കുട്ടിക്കളിയിലെ വലിയ ‘കളികൾ’
text_fields‘‘സാറേ, ഫുട്ബാെളന്നു പറഞ്ഞാൽ പ്രാന്തായതോണ്ടാ. എല്ലാ കളിക്കും ഇറങ്ങിപ് പുറപ്പെടും. ഒരു സർട്ടിഫിക്കറ്റുമില്ലെങ്കിലും ഞങ്ങൾക്കൊന്ന് കളിച് ചാൽ മതി എന്ന ആഗ്രഹമാണ്. ഞാൻ തീരേ പഠിക്കൂല. പത്താം ക്ലാസിലെ പരീക്ഷക്കു പേ ായത് ഗ്രൗണ്ടിൽ പന്ത് തട്ടിയശേഷമാണ്’’ -ഡൽഹിയിൽ നടക്കാനിരുന്ന ഒരു ദേശീയ ചാമ്പ്യൻഷിപ്പിന് കേരള ടീമിൽ സെലക്ഷൻ കിട്ടിയ ഒരു വിദ്യാർഥ ിയുടെ വാക്കുകളാണിത്. ദേശീയ ചാമ്പ്യൻഷിപ്പും കേരള ടീമും സെലക്ഷനുമ െല്ലാം വെറും അലങ്കാരവും കള്ളത്തരവും മാത്രം.
സർട്ടിഫിക്കറ്റിന് കട ലാസിെൻറ വിലമാത്രമുള്ള മത്സരമാണിത്. ദേശീയ ചാമ്പ്യൻഷിപ് എന്ന പേര ിൽ മത്സരങ്ങൾ തട്ടിക്കൂട്ടി പണംതട്ടുന്ന ‘ടീം’ ആണ് പിന്നിൽ കളിക്കുന് നത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ ആസ്ഥാനമായ ഒരു ഫൗണ്ടേഷെൻറ ത ട്ടിപ്പിൽനിന്നാണ് കോഴിക്കോട് വടകരയിലുള്ള വിദ്യാർഥിയും സുഹൃത്തുക്കളും കഷ്ടിച്ച് രക്ഷപ്പെട്ടത്. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പേരിന് സമാനമായ പേരുള്ള സംഘടനയാണ് നാടുനീളെ ഈ തട്ടിപ്പ് നടത്തുന്നത്.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയെന്ന ആഗ്രഹത്തിന് കുറുക്കുവഴിയിൽ തലവെച്ചുകൊടുക്കുകയാണ് രക്ഷിതാക്കളും കുട്ടികളും. പന്ത് തട്ടാൻപോലുമറിയാത്തവർക്കും പണം െകാടുത്താൽ ഈ ഫൗണ്ടേഷെൻറ ദേശീയ ചാമ്പ്യൻഷിപ്പിൽ ഫുട്ബാൾ കളിക്കാം. ഫുട്ബാളിൽ മാത്രമല്ല അവസരം. ബാഡ്മിൻറൺ, ജൂഡോ, ഖോഖോ, കബഡി, അത്ലറ്റിക്സ്, യോഗ തുടങ്ങിയ ഇനങ്ങളിലും ദേശീയ ചാമ്പ്യൻഷിപ്പുണ്ട്. നാലു ദിവസത്തിനപ്പുറം മത്സരങ്ങളില്ല.
ഒരു കുട്ടിയിൽനിന്ന് 6000ത്തിേലറെ രൂപയാണ് വാങ്ങുന്നത്. ടീം സെറ്റ് ചെയ്യുന്ന കോച്ചിന് കാശൊന്നും ചെലവില്ല. കുട്ടികളുടെ ചെലവിൽ ഡൽഹിയിലൊക്കെ കറങ്ങി വരാം.
ഫുട്ബാളിലും വോളിബാളിലും യോഗയിലുമാണ് കേരളത്തിൽനിന്ന് ഈ ഫൗണ്ടേഷെൻറ മത്സരങ്ങളിൽ കൂടുതലും പെങ്കടുക്കുന്നത്. ഫുട്ബാളിലും വോളിബാളിലും പലപ്പോഴും ജയിക്കുന്നത് കേരളമാണ്. അതോടെ കുട്ടികളും ഹാപ്പിയാകും. ആർക്കും പരാതിയില്ല.
എന്നാൽ, കിട്ടിയ സർട്ടിഫിക്കറ്റിന് എന്തുവിലയാണെന്ന് ചോദിച്ചാൽ ഇവരെല്ലാം കൈമലർത്തും. സാധാരണയായി വർഷത്തിൽ ഒരിക്കലാണ് ദേശീയ ചാമ്പ്യൻഷിപ്പെങ്കിൽ ഇവർ വർഷത്തിൽ മൂന്നും നാലും തവണ നടത്തിക്കളയും. 2019ൽ ദേശീയ ചാമ്പ്യൻഷിപ് നാലെണ്ണമാണ്. ജനുവരി 18നും 19നും ആയിരുന്നു ആദ്യ ദേശീയ മത്സരം. ജൂലൈ 12 മുതൽ 14 വരെയായിരുന്നു അടുത്തത്. ആഗസ്റ്റ് 30നും സെപ്റ്റംബർ ഒന്നിനും മറ്റൊന്ന്.
ഒക്ടോബർ 13ന് നാലാമത്തേതും നടന്നു. തീർന്നില്ല, നവംബർ എട്ടു മുതൽ 12 വരെ ‘ലോക ചാമ്പ്യൻഷിപ്പും’ നടത്തി. ഗ്രെയ്റ്റർ നോയിഡ സ്വദേശിയായ ചെറുപ്പക്കാരനാണ് ഫൗണ്ടേഷെൻറ ഉടമ. ക്ലബ് തലത്തിൽ ക്രിക്കറ്റ് കളിച്ച് പരിചയമുള്ള ഇയാൾ ‘വേൾഡ് ഗെയിംസ്’ മെഡൽ ജേതാവാണെന്നാണ് പരിചയപ്പെടുത്തുന്നത്. അണ്ടർ 19 കേരള ക്രിക്കറ്റ് ടീം താരമായിരുന്നുവെന്ന കള്ളവും ഇയാൾ തട്ടിവിടുന്നുണ്ട്.
പണമടച്ചാൽ താരമാകാം, സംഘാടകനും
പണമാണ് സംഘാടകനും താരവുമാകാനുള്ള യോഗ്യത. 4000 രൂപ അടച്ചാൽ ഒരു കായിക ഇനത്തിെൻറ സംസ്ഥാന കോഓഡിനേറ്ററാകാം. 7000 രൂപക്ക് മേഖല കോഓഡിനേറ്റർ, 10,000 രൂപ നൽകിയാൽ േദശീയ കോഓഡിനേറ്റർ. സംസ്ഥാന കോഓഡിനേറ്റർ പദവിയിലെത്തിയാൽ പിന്നീട് ‘ദേശീയ ചാമ്പ്യൻഷിപ്പുകൾ’ക്ക് സെലക്ഷൻ നടത്തി പണമുണ്ടാക്കാം. കേരളത്തിൽ നിലവിൽ കോഓഡിനേറ്റർ പദവിയിൽ ആരുമില്ല. നിലവിലുണ്ടായിരുന്നയാൾ തട്ടിപ്പ് ഫൗണ്ടേഷെൻറ ഉടമയുമായി തെറ്റിപ്പിരിഞ്ഞു. തട്ടിപ്പിെൻറ ആശാനാണ് ഫൗണ്ടേഷൻ ഉടമയെന്നാണ് മുൻ കോഓഡിനേറ്റർ ‘മാധ്യമ’ത്തോട് പറഞ്ഞത്.
ദേശീയ ചാമ്പ്യൻഷിപ്പുകളേക്കാൾ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിലാണ് തട്ടിപ്പ് കൂടുതലെന്ന് ഇദ്ദേഹം പറയുന്നു. ശ്രീലങ്കയിൽ രാജ്യാന്തര യോഗ ചാമ്പ്യൻഷിപ് എന്ന പേരിൽ നടത്തിയ മത്സരങ്ങൾക്ക് 35,000 രൂപയാണ് മുമ്പ് തൃശൂരിലെ വിദ്യാർഥികളിൽനിന്ന് ഈടാക്കിയത്.
ശ്രീലങ്കയിലെത്തിയശേഷം ഫൗണ്ടേഷൻ ഉടമ 15,000 രൂപകൂടി കുട്ടികളിൽനിന്ന് വാങ്ങിയിരുന്നു. പിന്നീട് തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചുനൽകിയെന്ന് മുൻ സംസ്ഥാന കോഓഡിേനറ്റർ കൂട്ടിച്ചേർത്തു. ഇതിനിടെ, ഫൗണ്ടേഷൻ ഉടമ ഒരു വിദ്യാർഥിനിയുമായി പ്രണയബന്ധം സ്ഥാപിക്കാനും ശ്രമം നടത്തി. ഒടുവിൽ കുട്ടികളും രക്ഷിതാക്കളും രക്ഷപ്പെട്ട് വിമാനം കയറുകയായിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.