ റാവു സർക്കാർ വിഖ്യാതമായ 'ആരാധനാലയ നിയമം' (പ്ലേസസ് ഒാഫ് വേർഷിപ് ആക്ട് 1991)കൊണ്ടുവന്നത്. ഇൗ നിയമമനുസരിച്ച്, രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ നിലനിൽക്കും; ഇതുസംബന്ധിച്ച് കോടതി വ്യവഹാരങ്ങൾ പാടില്ല. ഇൗ നിയമത്തിൽ ആകെ ഇളവ് ലഭിച്ചത് ബാബരി മസ്ജിദ് വിഷയത്തിൽ മാത്രമാണ്.
മറ്റൊരർഥത്തിൽ, ബാബരി മസ്ജിദിെൻറ കാര്യത്തിൽ സന്ധിചെയ്ത് ഹിന്ദുത്വവാദികൾ ആവശ്യപ്പെട്ട മറ്റ് ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള പ്രായോഗിക പദ്ധതി എന്ന നിലയിലാണ് ഇൗ നിയമം ആവിഷ്കരിക്കപ്പെട്ടത്. രാജ്യത്തെ ആരാധനാലയങ്ങൾ ഇന്നോളം സംരക്ഷിക്കപ്പെട്ടതിൽ ഇൗ നിയമത്തിനുള്ള പങ്ക് ചെറുതല്ല എന്നതും ഇൗയവസരത്തിൽ വിസ്മരിച്ചുകൂടാ. ഗ്യാൻവാപി മസ്ജിദ് തിരിച്ചുപിടിക്കാൻ വാരാണസിയിലെ ഒരുകൂട്ടം ആളുകൾ സമർപ്പിച്ച ഹരജി അലഹബാദ് ഹൈകോടതി 1998ൽ തള്ളിയതും ഇതേനിയമം ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, ഇനിയങ്ങോട്ടുള്ള കാലത്ത് 'ആരാധനാലയ നിയമം' ഉയർത്തിക്കാട്ടി നമ്മുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഇൗ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് അശ്വനികുമാർ ഉപാധ്യായ എന്ന ബി.ജെ.പി നേതാവ് സമർപ്പിച്ച ഹരജിയോട് സുപ്രീംകോടതി അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തിൽ കേന്ദ്രത്തോട് വിശദീകരണം തേടിയിരിക്കുന്നു പരമോന്നത നീതിപീഠം. ഇക്കാര്യത്തിൽ കേന്ദ്രത്തിെൻറ നിലപാട് എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
മതനിരപേക്ഷതയുടെയും മതസൗഹാർദത്തിെൻറയും നെട്ടല്ലായി നിലകൊണ്ട സുപ്രധാനമായൊരു നിയമത്തിൽ വെള്ളം ചേർക്കപ്പെട്ട പശ്ചാത്തലത്തിൽകൂടിയാണ് ആർക്കിയോളജി ഉദ്യോഗസ്ഥരെ ജുഡീഷ്യറി ഗ്യാൻവാപിയിലേക്ക് പറഞ്ഞയക്കുന്നത്. ഇൗ സംഘം ബാബരിഭൂമിയിൽ നടത്തിയ ഗവേഷണത്തിെൻറ ഉള്ളുകള്ളികൾ ഇന്ന് പുറത്താണ്. ബാബരിഭൂമിയിൽ രാമക്ഷേത്രത്തിെൻറ 'തെളിവു' നൽകിയവരാണവർ. എന്നാൽ, ആ ഭൂമിക്കു കീഴെ നദിയൊഴുകുന്നതിെൻറ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിെൻറ ഭാഗമായി പുതിയ രാമക്ഷേത്ര നിർമാണം തന്നെ തടസ്സപ്പെടുകയും ചെയ്തിരിക്കുന്നു. ഇതേസംഘത്തിന് ഗ്യാൻവാപിയിലും ക്ഷേത്രത്തിെൻറ 'തെളിവു'കൾ കണ്ടെത്താൻ വലിയ പ്രയാസം കാണില്ല. ഇനി കണ്ടെത്തുന്ന തെളിവുകൾ ശരിയാണെങ്കിൽപോലും അതിെൻറ പുറത്ത് മസ്ജിദ് ഏറ്റെടുക്കുന്നത് ന്യായവും യുക്തിസഹവുമാണോ? ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സർവ നിർമിതികളും മുൻകാല പ്രാബല്യത്തോടെ തിരിച്ചുപിടിക്കണമെന്നാണെങ്കിൽ ഇവിടെ ബാക്കിയെന്തുണ്ടാകും? അതുകൊണ്ടുതന്നെ, വാരാണസി കോടതിയുടെ നിർദേശം സമീപഭാവിയിൽ മഥുരയിലടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങളുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള പുതിയ കാലുഷ്യങ്ങൾക്ക് വഴിവെക്കും. ഫാഷിസം തിമിർത്താടുന്ന പുതിയ രാഷ്ട്രീയ സന്ദർഭത്തിൽ, ആ കാലുഷ്യത്തിെൻറ ഇരകൾ ഇവിടത്തെ ന്യൂനപക്ഷങ്ങളായിരിക്കുമെന്ന് ആർക്കാണറിയാത്തത്? പുതിയ 'അയോധ്യ'കൾ സൃഷ്ടിക്കാനുള്ള ഭരണകൂട ഗൂഢാലോചനകളെ ജനാധിപത്യവാദികൾ പ്രതിേരാധിച്ചേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.