പ്രതിപക്ഷം ഇതല്ലാതെന്തു ചെയ്യാനാണ്!
text_fieldsരണ്ടു വർഷംകൂടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നീട്ടിക്കൊടുത്ത്, ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകുന്നത് തടയാനുള്ള അപകടകരമായ നീക്കമുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് ഇപ്പോൾ കൈമാറിയ കുറ്റവിചാരണ പ്രമേയ നോട്ടീസിലേക്കുള്ള ഒപ്പുശേഖരണം. പാർലമെൻറ് ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയായിരുന്നു ആ ദിവസങ്ങളിൽ. സമ്മേളനം അവസാനിച്ചിട്ടും കുറ്റവിചാരണ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം കൈമാറാതിരുന്നതോടെ ഭരണ-പ്രതിപക്ഷ നേതാക്കളിലൂടെ മറ്റൊരു അഭ്യൂഹംകൂടി പരന്നു. ഒക്ടോബറിൽ കാലാവധി തീരുന്ന ജസ്റ്റിസ് ദീപക് മിശ്രക്ക് രണ്ടു വർഷംകൂടി ലഭിക്കുന്ന തരത്തിൽ വിരമിക്കൽ പ്രായം 65ൽനിന്ന് 67 ആക്കി വർധിപ്പിക്കാനുള്ള നീക്കമുണ്ടാകില്ലെന്ന് മോദി സർക്കാറും കോൺഗ്രസും തമ്മിൽ ധാരണയായിട്ടുണ്ടെന്നും അതിനാൽ കോൺഗ്രസ് കുറ്റവിചാരണ പ്രമേയ നടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നുമായിരുന്നു അഭ്യൂഹം.
ഇത്തരം അഭ്യൂഹങ്ങൾ പലപ്പോഴും വിശ്വസിക്കുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. പാർലമെൻറ് സമ്മേളനവേളകളിൽ സഭകളിൽ കാണുന്ന പ്രതിഷേധത്തിനും സഭാസ്തംഭനങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾ പുറമെ ബഹളംവെക്കുന്ന ഒരു കാരണമുണ്ടാകാമെങ്കിലും സർക്കാറുമായി വിലപേശിക്കൊണ്ടിരിക്കുന്ന പുറെമ പറയാനാകാത്ത മറ്റേതെങ്കിലും ഒരു കാരണവും പിന്നിലുണ്ടാകാറുണ്ട്. അതൊരുപക്ഷേ, ബഹളത്തിനിറങ്ങിയ കക്ഷിയുടെ നേതാവിനെതിരായ ക്രിമിനൽ കേസോ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണമോ സി.ബി.െഎ റെയ്ഡോ ആകാം. അതു പരിഹരിക്കുന്നതോടെ സഭക്കകത്ത് അവരുന്നയിച്ച ആവശ്യം നിറവേറാതെതന്നെ ബഹളം അവസാനിപ്പിക്കും.
ജഡ്ജി ലോയ കേസും കുറ്റവിചാരണയും
ആ നിലയിൽ കുറ്റവിചാരണ പ്രമേയനീക്കം പ്രതിപക്ഷം ഉപേക്ഷിച്ചുവെന്ന് കരുതിനിൽക്കെ, ജഡ്ജി ലോയയുടെ ദുരൂഹമരണത്തിൽ അന്വേഷണമില്ലെന്ന് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് പ്രഖ്യാപിച്ചതിന് പിറ്റേന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ ഒൗദ്യോഗിക വസതിയിൽ പോയി പാർലമെൻറ് സമ്മേളനകാലത്ത് ഒപ്പിടീച്ചുവെച്ച കുറ്റവിചാരണ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷത്തെ ഏഴ് പാർട്ടികൾ കൈമാറി. ഒപ്പുവെച്ച ഏഴ് രാജ്യസഭ അംഗങ്ങളുടെ കാലാവധി കഴിഞ്ഞ് അവരുടെ പാർലമെൻറ് അംഗത്വം നഷ്ടപ്പെട്ടശേഷമായിരുന്നു കുറ്റവിചാരണ പ്രമേയത്തിനുള്ള നോട്ടീസിെൻറ കൈമാറ്റം. അതിനാൽതന്നെ അത്രയും പേരുടെ ഒപ്പുകൾ പരിഗണിക്കാതിരിക്കാൻ പ്രത്യേക കുറിപ്പ് പ്രമേയത്തിനുള്ള നോട്ടീസിനൊപ്പം സമർപ്പിക്കുകയായിരുന്നു.
സ്വാഭാവികമായും ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളിയതിെൻറ പ്രതിപക്ഷ പ്രതികാരമായി വാർത്തകൾ വന്നുതുടങ്ങി. മോദി സർക്കാറിനൊപ്പം നിൽക്കുന്ന മാധ്യമങ്ങളുടെ ഇൗ പ്രചാരണത്തിലൂന്നിക്കൊണ്ടായിരുന്നു ഭരണകക്ഷിയുടെ രാജ്യസഭ നേതാവുകൂടിയായ ധനമന്ത്രി അരുൺ െജയ്റ്റ്ലി എഴുതിയ ലേഖനവും. ലേഖനം ഒൗദ്യോഗികമായി ബി.ജെ.പി ആസ്ഥാനത്തുനിന്ന് എല്ലാ മാധ്യമങ്ങൾക്കും അയച്ചുകൊടുത്തു. ലോയ കേസ് വിധിയുമായി കുറ്റവിചാരണ പ്രമേയത്തെ ബന്ധപ്പെടുത്തരുതെന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട മുൻ നിയമമന്ത്രിയും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ നോട്ടീസിലൊപ്പിട്ട തീയതി തെളിവായി വെച്ചു. ലോയ കേസിലെ വരാനിരിക്കുന്ന വിധി പാർലമെൻറ് സമ്മേളന കാലത്ത് മുൻകൂട്ടി അറിയുകയെങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. കുറ്റവിചാരണ പ്രമേയത്തിനുള്ള നോട്ടീസ് കൈമാറാൻ ഒരാഴ്ച മുമ്പ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിനോട് സമയം തേടിയതായിരുന്നു. ഇത്രയും ദിവസം നായിഡു ഡൽഹിയിൽ ഇല്ലാതിരുന്നതുകൊണ്ടാണ് കൊടുക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാമെങ്കിലും കോടതിവിധിയുടെ പേരിൽ കുറ്റവിചാരണ നടത്താൻ പറ്റില്ലെന്നും ജഡ്ജിയുടെ സ്വഭാവദൂഷ്യംകൊണ്ടു മാത്രമേ അത്തരമൊരു നടപടിക്ക് ഭരണഘടന അനുവദിക്കുന്നുള്ളൂ എന്നും കപിൽ സിബൽ പറഞ്ഞു. എന്നാൽ, ലോയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായ അസാധാരണ പൊട്ടിത്തെറിയാണ് കുറ്റവിചാരണ പ്രമേയത്തിലേക്കുള്ള ചർച്ചയിലേക്ക് പ്രതിപക്ഷത്തെ എത്തിച്ചത്. നാല് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയ അന്നുമുതൽ ഒരു തിരുത്ത് കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഒരു തിരുത്തുമില്ലാതെ ചീഫ് ജസ്റ്റിസ് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
അന്വേഷണമില്ലാതെ തീർപ്പാക്കി വെങ്കയ്യ
നോട്ടീസ് കിട്ടിയ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് അത് തള്ളാനും കൊള്ളാനുമുള്ള വിവേചനാധികാരമുണ്ട് എന്ന് നോട്ടീസ് നൽകിയ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരടങ്ങുന്ന രാജ്യസഭ എം.പിമാർക്കറിയാം. അങ്ങനെ തള്ളണമെങ്കിൽ ഒരു കാരണം ചെയർമാന് ബോധിപ്പിക്കേണ്ടിവരും. നിയമപ്രകാരം നോട്ടീസ് സ്വീകരിച്ച് ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള ഒരു അന്വേഷണ സമിതിയെ നിയോഗിച്ച് കുറ്റാരോപണങ്ങളുടെ വസ്തുത അന്വേഷിക്കാം, ആ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാം. വെങ്കയ്യ അതിനൊന്നും കാത്തുനിൽക്കാതെ പഴയ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷെൻറ ഫോമിലേക്കുയർന്ന് മോദി സർക്കാർ നിർദേശിച്ച നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി രണ്ടു ദിവസംകൊണ്ട് പ്രതിപക്ഷത്തിെൻറ നോട്ടീസ് തള്ളി 10 പേജുള്ള ഉത്തരവിറക്കുകയാണ് ചെയ്തത്. നോട്ടീസുമായി ബന്ധപ്പെട്ട സാേങ്കതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് പകരം കേസിെൻറ മെറിറ്റിലേക്ക് കടന്ന് കേസ് തന്നെ നിലനിൽക്കുകയില്ല എന്ന് കോടതി വിധിപുറപ്പെടുവിക്കുംപോലെ സ്വന്തം നിലക്ക് ആ വിഷയം ഉപരാഷ്ട്രപതി തീർപ്പാക്കി.
ചെയർമാൻ ചെയ്തത് നിയമവിരുദ്ധമാണെന്നും അത് സുപ്രീംകോടതിയിൽ ചോദ്യംചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. രാജ്യസഭ ചെയർമാൻ സമിതിയുണ്ടാക്കി അന്വേഷിക്കുന്നതിനുമുമ്പ് എങ്ങനെ കുറ്റാരോപണങ്ങൾക്ക് തെളിവില്ലെന്ന് പറയാൻ കഴിയുമെന്നാണ് സിബൽ ചോദിച്ചത്. കോടതിയിലെന്തുണ്ടായെന്ന് അവിടെയുണ്ടായിരുന്ന ജഡ്ജിമാേരാടുപോലും അേന്വഷിക്കാതെ അത്തരമൊരു കേസേ ഇല്ലെന്ന് വെങ്കയ്യ നായിഡു പറയുകയെങ്ങനെയാണെന്നും സിബൽ ചോദിക്കുന്നു.
ജനത്തിനു മുന്നിലെ കുറ്റവിചാരണ
നിലവിൽ പാർലമെൻറിലെ കക്ഷിനില അനുസരിച്ച് രാജ്യസഭയിലും ലോക്സഭയിലും കുറ്റവിചാരണ പ്രമേയം പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ പ്രതിപക്ഷത്തിനില്ല. അതിനാൽതന്നെ പിന്തുണ സമാഹരിക്കാനുള്ള സമവായമില്ലാതെ ഇത്തരമൊരു കുറ്റവിചാരണ പ്രമേയ നോട്ടീസ് പ്രതിപക്ഷപാർട്ടികൾ നൽകിയതിനെ വിമർശിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരുണ്ട്. നീതിബോധമുള്ള ജസ്റ്റിസ് എ.പി. ഷായെപ്പോലുള്ളവരും സോളി െസാറാബ്ജിയുമൊക്കെ ഇത് കൃത്യമായ രാഷ്ട്രീയമാണെന്ന് പറയുന്നു. എന്നാൽ, സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിെൻറ ഏകപക്ഷീയമായ പരമാധികാര നടപടികളോട് എതിർപ്പുള്ള നിയമവിദഗ്ധർ ആ വാദം നിരാകരിക്കുകയാണ്.
സ്വഭാവദൂഷ്യത്തിന് ആരോപണവിധേയനായ ഒരു ചീഫ് ജസ്റ്റിസിനോട് ഇത്തരമൊരു നടപടിയല്ലാതെ മറ്റൊന്നും ഭരണഘടനക്കകത്തുനിന്ന് ചെയ്യാനില്ല എന്നാണ് സുപ്രീംകോടതി അഭിഭാഷകൻ പി.വി. ദിനേശ് പറയുന്നത്. കുറ്റവിചാരണ പ്രമേയ നോട്ടീസ് ജനാധിപത്യസംവിധാനത്തിലെ ഒരു നല്ല സമരമുറയാണ്. ജയപരാജയങ്ങൾ സമരമുറയുടെ സ്വീകാര്യതക്ക് മാനദണ്ഡമല്ല. പാർലമെൻറിൽ എത്രയോ പ്രമേയങ്ങളും നിയമങ്ങളും വരുേമ്പാൾ ഇതേ പാർലമെേൻററിയന്മാർ എതിർത്തു വോട്ടുചെയ്യാറുണ്ട്. തോൽക്കുമെന്നറിഞ്ഞിട്ടും ജനാധിപത്യത്തിൽ വിസമ്മതത്തിനുള്ള അവകാശത്തെ ഉപയോഗപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. അതുപോലെ കാണേണ്ടതാണ് ഇൗ കുറ്റവിചാരണ പ്രമേയത്തിനുള്ള നടപടിയും. രാജ്യസഭയിൽനിന്ന് ഒപ്പുവെച്ച എം.പിമാർ ഏതെല്ലാം സംസ്ഥാനങ്ങളിൽനിന്നുള്ളവരാണോ, ആ സംസ്ഥാനങ്ങളിലെ ജനങ്ങളെയാണവർ പ്രതിനിധാനം ചെയ്യുന്നത്. ആ ജനങ്ങൾക്കുവേണ്ടിയാണവർ ഇൗ നോട്ടീസുമായി മുന്നോട്ടുപോകുന്നത്. സ്വീകരിക്കാവുന്നതിൽ ഏറ്റവും നല്ല സമരമുറതന്നെയാണ് ഇപ്പോൾ ഏഴു പാർട്ടികളിലെ എം.പിമാർ ചീഫ് ജസ്റ്റിസിന് നേർക്ക് ഉപയോഗിച്ചത് എന്നും ദിനേശ് ഉറച്ചുപറയുന്നു.
സംഘ്പരിവാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെല്ലാം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഏതു നിലക്കും കുറ്റവിചാരണ പ്രമേയ നടപടിയിൽനിന്ന് സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ബി.ജെ.പി നേതാവ് നയിക്കുന്ന ബാർ കൗൺസിൽ ഒാഫ് ഇന്ത്യ, അഭിഭാഷകനെന്ന നിലയിൽ ബാറിെൻറ ചട്ടങ്ങൾക്കകത്ത് കപിൽ സിബലിനെയും കെ.ടി.എസ്. തുളസിയെയുംപോലുള്ള പാർലമെേൻററിയന്മാരെ തളച്ചിട്ട് കുറ്റവിചാരണ പ്രമേയ നടപടികളിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ഭീഷണിയും സമ്മർദവും ചെലുത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ചീഫ് ജസ്റ്റിസിെൻറ സ്വഭാവദൂഷ്യമായി നിരത്തിയ കുറ്റാരോപണങ്ങൾ രാജ്യം മൊത്തം ചർച്ചചെയ്യുകയാണിന്ന്. അക്കമിട്ട അഞ്ച് കുറ്റാരോപണങ്ങൾ തള്ളി രാജ്യസഭ അധ്യക്ഷൻ നൽകിയ മറുപടിയും അതിന് കോൺഗ്രസ് വീണ്ടും നൽകിയ പ്രതികരണവും കൂടിയായതോടെ ചർച്ച രാജ്യത്തെ എല്ലാ ജനങ്ങളിലുമെത്തിക്കാൻ ഇൗ നോട്ടീസുകൊണ്ട് കഴിഞ്ഞു. വെങ്കയ്യ നായിഡുവിെൻറ 10 പേജ് ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കുേമ്പാഴും സ്വഭാവദൂഷ്യ ചർച്ച അന്തരീക്ഷത്തിൽ നിലനിൽക്കും.
ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണമില്ലെന്ന് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് വിധിച്ച ദിവസം മാപ്പുപറയാൻ ആവശ്യപ്പെട്ട ബി.ജെ.പി നേതാക്കൾക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയ മറുപടിപോലെയാണ് തോൽക്കുമെന്നുറപ്പുള്ള പ്രമേയത്തിനായുള്ള ഇൗ നീക്കവും. കോടതിയെന്തു പറഞ്ഞാലും അമിത് ഷാ എന്താണെന്ന് ഇൗ രാജ്യത്തെ ജനങ്ങൾക്കറിയുമെന്നായിരുന്നു രാഹുലിെൻറ മറുപടി. ആ നിലക്ക് നോക്കിയാൽ നടക്കുമെന്നുറപ്പില്ലാത്ത വിചാരണയിലെ കുറ്റാരോപണങ്ങൾ ജനങ്ങളുടെ കോടതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ ഒാരോ പൗരെൻറ മുന്നിലും ഇതുപോലെ ചർച്ചക്കിടുകയല്ലാതെ ഇൗ ചീഫ് ജസ്റ്റിസിനെ എന്തു ചെയ്യാനാണ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.