Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightറദ്ദ്...

റദ്ദ് ചെയ്യപ്പെടുന്നത് രാജ്യത്തിെൻറ അസ്തിത്വമാണ്

text_fields
bookmark_border
റദ്ദ് ചെയ്യപ്പെടുന്നത് രാജ്യത്തിെൻറ അസ്തിത്വമാണ്
cancel
camera_alt??.?? ????????
ജനപ്രിയ ദേശീയതയെ അണ്ണാക്കു തൊടാതെ വിഴുങ്ങി സംഘ്പരിവാർ ഇന്ത്യയിൽ മതാത്മകവും വൈകാരികവുമായ ചിഹ്നങ്ങളിലൂടെയ ുള്ള പൊതുമണ്ഡലമാണ് സൃഷ്ടിച്ചെടുത്തിട്ടുള്ളത്. സഹിഷ്ണുതയെ തല്ലിക്കൊന്ന് സങ്കുചിതത്വം നിറഞ്ഞ പൊതുബോധത് തെ ഇന്ത്യയുടെ അന്തരീക്ഷമാക്കി മാറ്റി. പാർലമെൻറിനപ്പുറമുയരുന്ന അഭിപ്രായങ്ങളെ അടിച്ചമർത്തി, ഇന്ത്യയുടെ പൊ തുമണ്ഡലത്തെ അധികാരം കൊണ്ട് വേലികെട്ടിച്ചുരുക്കി. ഭരണകൂട വിമർശനത്തെ രാജ്യേദ്രാഹമായി നിർവചിച്ചു. പൊതുവേദി യിലെ വാചാടോപം മാത്രമായി ജനാധിപത്യം അധഃപതിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

ജനാധിപത്യത്തിന് പരിമിതിയുണ് ട്. അത് ന്യൂനപക്ഷമാണ്. ഈ പ്രശ്നം ജനാധിപത്യത്തിെൻറ ആദ്യം മുതലേ ഉയർന്നു വന്നതുമാണ്. പരിഹരിക്കാനുള്ള വഴി ലോകം ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രത്യക്ഷ ജനാധിപത്യത്തിൽ വിശ്വസിച്ചയാളാണ് ഫ്രഞ്ച് വിപ്ലവത്തിെൻറ ആചാര്യനായിര ുന്ന റൂസ്സോ. ദേവന്മാർ മാത്രം വസിക്കുന്ന ഒരു രാജ്യത്ത് മാത്രമേ യഥാർഥ ജനാധിപത്യഭരണകൂടം രൂപപ്പെടുകയുള്ളൂ. പൂർണ മായ ഒരു ഗവൺമെൻറ് മനുഷ്യന് സാധ്യമല്ല എന്ന് ‘സോഷ്യൽ കോൺട്രാക്ട്’ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ് ട്.
ഇന്ത്യൻ ജനാധിപത്യത്തിെൻറ ഉള്ളടക്കമായ ന്യൂനപക്ഷവിഭാഗങ്ങളുടെ നിലനിൽപിെൻറ ബലം ഈവിധം നിർവീര്യമാക്കപ്പെടുന്ന സന്ദർഭം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ സമ്പൂർണ കീഴടങ്ങലിെൻറയും സ്വയം നഷ്ടപ്പെടലിെൻറയും ഇരുണ്ട ഘട്ടത്തിന് ഇപ്പോൾ തുടക്കമാവുകയാണ്. ജനാധിപത്യവ്യവസ്ഥയുടെ ആധാരങ്ങൾ നശിപ്പിക്കാനും ജനാധിപത്യവ്യവസ്ഥയുടെ വിശ്വാസങ്ങൾ നശിക്കാനും തക്ക കാരണങ്ങളാണ് മതന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങൾ. ന്യൂനപക്ഷ സംതൃപ്തിയാണ് ജനാധിപത്യം വിജയിക്കുന്നതിെൻറ മാനദണ്ഡം. നെഹ്റു ഇക്കാര്യത്തിൽ തികഞ്ഞ ബോധവാനായിരുന്നു.
rss

ഡോ. ബി.ആർ. അംബേദ്കർ ന്യൂനപക്ഷാവകാശങ്ങൾ പ്രത്യേകമായി വ്യവസ്ഥ ചെയ്യുന്നതിനെ ചൊല്ലി ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചയിൽ ശക്തിയുക്തം ഓർമിപ്പിച്ചു: ‘‘ന്യൂനപക്ഷങ്ങളുടെ സ്ഫോടകശേഷിയുള്ള പൊട്ടിത്തെറിയിൽ എല്ലാം തകർന്നുപോയേക്കാം. യൂറോപ്പിലെ ചരിത്രം ഇതിന് വേണ്ടത്ര തെളിവ് നൽകുന്നുണ്ട്’’ (Dr. B.R. Ambedkar, Constituent Assembly Debates).
ന്യൂനപക്ഷങ്ങൾക്ക് ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യവും തുല്യാവകാശവും ലഭിക്കാനുള്ള മാർഗം ഏത് എന്ന ചോദ്യം അതിസങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യം ഒരു സംസ്കാരമായി വളരേണ്ടയിടങ്ങളായിരുന്നു ഇംഗ്ലണ്ടും ഫ്രാൻസും. അവിടെയായിരുന്നു ജനാധിപത്യത്തിെൻറ ആധാര പ്രമാണങ്ങൾ പണ്ടുമുതലേ സ്വീകരിച്ചത്. ഇന്നത്തെ ആ ഇടങ്ങൾ ഭൂരിപക്ഷത്തിെൻറ മുറികളായി മാറിയിരിക്കുന്നു. ഹെേട്രാജനസ് സമൂഹങ്ങളിൽ വിവിധ മത, വർണ, വംശങ്ങൾ ഒന്നിച്ചു ജീവിക്കും. അവിടങ്ങളിലൊക്കെ സ്ഥിര ഭൂരിപക്ഷത്തിെൻറ ഭരണമായിരിക്കും പിന്നീടുണ്ടാവുക. ഇന്ത്യയിൽ വലതുപക്ഷ തീവ്രവാദം രാജ്യത്തിെൻറ പൊതുസ്വഭാവമായി മാറിവരുകയാണ്. ന്യൂനപക്ഷവിരുദ്ധതയാണ് ഭൂരിപക്ഷാധിപത്യത്തിെൻറ ആയുധമായി പ്രവർത്തിക്കുന്നത്.

അസംഘടിതരായി പ്രത്യേക രാഷ്ട്രീയ മേൽവിലാസമില്ലാതെ, നേതൃത്വമില്ലാതെ ജീവിക്കുന്ന ന്യൂനപക്ഷത്തെക്കാൾ കൂടുതലായി രാഷ്ട്രീയാവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുക രാഷ്ട്രീയമായി സംഘടിപ്പിക്കുന്ന ന്യൂനപക്ഷത്തിനാണ്. നമ്മുടെ കാലഘട്ടത്തിലെ ശക്തി എന്നു പറയപ്പെടുന്നത് വൈജ്ഞാനിക, സാമ്പത്തിക, രാഷ്ട്രീയമണ്ഡലങ്ങളിലെ സമൂഹത്തിെൻറ വളർച്ചയാണ്.ഇന്ത്യൻ മുസ്ലിംകളുടെ പ്രശ്നങ്ങളെ മൂന്ന് തലക്കെട്ടിന് കീഴിലാക്കിയാണ് സച്ചാർ സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. സ്വത്വം, സുരക്ഷിതത്വം, നീതി എന്നിവയാണ് മൂന്ന് സുപ്രധാന സംഗതികൾ. ഇതിൽ പ്രധാനം സ്വത്വംതന്നെ. രൂക്ഷമായ സ്വത്വ പ്രതിസന്ധി സുരക്ഷയെ ചോദ്യംചെയ്യുന്നു. നീതി ലഭിക്കാത്തതു മൂലമാണ് ഈ ചോദ്യംചെയ്യൽ നേരിടേണ്ടിവരുന്നത്.

പീഡിതരും മർദിതരുമായ ഒരു ന്യൂനപക്ഷം ദുരവസ്ഥയോട് പ്രതികരിക്കുക മൂന്ന് രീതിയിലാണെന്ന നിരീക്ഷണം സാമൂഹികശാസ്ത്രത്തിലുണ്ട്. ഒന്ന്, സ്വയം അഭിവൃദ്ധിപ്പെടുക വഴി നേടുന്ന പ്രതിരോധം. രണ്ട്, ഭൂരിപക്ഷ സമൂഹത്തിലെ സ്വതന്ത്രചിന്താഗതിയും നീതിബോധവുമുള്ള വിഭാഗവുമായി സഹകരിച്ച് ഭൂരിപക്ഷ സമൂഹത്തിെൻറ സഹായം തേടിയുള്ള പ്രതിരോധം. മൂന്ന്, തീവ്രവാദപരമായ നിഷേധത്തിെൻറ പ്രതിരോധം.

ഇന്ത്യൻ മുസ്ലിംകൾക്ക് നിലനിൽപിെൻറയും വളർച്ചയുടെയും പ്രശ്നങ്ങളുണ്ട്. ഇന്ത്യയിൽ മുസ്ലിം സമുദായം സ്വത്വപ്രതിസന്ധി നേരിടുന്നവരാണ്. ഇസ്ലാമിക ചരിത്രത്തിൽ മൗലികമായ പ്രതിസന്ധി നിരവധി തവണ നേരിട്ടിട്ടുണ്ട്. പ്രസിദ്ധ ചരിത്രകാരനായ വിൽഫ്രഡ് കാസ്വെൽ സ്മിത്ത്, ശിഷ്യനും ചരിത്രകാരനുമായ അസീസ് അഹ്മദ്, റഫീഉദ്ദീൻ അഹ്മദ്, ബർബറാ മെറ്റ്കാഫ്, ഗെയിൽ മെനോൾട്ട് തുടങ്ങിയവർ നടത്തിയ പഠനങ്ങൾ ആന്തരികമായ നവീകരണ സംബന്ധിയായ പ്രതിസന്ധികളെ കുറിച്ചാണ്. ഇതിനകത്തു നിൽക്കുക ഇപ്പോൾ അബദ്ധമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മുസ്ലിംകൾ അതിരൂക്ഷമായി നേരിടുന്ന സ്വത്വ പ്രതിസന്ധി ആന്തരികമായി പരിഹരിക്കപ്പെടുകയില്ല. രാഷ്ട്രീയമായ പ്രതിസന്ധിയാണ് നിലവിലുള്ളത്. ഭീതിയകന്ന, ദുഃഖമകന്ന സംരക്ഷണം എന്നതാണ് പ്രതിസന്ധിയെ മറികടക്കാനുള്ള ഉദ്ദേശ്യലക്ഷ്യം.

സമീപകാലത്ത് പാർലമെൻറിൽ പാസാക്കിയെടുത്ത മുത്തലാഖ് ബിൽ, പൗരത്വ രജിസ്േട്രഷൻ, യു.എ.പി.എ ബിൽ, കശ്മീർ വിഭജനബില്ലുകൾ എന്നിവയെ ദേശീയതയുടെ നിർവചനമായി കാണരുത്. അത് ന്യൂനപക്ഷത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ നൽകാനുള്ള വലതുപക്ഷ വർഗീയതയുടെ പ്രത്യയശാസ്ത്ര നിർമിതിയാണ്. അധികാരത്തിെൻറ തൂണുകൾ ഉറപ്പിക്കാനും രാഷ്ട്രീയമായി ന്യൂനപക്ഷത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാനുമുള്ള ആസൂത്രണമാണിതൊക്കെ.

യൂറോപ്പിൽ കണ്ടെത്തിയ തീവ്രദേശീയത ഇന്ത്യയിൽ അതിെൻറ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണ്. തീവ്ര വലതുപക്ഷം അധികാരത്തിലേറിയ ശേഷം ഏകാധിപത്യത്തിലേക്ക് മാറുന്ന പുതിയ രാഷ്ട്രീയ പ്രതിഭാസമാണിത്. ലോകത്തിലെ ഇപ്പോഴത്തെ വലതുപക്ഷ രാഷ്ട്രീയ പ്രതിഭാസത്തിെൻറ തുടർച്ച കൂടിയാണിത്. അമേരിക്കയിൽ ട്രംപ്, ബ്രിട്ടനിൽ വലതുപക്ഷം, ഇന്ത്യയിൽ സംഘ്പരിവാർ. ഫ്രാൻസിലും ജർമനിയിലും തീവ്രവലതുപക്ഷം ശക്തമായിക്കൊണ്ടിരിക്കുന്നു. ഉത്തരാധുനികതയുടെ അവസാനവും സംഹാരാധിപത്യത്തിെൻറ തുടക്കവുമായ പുതിയ രാഷ്ട്രീയപ്രതിഭാസം ലോകത്ത് പിറവികൊള്ളുകയാണ് എന്ന ഉറച്ച ബോധ്യത്തോടെ വേണം നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssbr ambedkarBJP
News Summary - India under RSS rule - Open forum
Next Story