ടിപ്പുവിെൻറ ഓർമകളെ അപഹസിക്കുന്നവർ അറിയേണ്ടത്
text_fields‘നിഷ്ഠുരനായ കൊലയാളി, നികൃഷ്ടനായ മതഭ്രാന്തൻ, ബലാത്സംഗ വീരൻ’ -ടിപ്പുസുൽത്താനെ കുറിച്ച് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെയുടെ വിശേഷണങ്ങളാണിത്. നവംബർ 10ന് കർണാടക സർക്കാർ സംഘടിപ്പിക്കുന്ന ‘നാണംകെട്ട’ ടിപ്പു ജന്മദിനാഘോഷ പരിപാടിയിലേക്ക് താനിെല്ലന്ന് മുൻകൂട്ടി അറിയിച്ചായിരുന്നു ഈ തെറിയഭിഷേക ട്വീറ്റ്. ‘മൈസൂർ സിംഹം’ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താൻ സംഘ്പരിവാറിന് ദുഷ്ട ഭരണാധികാരിയും ക്രൂര മനുഷ്യനുമാണ്. ടിപ്പു അതൊന്നുമല്ലെന്നും ചന്ദ്രഗുപ്തമൗര്യ, അശോക ചക്രവർത്തി, അക്ബർ ചക്രവർത്തി, ഛത്രപതി ശിവജി എന്നിവരെപ്പോലെ ജീവിച്ചിരുന്ന കാലഘട്ടത്തെ കൈകുമ്പിളിലൊതുക്കിയ അപൂർവ ഭരണത്തലവനായിരുന്നുവെന്നും നിഷ്പക്ഷ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടൊന്നും ഫലമില്ല. നിലാവ് കണ്ട കുറുക്കനെ പോലെ ഓരിയിടുകയാണ് ആ ധീരയോദ്ധാവിെൻറ ഓർമക്കു മുന്നിൽ ഒരുകൂട്ടം വിവരദോഷികൾ!
സംഘ്പരിവാറിെൻറ ടിപ്പു വിരോധത്തിന് എന്താണ് കാരണം? പടക്കളത്തിൽ അടരാടി വീരമൃത്യു വരിച്ച രാജാക്കന്മാർ വിരളമാണ് മനുഷ്യചരിത്രത്തിൽ. 1782 തൊട്ട് 1799 വരെ മൈസൂർ ഭരിച്ച ടിപ്പു ബ്രിട്ടീഷുകാർക്കെതിരെ നാല് യുദ്ധം നയിച്ചു; അതും മൂന്നുതവണ രാജാവിെൻറ പടച്ചട്ടയണിഞ്ഞ്. ഒടുവിൽ രക്തസാക്ഷ്യം ഏറ്റുവാങ്ങി. ദേശീയബോധമല്ല, സ്വന്തം അധികാരതട്ടകം സംരക്ഷിക്കാനുള്ള ത്വരയാണ് ഇങ്ങനെയൊരു അന്ത്യത്തിൽ കലാശിച്ചതെന്നാണ് ആർ.എസ്.എസ് വാദിക്കുന്നത്. അതേ കാലസന്ധിയിൽ ജീവിക്കുകയും ബ്രിട്ടീഷുകാരോട് സന്ധിയിലേർപ്പെടുകയും ഒടുവിൽ മരിച്ചുവീഴുകയും ചെയ്ത പഴശ്ശിരാജ മഹാനായ ദേശസ്നേഹി! ആര് എന്തുവാദിച്ചാലും ശരി, ഇന്ത്യൻമണ്ണിൽ ബ്രിട്ടീഷുകാർക്കെതിരെ ആദ്യമായി യുദ്ധം നയിച്ച ഭരണാധികാരി എന്ന ഖ്യാതിക്ക് അർഹൻ ടിപ്പുവല്ലാതെ മറ്റാരുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഒത്തുതീർപ്പിലേർപ്പെട്ട് ഭരണത്തിൽ അദ്ദേഹത്തിന് വേണമെങ്കിൽ തുടരാമായിരുന്നു. പക്ഷേ, വിദേശ ശക്തികളുടെ മുന്നിൽ അടിയറവുപറഞ്ഞ് ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്ന് ഉറപ്പിച്ച് അവസാനശ്വാസം വരെ അദ്ദേഹം പോരാടി. യൂറോപ്യരുടെ ആയുധക്കരുത്തിനു മുന്നിൽ പരാജയപ്പെടാതിരിക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനിയുടേതിനേക്കാൾ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചു. ആധുനിക കാലത്ത് ശത്രുസംഹാരത്തിന് ആദ്യമായി റോക്കറ്റ് ഉപയോഗിച്ച പടനായകരിൽ മുൻപന്തിയിലാണ് ടിപ്പു. ബ്രിട്ടീഷുകാരെ ഞെട്ടിച്ചത് സാങ്കേതികമായ ഈ മികവായിരുന്നു. കോൺഗ്രീവ് റോക്കറ്റുകൾ പിന്നീട് വികസിപ്പിക്കുന്നത് ടിപ്പുവിെൻറ ഈ മാതൃകയിൽനിന്നാണ്. കടൽയുദ്ധങ്ങൾ പെരുകുകയും കച്ചവടപാതകളുടെ സുരക്ഷ കോളനിശക്തികളാൽ വെല്ലുവിളി നേരിടുകയും ചെയ്ത ഒരു ഘട്ടത്തിൽ നാവികസേനയെ ആധുനികവത്കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധയൂന്നി. ഫ്രഞ്ച് സേനയുടെ സഹായത്തോടെ പുതിയ യുദ്ധതന്ത്രങ്ങൾ മെനഞ്ഞു. വിശ്വപ്രശസ്തനായ നെപ്പോളിയൻ ബോണപ്പാർട്ടുമായി ചങ്ങാത്തം കൂടി. ലൂയി 16മെൻറ നാട്ടിലേക്ക് അംബാസഡർമാരെ നിയോഗിച്ചു.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
എന്നിട്ടും എന്തുകൊണ്ട് ടിപ്പു സുൽത്താനെ ദേശസ്നേഹിയായി കാണാൻ ഒരു വിഭാഗത്തിന് സാധിക്കുന്നില്ല? ടിപ്പു ഹിന്ദുവായിരുന്നുവെങ്കിൽ ശിവജിയുടെ അതേ പദവിയിൽ അവരോധിതനാകുമായിരുന്നുവെന്ന് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത് ജ്ഞാനപീഠ പുരസ്കാര ജേതാവ് ഗിരീഷ് കർണാടാണ്. ബംഗളൂരു നഗരത്തിെൻറ സ്ഥാപകപിതാവായി അറിയപ്പെടുന്ന കെംപഗൗഡയുടെ പേരിനു പകരം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ടിപ്പുവിെൻറ നാമധേയത്തിലാണ് വിശ്രുതമാവേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. ടിപ്പു പലരും ചിത്രീകരിക്കുന്നതുപോലെ മതഭ്രാന്തനായ രാജാവായിരുന്നില്ല. മറിച്ച്, നൈപുണി തെളിയിച്ച ഭരണകർത്താവും പ്രജകളെ സ്നേഹിച്ച നല്ല മനുഷ്യനുമായിരുന്നു. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാജകുമാരനായിരുന്നില്ല ടിപ്പു. ഹൈദരലി സാധാരണ പട്ടാളക്കാരനായിരുന്നപ്പോഴാണ് പുത്രെൻറ ജനനം. സൈനിക മികവിലൂടെ വൊഡയാർ രാജകുലത്തെ തോൽപിച്ച് സ്ഥാപിച്ച മൈസൂർ ഭരണത്തിനു നേരെ നാനാദിക്കുകളിൽനിന്ന് വെല്ലുവിളിയുയർന്നപ്പോൾ പടിഞ്ഞാറേക്കാണ് അദ്ദേഹം നോക്കിയത്. യൂറോപ്പിൽ നവോത്ഥാനത്തിെൻറയും ഫ്രഞ്ച് വിപ്ലവത്തിെൻറയും വ്യവസായ മുന്നേറ്റത്തിെൻറയും അരുണോദയം പ്രകാശം ചൊരിഞ്ഞ കാലമായിരുന്നു അത്. ഫ്രഞ്ച് വിപ്ലവലോകത്തുനിന്നു ഉയർന്നുകേട്ട ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന മുദ്രാവാക്യത്തിൽ അദ്ദേഹം ആകൃഷ്ടനായി. ശ്രീരംഗപട്ടണത്ത് ഒരു ഫ്രഞ്ച് ക്ലബ് സ്ഥാപിച്ചു. ‘പൗരനായ ടിപ്പു’വും (അങ്ങനെ അറിയപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്) 59 ഫ്രഞ്ച് ഭടന്മാരുമായിരുന്നു അംഗങ്ങൾ. സമത്വത്തെ കുറിച്ചുള്ള അദ്ദേഹത്തിെൻറ കാഴ്ചപ്പാട് ജാതിചിന്തകൾക്കെതിരെ അടരാടാൻ പ്രചോദനമായി. ഭൂമിയുടെമേൽ സവർണമേലാളന്മാർക്ക് നിരുപാധികാധികാരം നൽകുന്ന ‘ജാഗീർദാർ’ സമ്പ്രദായമാണ് അന്ന് നിലവിലുണ്ടായിരുന്നത്. കീഴാളവർഗം സാമൂഹികമായി എല്ലാവിധ അതിക്രമങ്ങൾക്കും ഇരയാവുന്നത് കണ്ടുനിൽക്കാൻ ആ മനുഷ്യസ്നേഹി തയാറായില്ല. അങ്ങനെയാണ് കേരളത്തിലടക്കം ജന്മിത്വ വ്യവസ്ഥ നിലനിർത്തിപ്പോന്ന ദുരാചാരങ്ങളും അത്യാചാരങ്ങളും പിഴുതെറിയാൻ അദ്ദേഹം ഭരണത്തെ വിനിയോഗിക്കുന്നത്. സ്വാഭാവികമെന്നേ പറയേണ്ടൂ; അത് മതപരമായ ഇടപെടലുകളായി ചിത്രീകരിക്കപ്പെട്ടു.
‘ടിപ്പുവിെൻറ പടയോട്ട’ത്തെ കുറിച്ച് തലമുറകളിലൂടെ പരന്നൊഴുകിയ കഥകളിൽ മതഭ്രാന്തൻ കയറിവന്ന പശ്ചാത്തലം സുവിദിതമാണ്. നായർ മാടമ്പിമാരുടെയും ഇടപ്രഭുക്കളുടെയും ആധിപത്യത്തിൻ കീഴിൽ സാമൂഹിക അരാജകത്വം തിടംകെട്ടി വാഴുകയായിരുന്നു കേരളത്തിലന്ന്. ഇന്ന് വിലപ്പെട്ട പൈതൃകമായി കരുതുന്ന കുടുംബവ്യവസ്ഥയോ ലൈംഗിക സദാചാരബോധമോ അക്കാലത്ത് അന്യമായിരുന്നു. സവർണരുടെ മേധാവിത്വ നുകത്തിനടിയിൽ ഞെരിഞ്ഞമർന്ന കീഴാളവർഗം പേറ്പായ തൊട്ട് ചുടലവരെ പെരുത്തും അനുഭവിച്ചു. ജാതി ഉച്ചനീചത്വങ്ങളുടെ ഈ ഭ്രാന്തൻ ഭൂമികയിലേക്കാണ് ഹൈദരലിയും ടിപ്പു സുൽത്താനും പടനയിച്ചോടി വരുന്നത്. യുദ്ധത്തിലൂടെ നാട്ടുരാജ്യങ്ങൾ വെട്ടിപ്പിടിച്ചു. എന്നാൽ, ഇവിടം വാഴാൻ താൽപര്യം കാണിച്ചില്ല. നാട്ടുരാജാക്കന്മാർ കപ്പം കൊടുക്കാൻ സന്നദ്ധമായപ്പോൾ വന്നവഴിക്ക് തിരിച്ചുപോയി. ചിറക്കൽ രാജാവിനെ പുനർവാഴിച്ചു. മഞ്ചേരിയിൽ കുരിക്കൾമാരുടെ ദുർഭരണത്തെ മതം നോക്കാതെ സൈനികമായി നേരിട്ടു. ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളിൽ മദണ്ണ, ശ്രീനിവാസറാവു എന്നീ ബ്രാഹ്മണ ഗവർണർമാരെ നിയമിച്ചാണ് നാട് നിയന്ത്രിച്ചത്. മലബാറിെൻറ ഭരണം അതോടെ ഏകീകരിക്കപ്പെടാൻ തുടങ്ങി. സുഭദ്രമായ ഒരു രാഷ്ട്രീയസംവിധാനത്തിൻ കീഴിലേക്ക് നൂതനമായൊരു ഭരണരീതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. യഥാർഥത്തിൽ അന്ന് മലബാറിൽ ഭരണമെന്നൊരു ഏർപ്പാടുണ്ടായിരുന്നില്ല. നികുതി സമ്പ്രദായത്തെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ ജനം തീർത്തും അജ്ഞരായിരുന്നുവെന്നും ഫ്യൂഡൽ വ്യവസ്ഥയിലധിഷ്ഠിതമായ ഗവൺമെൻറായിരുന്നു ഉണ്ടായിരുന്നതെന്നും സഞ്ചാരിയായ ഫ്രാൻസിസ് ബുക്കാനൻ രേഖപ്പെടുത്തുന്നുണ്ട്. വസ്ത്രധാരണത്തിെൻറ കാര്യത്തിൽ ടിപ്പുവിെൻറ അധിനിവേശം കേരളസമൂഹത്തിൽ നിറവേറ്റിയ പങ്ക് വിപ്ലവകരമാണ്. അസ്പൃശ്യജാതിയിലെ സ്ത്രീകൾ മാറ് മറക്കാതെയാണ് പുറത്തിറങ്ങിയിരുന്നത്. തെൻറ ഭരണത്തിൻ കീഴിൽ സ്ത്രീകൾക്ക് ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം വിളംബരം ചെയ്തു. സ്ത്രീകളുടെ അന്തസ്സ് ഉയർത്തുന്ന പല നടപടികളും നടപ്പാക്കി.
കൃഷിയും കച്ചവടവും പ്രോത്സാഹിപ്പിച്ചു
കൃഷിയും കച്ചവടവും ഇത്രകണ്ട് േപ്രാത്സാഹിപ്പിച്ച മറ്റൊരു ഭരണാധികാരിയെ കാണാൻ കഴിയില്ല. ഇന്നും പ്രശസ്തി നിലനിർത്തുന്ന മൈസൂർ പട്ട്, വ്യവസായാടിസ്ഥാനത്തിൽ തുടങ്ങിയത് ടിപ്പുവിെൻറ കാലത്താണ്. അതിനായി ‘സെറികൾച്ചർ’ കൃഷിക്ക് അടിത്തറ പാകി. കാവേരിപ്പുഴക്ക് കുറുകെ കൃഷ്ണസാഗര ഡാം ആദ്യം വിഭാവന ചെയ്തത് ടിപ്പുവാണെന്ന് എത്രപേർക്കറിയാം? പുറംനാടുകളുമായി വാണിജ്യബന്ധം സ്ഥാപിക്കുന്നതിൽ കാണിച്ച താൽപര്യം മസ്കത്ത്, ജിദ്ദ, ബസറ, പെഗു തുടങ്ങിയ നഗരങ്ങളിൽ ഉൽപാദന- വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ കൊണ്ടെത്തിച്ചു. കേരളത്തിലടക്കം റോഡ്, കനാൽ പദ്ധതികൾ കൊണ്ടുവന്നത് ഹൈദരലിയും മകനുമാണെന്ന് അറിയേണ്ടതുണ്ട്.
തളിപ്പറമ്പിനെയും ഏഴിമലയെയും ബന്ധിപ്പിക്കുന്ന സുൽത്താൻ റോഡും താമരശ്ശേരി വഴി മൈസൂരിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന വിശാലമായ നിരത്തും കോഴിക്കോടുനിന്ന് കൊച്ചിയിലേക്കുള്ള സുൽത്താൻ റോഡുമൊക്കെ ടിപ്പു നമ്മുടെ നാട്ടിെൻറ ഹൃദയധമനികളെ എങ്ങനെയാണ് ബന്ധിപ്പിച്ചു നിർത്തിയെതന്ന് പറഞ്ഞുതരുന്നു. രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ഈ ദേശീയപാതകൾ ഉപയോഗയോഗ്യമാെണന്ന് മാത്രമല്ല, ജനകീയ ഭരണാധികാരികൾക്ക് ഈ മേഖലയിൽ കൂടുതലായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും വിലയിരുത്തുമ്പോഴാണ് വർഗീയവാദികൾ രാക്ഷസീയവത്കരിച്ച മൈസൂർ രാജാക്കന്മാർ എന്തുമാത്രം പ്രജാവത്സരരും പുരോഗമനവാദികളുമാണെന്ന് തിരിച്ചറിയപ്പെടുന്നത്.
ടിപ്പുവിെൻറ മേൽ മതദ്വേഷം ആരോപിക്കപ്പെടുന്നവർ ചരിത്രം വായിക്കാത്തവരോ വായിച്ചിട്ട് അസൂയപൂണ്ടവരോ ആണ്. ഹിന്ദു നാട്ടുരാജാക്കന്മാർക്കെതിരെ എണ്ണമറ്റ യുദ്ധങ്ങൾ അദ്ദേഹം നയിച്ചത് ശരിയാണ്; മറ്റു രാജാക്കന്മാരെ പോലെ. നിരവധി മനുഷ്യർ അതിനിടയിൽ കൊല്ലപ്പെട്ടിട്ടുമുണ്ട്. എന്നാൽ, മതം നോക്കിയായിരുന്നില്ല ഈ യുദ്ധങ്ങൾ. സവനൂർ, കടപ്പ, കർണൂൽ, നവാബുമാരെയും മലബാറിലെ കുരിക്കൾമാരെയും അദ്ദേഹം പടവെട്ടി വീഴ്ത്തി. എണ്ണമറ്റ അമ്പലങ്ങൾ തകർത്തുവെന്ന ചരിത്രഭാഷ്യം കേരളത്തിലും പ്രചുരപ്രചാരം നേടിയ ഒരിനമാണ്. ബദ്ധശത്രുക്കളായ ബ്രിട്ടീഷുകാർ എഴുതിവെച്ച കള്ളചരിത്രത്തിൽ ടിപ്പുവിനെ രാക്ഷസീയവത്കരിക്കാൻ വേണ്ടതെല്ലാം ചേർത്തെഴുതിയിട്ടുണ്ട്. എന്നാൽ, പല സത്യങ്ങളും മറച്ചുവെച്ചു. ടിപ്പുവിെൻറ പ്രധാനമന്ത്രിയും സേനാനായകനും ബ്രാഹ്മണരായിരുന്നു. 157 ക്ഷേത്രങ്ങൾക്ക് ടിപ്പു സാമ്പത്തികസഹായങ്ങൾ നൽകിയതായി രേഖകളുണ്ട്. ശൃംഗേരി മഠാധിപതി ശ്രീ ശങ്കരാചാര്യരുമായി നിരന്തരം ബന്ധപ്പെടുക മാത്രമല്ല, മഠത്തിന് ഭൂമിയും സ്വർണവും വാരിക്കോരി നൽകാനും ടിപ്പു ഔത്സുക്യം കാണിച്ചു. മറാത്ത സൈന്യം തകർത്ത ക്ഷേത്രങ്ങൾ ഖജനാവിലെ പണമെടുത്ത് പുനരുദ്ധരിച്ച മൈസൂർ രാജാവിനെ കുറിച്ചാണ് ‘കൊടിയ മതഭ്രാന്തൻ’ എന്ന് ബി.ജെ.പി മന്ത്രി ആേക്രാശിക്കുന്നത്.
ചരിത്രകാരനായ ബി.എൻ. പാണ്ഡെ നടുക്കുന്ന ഒരനുഭവം പങ്കുവെക്കുകയുണ്ടായി. അലഹബാദിലെ ആംഗ്ലോ- ബംഗാളി സ്കൂളിൽ പഠിപ്പിക്കുന്ന ഒരു ചരിത്ര ടെക്സ്റ്റ് ബുക്കിലൂടെ കണ്ണോടിച്ചപ്പോൾ അദ്ദേഹം ഞെട്ടി. മതംമാറാൻ ടിപ്പു സുൽത്താൻ നിർബന്ധിച്ചതിനെ തുടർന്നു 3000 ബ്രാഹ്മണർ ജീവനൊടുക്കിയെന്നാണ് അതിൽ എഴുതിവെച്ചിരിക്കുന്നത്. കൊൽക്കത്ത യൂനിവേഴ്സിറ്റി സംസ്കൃതവിഭാഗം തലവനും പ്രഗല്ഭ പണ്ഡിതനുമായ ഡോ. ഹർപ്രസാദ് ശാസ്ത്രിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. പാണ്ഡെ നിരന്തരമായി അന്വേഷിച്ചപ്പോൾ മൈസൂർ ഗസറ്റിയറിൽനിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണതെന്ന്് ഡോ. ശാസ്ത്രി മറുപടി നൽകിയെത്ര. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഗസറ്റിയറിൽ അങ്ങനെയൊരു വിവരമില്ലെന്നും പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ചിരിക്കയാണെന്നും ഡോ. പാണ്ഡെ കണ്ടെത്തിയത്.
ടിപ്പുവിനെ കുറിച്ച് പ്രചരിച്ച കഥകളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. ആശ്വാസത്തിന് വകയുള്ള ഏക കാര്യം; ഹിന്ദുത്വ ആചാര്യനായ വി.ഡി. സവർക്കർ, ടിപ്പുവിനെയും പിതാവ് ഹൈദരലിയെയും നന്നായി ഉൾക്കൊണ്ട പണ്ഡിതനായിരുന്നുവെന്നതാണ്. ‘ഹൈദരലി സാഹിബ് ’ എന്നേ 1908ൽ അദ്ദേഹം രചിച്ച ‘1857ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരം’ എന്ന പുസ്തകത്തിൽ വിളിച്ചിരുന്നുള്ളൂ. ബ്രിട്ടീഷുകാരെ തുരത്താൻ ഹൈദരലിയുടെയും ടിപ്പുവിെൻറയും ധീരത പ്രദർശിപ്പിക്കണമെന്നാണ് സവർക്കർക്ക് അനുയായികളോട് ഉദ്ബോധിപ്പിക്കാനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.