കലൈഞ്ജറും തലൈവിയുമില്ലാതെന്ത് തേർതൽ?
text_fieldsകരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണ ി പ്രചാരണത്തിൽ മുന്നിലാണ്. അണ്ണാ ഡി.എം.കെയുടെ ശ്രദ്ധ മുഴുവൻ നിയമസഭ ഉപതെരഞ്ഞെടുപ് പിലും
കലൈഞ്ജറും പുരട്ച്ചി തലൈവിയുമില്ലാതെ ആദ്യ തേർതലിന് (തെരഞ്ഞെടുപ്പിന്) ഒരുങ്ങുന്ന തമിഴകത്ത് കരുണാനിധിയുടെയും ജയലളിതയുടെയും പിൻഗാമികൾ ആഞ്ഞു വെയി ൽ കൊള്ളുകയാണ്. ഇരുവരെയും പോലെ തങ്ങളുടെ മുഖങ്ങൾ തമിഴ് ഹൃദയങ്ങളിൽ അത്ര ആഴത്തിൽ ക ൊത്തിവെച്ചിരിക്കില്ലെന്ന് അറിയാവുന്ന സ്റ്റാലിനും പളനിസാമിയുമെല്ലാം അടവുകളെ ല്ലാം എടുത്തു പയറ്റുന്നുണ്ട്. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ നേതാക്ക ളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒ. പന്നീർസെൽവം തുടങ്ങിയവരുടെ പര്യടനം ഒരാഴ് ച പിന്നിട്ടു. പ്രചാരണം കൊഴുക്കുന്നതിെൻറ ആവേശം അണികളിൽ പ്രകടമാണ്. ഇത് വോട്ടായ ി മാറുമെന്നാണ് രാഷ്ട്രീയകക്ഷികളുടെ പ്രതീക്ഷ.
ഏപ്രിൽ 18ന് ഒറ്റ ഘട്ടമായാണ് 39 ലോക്സഭ മണ്ഡല ങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലേക്കും വോെട്ടടുപ്പ് നടക്കുക. ഡി.എം.കെ, അണ്ണാ ഡി.എം.കെ, അമ്മ മക്കൾ മുന്നേറ്റ കഴകം, മക്കൾ നീതിമയ്യം, നാം തമിഴർ കക്ഷി എന്നിവയുടെ നേതൃത്വത്തിൽ ബഹുകോണ മത്സരമാണ് നടക്കുന്നതെങ്കിലും ഡി.എം.കെ-അണ്ണാ ഡി.എം.കെ മുന്നണികൾ തമ്മിലാണ് മുഖ്യ പോരാട്ടം.
ഡി.എം.കെയുടെ ദയാനിധിമാരൻ (മധ്യ ചെന്നൈ), ടി.ആർ. ബാലു(ശ്രീപെരുംപുത്തൂർ), എ. രാജ (നീലഗിരി), കനിമൊഴി (തൂത്തുക്കുടി), അണ്ണാ ഡി.എം.കെയിലെ ജയവർധൻ (സൗത്ത് ചെന്നൈ), എം. തമ്പിദുരൈ (കരൂർ), ഡി.എം.ഡി.കെയുടെ എൽ.കെ. സുധീഷ് (കള്ളക്കുറിച്ചി), പാട്ടാളി മക്കൾ കക്ഷിയുടെ ഡോ. അൻപുമണി രാമദാസ് (ധർമപുരി), വിടുതലൈ സിറുത്തൈകൾ കക്ഷിയുടെ തൊൽ തിരുമാവളവൻ (ചിദംബരം), ബി.ജെ.പിയുെട കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ (കന്യാകുമാരി), തമിഴിസൈ സൗന്ദരരാജൻ (തൂത്തുക്കുടി), എച്ച്. രാജ (ശിവംഗംഗ), കോൺഗ്രസിലെ എസ്. തിരുനാവുക്കരസർ (തിരുച്ചി), ഇ.വി.കെ.എസ് ഇളേങ്കാവൻ (തേനി), കാർത്തി ചിദംബരം (ശിവഗംഗ) തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാർഥികൾ.
കത്തിക്കയറി സ്റ്റാലിൻ; ഇടറുന്ന അണ്ണാ ഡി.എം.കെ
കലൈജ്ഞർ ജീവിച്ചിരിക്കുേമ്പാഴും സ്റ്റാലിനായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. ഇൗ പരിചയസമ്പന്നത കൈമുതലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് ഡി.എം.കെയുടെ പ്രചാരണം മുന്നേറുന്നത്. രാവിലെ റോഡ്ഷോയോടെയാണ് തുടക്കം. പത്ത് മണിക്ക് മണ്ഡലത്തിലെ പ്രധാന കേന്ദ്രത്തിൽ പൊതുയോഗം. വൈകീട്ടും പ്രചാരണവാഹനത്തിൽ പര്യടനം. പ്രധാന കേന്ദ്രങ്ങളിൽ ചെറുപ്രസംഗം. രാത്രി രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം. സ്റ്റാലിെൻറ പ്രചാരണ പൊതുയോഗങ്ങളിൽ വൻജനക്കൂട്ടമെത്തുന്നത് ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ‘മതേതര പുരോഗമന മുന്നണി’യുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ചാണ് സ്റ്റാലിൻ മുന്നേറുന്നത്. അതേസമയം, പ്രചാരണരംഗത്ത് അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം പതറുന്ന കാഴ്ചയാണുള്ളത്. മുൻകാലങ്ങളിൽ പൂർണമായും ജയലളിതയെ കേന്ദ്രീകരിച്ചായിരുന്നു പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം. അമ്മയെ കാത്ത് മണിക്കൂറുകൾക്ക് മുമ്പേ സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി വഴിയരികിൽ കാത്തുനിൽക്കുക പതിവായിരുന്നു. എടപ്പാടി പളനിസാമിയും ഒ. പന്നീർസെൽവവും ഒരു സംസ്ഥാനതല പ്രചാരണ പര്യടനം നടത്തുന്നതുപോലും ആദ്യമാണ്. പ്രത്യേക പ്രചാരണ വാഹനത്തിൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാനാർഥികളോടൊപ്പം ചെറു പ്രസംഗത്തോടെ വോട്ടഭ്യർഥിക്കുകയാണ് ഇരു നേതാക്കളും ചെയ്യുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നേട്ടങ്ങളാണ് മുഖ്യമായും ഉയർത്തിക്കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ജനക്കൂട്ടമില്ലാത്തത് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. അണ്ണാ ഡി.എം.കെയിലെ ഘടകകക്ഷികളായ ബി.ജെ.പി, പാട്ടാളി മക്കൾ കക്ഷി, ഡി.എം.ഡി.കെ എന്നിവക്ക് സംസ്ഥാനത്തിെൻറ ചില മണ്ഡലങ്ങളിൽ മാത്രമാണ് സ്വാധീനം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയിൽ അതൃപ്തിയുമുണ്ട്. 18 നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലാണ് പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നെതന്നും അഭിപ്രായമുണ്ട്. ഒമ്പത് സീറ്റുകളിലെങ്കിലും ജയിച്ചുകയറിയില്ലെങ്കിൽ സംസ്ഥാനഭരണം നിലനിർത്താനാവില്ല.
ചെറുകക്ഷികളും സജീവം
രണ്ടുദിവസം മുമ്പ് മാത്രമാണ് ടി.ടി.വി. ദിനകരനും കമൽഹാസനും പ്രചാരണത്തിനിറങ്ങിയത്. സീമാെൻറ നാം തമിഴർ കക്ഷിയും സജീവമാണ്. മൂവരും മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ടി.ടി.വി. ദിനകരെൻറ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന് ‘സമ്മാനപ്പൊതി’ (പരിശ്െപാട്ടി) പൊതു ചിഹ്നമായി അനുവദിച്ചത്. ദിനകരെൻറ വ്യക്തിപ്രഭാവം മാത്രമാണ് പാർട്ടിയുടെ കൈമുതൽ. ഇദ്ദേഹത്തിെൻറ പ്രചാരണ പരിപാടികളിൽ ജനക്കൂട്ടമെത്തുന്നതും ശ്രദ്ധേയമാണ്.തേനി, തിരുച്ചി, ധർമപുരി എന്നിവടങ്ങളിൽ ശക്തരായ സ്ഥാനാർഥികളെയാണ് ഇവർ കളത്തിലിറക്കിയത്. അതേസമയം, പ്രചാരണരംഗത്ത് കമൽഹാസന് ഇനിയും പ്രതീക്ഷിച്ച തരംഗമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.