വനിതാമതിൽ: യോജിപ്പും വിയോജിപ്പും
text_fieldsലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും ഉറപ്പാക്കുന്നതിെൻറ ആദ്യഘട്ടമാണ് വനിതാ മതിലെന്നും സ്ത്രീപ്രശ്നങ്ങളെ സംബോധന ചെയ്യാനും സാമൂഹികപരിഷ്കരണം ഒരു പടികൂടി മ ുന്നോട്ടുകൊണ്ടുപോകുവാനും അത് സഹായകമായിത്തീരുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അ ംഗം എം.എ. ബേബി പറഞ്ഞു. നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണാർഥം വിളിച്ചുചേർത്ത സാമൂഹിക സം ഘടനകളുടെ യോഗത്തിൽ ഉയർന്നുവന്ന ഒരാശയമാണ് വനിതാ മതിൽ എന്ന് പറഞ്ഞ മുഖ്യമന്ത്രി പ ിണറായി വിജയൻ ഈ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട എൻ.എസ്.എസ് അടക്കമുള്ള സംഘടനകളെ വിശേഷിപ്പിച്ചത് ‘നവോത്ഥാന പൈതൃകസംഘടനകളെ’ന്നും നവോത്ഥാനസംഘടനകളെന്നുമാണ്. ഈ യോഗത്തിൽ പങ്കെടുത്ത സംഘടനകളെ ജാതിസംഘടനകൾ എന്ന് വിളിച്ചു എന്ന മുഖ്യമന്ത്രിയുട െ ആരോപണം നേരിടുന്നതിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് താൻ അങ്ങനെ പറഞ് ഞിട്ടില്ലെന്ന് പറയേണ്ടിവന്നു.ചുരുക്കത്തിൽ, ലിംഗസമത്വത്തിനെതിരായ ഹിന്ദുത്വവാദി കളുടെ ചെറുത്തുനിൽപിനെ എങ്ങനെ പ്രതിരോധിക്കാം എന്ന രാഷ്ട്രീയപ്രശ്നത്തോടൊപ്പം നവോ ത്ഥാനാനന്തര കേരളത്തിലെ ജാതിപരിണാമത്തെ എങ്ങനെ നോക്കിക്കാണാമെന്ന സുപ്രധാനമായൊര ു സാമൂഹികപ്രശ്നവും വനിതാ മതിൽ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു.
മൗലികമായൊരു പ്രശ്നം ബ്രാഹ്മണ്യം എന്നതുപോലെ ലിംഗവിവേചനവും ഹിന്ദുക്കളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിഭാസമല്ലെന്നതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ജാതി/മത/ രാഷ്ട്രീയ യാഥാസ്ഥിതിക കേരളം ഒന്നടങ്കം അണിനിരന്നത് അതുകൊണ്ടാണ്. കേരളത്തിെൻറ ബ്രാഹ്മണ്യ ഭൂതകാലത്തെ വൈകാരികമായി ത്രസിപ്പിക്കുകയാണ് സംഘ്പരിവാർ ചെയ്തത്. സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്ന കേരളീയ പൗരുഷത്തിന് ആവേശകരമായ ഒരു രാഷ്ട്രീയാനുഭവമായിരുന്നു അത്. അതേസമയം, കേരളം ഇത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് ലോകം അറിഞ്ഞത് അപ്പോഴാണ്.
ഹിന്ദുത്വവും (ഹിന്ദുരാഷ്ട്രവാദം) ഹിന്ദുയിസവും (ഹൈന്ദവത) രണ്ടാെണന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും കോൺഗ്രസ് നയിക്കുന്ന മുന്നണിയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിൽ ആർ.എസ്.എസ്-സംഘ്പരിവാർ ശക്തികളോടൊപ്പം ചേർന്നു. പ്രത്യയശാസ്ത്രപരമായ ഒന്നിപ്പായിരുന്നു അത്. ഭരണഘടന ധാർമികതക്കുമേൽ മതധാർമികത മേൽക്കൈ നേടുന്ന സ്ഥിതിയിലേക്ക് കേരളത്തെ ചലിപ്പിക്കാനായി എന്നത് ഹിന്ദുത്വവാദികളുടെ നേട്ടമായിരുന്നു. ഹിന്ദുവിനെ വിഭജിച്ചുകൊണ്ടു മാത്രമേ ഈ സാഹചര്യത്തെ മറികടക്കാനാവുമായിരുന്നുള്ളൂ.
ഹിന്ദുവിനെ വിഭജിക്കുകയെന്നാൽ ജാതിഘടനയുടെ മൗലികസ്വഭാവത്തെ–വിഭജനം–രാഷ്്ട്രീയമായി ഉപയോഗിക്കുകയെന്നാണ്. ജാതിഘടനയുടെ അടിത്തട്ടിൽ നിന്ന് യു.പി.യിലും ബിഹാറിലുമെല്ലാം ഉയർന്നുവന്ന ഈ രാഷ്ട്രീയം, ജാതിരാഷ്്ട്രീയം എന്നാണ് പൊതുവിൽ വിവക്ഷിക്കപ്പെട്ടത്. ഈ ജാതി രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ പൂർണമായും പരാജയപ്പെട്ടവർ എന്ന ഖ്യാതി യഥാർഥത്തിൽ കമ്യൂണിസ്റ്റുകൾക്കുള്ളതാണ്. അതിനെയാണ് പിണറായി സർക്കാർ അറിഞ്ഞോ അറിയാെതയോ മറികടന്നത്. വനിതാ മതിൽ പ്രഖ്യാപനത്തിനു പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പറഞ്ഞത് ‘ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ മേൽ ജാതിക്കാരും കീഴ്ജാതിക്കാരുമായി വേർതിരിക്കുന്നത് സാമൂഹികസ്ഥിതി വഷളാക്കുന്നതിന് ഇടയാക്കു’മെന്നാണ്. ഈ ജാത്യാരോപണത്തെ മറികടക്കുന്നതിനായി ജാതിഘടനയിൽ ഇടപെട്ടുകൊണ്ട് ലഭ്യമായ ജാതികളെയും ജാതിസംഘടനകളെയും കോർത്തിണക്കി വനിതാമതിൽ നിർമിക്കുമ്പോൾ തന്നെ അതിൽ ജാതിയില്ല നവോത്ഥാനമേയുള്ളു എന്ന് പറയുന്നത് രാഷ്ട്രീയ കാപട്യമാണ്.
നവോത്ഥാനാനന്തര കേരളം ജാതി വിമുക്തമാക്കപ്പെടുകയല്ല, ജാതിനിർമിതിയുടെ സുവർണകാലമായി മാറുകയാണ് ചെയ്തത്. എെൻറ സമുദായത്തിെൻറ താൽപര്യങ്ങളല്ലാതെ മറ്റൊന്നും എെൻറ ഹൃദയത്തിൽ ഇല്ലെന്ന് പറയുന്ന ജി. സുകുമാരൻനായരും ഈഴവരുടെ താൽപര്യം സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുന്ന വെള്ളാപ്പള്ളി നടേശനുമെല്ലാം ഈ സുവർണകാലത്തിെൻറ സൃഷ്ടികളാണ്. ജാതികൾ സംഘടിത സമുദായങ്ങൾ ആയിമാറുന്നതും (ദലിതർ ഒഴികെ) ഏറിയും കുറഞ്ഞും പൊതു രാഷ്ട്രീയ മണ്ഡലത്തെ നിയന്ത്രിക്കുന്നതുമെല്ലാം ഐക്യകേരളത്തിെൻറ ചരിത്രത്തിെൻറ ഭാഗമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളിൽ തന്നെ വേരോട്ടമുള്ള ഈ ജാതി നിർമിതിക്കുള്ളിൽ നിന്നാണ് താരതമ്യേന അംഗബലമുള്ള 150 ജാതിസംഘടനകളെ ക്ഷണിക്കുകയും അവയെ നവോത്ഥാന സംഘടനകളായി സർക്കാർ മഹത്ത്വവത്കരിക്കുകയും ചെയ്തത്. നവോത്ഥാനം എന്നു പറഞ്ഞാൽ ജാതിനിർമിതിയാണെന്ന തെറ്റായൊരു സന്ദേശമാണിത് നൽകുന്നത്.
ജാതി കേവലം ഒരു സാമൂഹികനിർമിതിയല്ല. േശ്രണീകൃതമായ അധികാരസംവിധാനമാണ്, ഒരു പ്രത്യയശാസ്ത്രമാണ്, ധാർമിക വ്യവസ്ഥയാണ്, സർവോപരി ഹൈന്ദവ സാമൂഹികനിർമിതിയാണ്. ജാത്യാധിപത്യം എന്നതുപോലെ പിതൃമേധാവിത്വവും നിലനിൽക്കുന്നത് ഈ സംവിധാനത്തിനുള്ളിലാണ്. വർണജാതി വ്യവസ്ഥക്കും അതിെൻറ അധീശത്വ വ്യവഹാരങ്ങൾക്കുമെതിരെ നടന്ന സാമൂഹികരാഷ്ട്രീയ ഇടപെടലുകളെയാണ് സാമാന്യേന നവോത്ഥാനം എന്ന് നാം പറയുന്നത്. എൻ.എസ്.എസിനെപ്പോലെ ജാതിഘടനയുടെ മുകൾത്തട്ടുകളിൽ നിന്നും എസ്.എൻ.ഡി.പിയെയും സാധുജനപരിപാലന സംഘത്തെയുംപോലെ അടിത്തട്ടുകളിൽനിന്നുമുള്ള വിരലിലെണ്ണാവുന്ന ചില സംഘടനകളെയാണ് നവോത്ഥാന പ്രസ്ഥാനങ്ങളായി എടുത്തുകാട്ടാറുള്ളത്. ജാതിയല്ല, ജാതിവിരുദ്ധതയായിരുന്നു ഈ പ്രസ്ഥാനങ്ങളുടെ ഉള്ളടക്കം. ജാതിഘടനയുടെ മുകൾത്തട്ടിനെ മാത്രമല്ല, അടിത്തട്ടിനെയും ചലനാത്മകമാക്കി മാറ്റിയൊരു പ്രതിഭാസമായിരുന്നു അത്.
അയിത്തംപോലെയുള്ള ജാതി സമ്പ്രദായത്തിെൻറ തീവ്രമായ ചില ആവിഷ്കാരങ്ങൾ പൊതുവിൽ അപ്രത്യക്ഷമാകുകയും മാനവികമായ ചില സങ്കൽപങ്ങളിലേക്ക് കേരളം കടന്നുവരുകയും ചെയ്തത് നവോത്ഥാനത്തിലൂടെയാണ്. ജനാധിപത്യപരമായൊരു സാമൂഹികപ്രക്രിയയിലേക്കാണ് ഇതു കേരളത്തെ നയിച്ചത്. ജാതിവിരുദ്ധതയുടെ മുഖത്തുനിന്ന് ജനാധിപത്യമൂല്യങ്ങൾ ഉയർന്നുവന്നപ്പോൾ ജാത്യാധിപത്യത്തിെൻറ മുഖത്തുനിന്ന് അതിനെതിരായ പ്രതിരോധങ്ങളും ഉയർന്നു വന്നു. ജാതികളുടെ പുനരാവിഷ്കാരമാണ് ജനാധിപത്യ പ്രക്രിയയെ തടഞ്ഞുനിർത്താൻ ബ്രാഹ്മണ്യശക്തികളെ സഹായിച്ചത്. അവിടെയാണ് – നാം ലിംഗവിവേചനത്തെക്കുറിച്ചും ജാതിവിവേചനത്തെക്കുറിച്ചുമെല്ലാം ചർച്ചചെയ്യേണ്ടിവരുന്നത്. പ്രത്യയശാസ്ത്രപരമായി പിതൃമേധാവിത്വത്തിെൻറയും ജാത്യാധിപത്യത്തിെൻറയും നിയന്ത്രണകേന്ദ്രം ഒന്നുതന്നെയാണ്. ബ്രാഹ്മണിസത്തിെൻറ പ്രായോഗിക ആവിഷ്കാരമാണ് ജാതിയെന്നിരിക്കെ ജാതികളെ വെള്ളപൂശി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും അന്തസ്സിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത് അർഥശൂന്യമാണ്.
ഹിന്ദുത്വശക്തികൾക്കെതിരായ ശക്തമായൊരു പ്രതിഷേധമായി വനിതാ മതിലിനെ കാണാമെങ്കിലും നവോത്ഥാന ജാതിനിർമിതിയിലേക്ക് വ്യാഖ്യാനിക്കുന്നത് ആത്യന്തികമായി ബ്രാഹ്മണ്യശക്തികളെ തന്നെയാണ് സഹായിക്കുന്നത്. നവോത്ഥാനത്തെ ജാതിനിർമിതിയിലേക്കല്ല, ജനാധിപത്യസാമൂഹികനിർമിതിയിലേക്കും അതിെൻറ മൂല്യവ്യവസ്ഥിതിയിലേക്കുമാണ് വ്യാഖ്യാനിക്കേണ്ടത്.
ജാതിയുടെ ശൃംഖലക്ക് നവോത്ഥാനത്തിെൻറ പരിവേഷം നൽകിയാലും വനിതാ മതിലിെൻറ ജാതി മതിലെന്ന ന്യൂനതക്ക് പരിഹാരമാവില്ല. ജാതി വിശകലനത്തിെൻറ അഭാവത്തിലാണ് വനിതാ മതിലിൽ സാമൂഹികപരിഷ്കരണത്തിെൻറയും ലിംഗസമത്വത്തിെൻറയും സാധ്യതകൾ കണ്ടെത്തുന്നത്. മേൽജാതികൾ മാത്രമല്ല, കീഴ്ജാതികളും ജനാധിപത്യവിരുദ്ധസ്ഥാപനങ്ങളാണ്. ഭരണഘടന മൂല്യങ്ങളല്ല, ഹൈന്ദവധാർമിക മൂല്യങ്ങളാണ് അവയുടെ അടിസ്ഥാനം.
ഐക്യകേരളം നേരിടുന്ന മൗലികമായ രണ്ടു സാമൂഹികപ്രശ്നങ്ങളാണ് ജാത്യാധിപത്യവും പുരുഷാധിപത്യവും. അതിലൊന്നിനെ വെള്ളപൂശി മറ്റൊന്നിനെ മറികടക്കാനാവില്ല. പുരുഷാധിപത്യത്തെ ജാത്യാധിപത്യത്തിൽ നിന്ന് വേറിട്ടുകാണുന്നവർ സ്ത്രീപീഡനത്തിെൻറ ആഴം തിരിച്ചറിയാത്തവരാണ്. പുരുഷാധിപത്യത്തിെൻറ പ്രജനനകേന്ദ്രം തന്നെ ജാതികളാണ്. ജാത്യാധിഷ്ഠിതമായ കുടുംബങ്ങളാണ്. വർണജാതി വ്യവസ്ഥയുടെ അടിസ്ഥാന യൂനിറ്റുകളാണ് ഈ കുടുംബങ്ങൾ.
ജാതികൾ തീർക്കുന്ന മതിലുകൾക്കുള്ളിൽ പുരുഷനിയന്ത്രണത്തിലാണ് ഇന്ത്യയിലെ, കേരളത്തിലെ ഓരോ സ്ത്രീയും ജീവിക്കുന്നത്. ബ്രാഹ്മണ്യശക്തികൾ തങ്ങളുടെ പരിശുദ്ധ കുടുംബങ്ങളെ മാത്രമല്ല, ജാതിവ്യവസ്ഥയെയും നിലനിർത്തുന്നു.ജാതികളുടെ ശൃംഖലയായി മാറുന്ന വനിതാ മതിലിൽ കൈകോർക്കുന്ന സ്ത്രീകളും ചങ്ങലകളിലാണെന്നാണ് ഇതിനർഥം. ഈ യാഥാർഥ്യം തിരിച്ചറിയുകയെന്നത് സ്ത്രീകളുടെ ആത്്മാഭിമാനത്തിെൻറ പ്രശ്നമാണ്. ഈ തിരിച്ചറിവു നേടുന്നവർക്ക് പുരുഷാധിപത്യത്തെ മാത്രമല്ല, ജാത്യാധിപത്യത്തെയും നേരിടേണ്ടിവരും. അതിലൂടെ മാത്രമേ ഭരണഘടന ധാർമികത ഉയർത്തിപ്പിടിക്കാനാകൂ. നവോത്ഥാനത്തെ ജനാധിപത്യ സംവിധാനത്തിലേക്ക് വ്യാഖ്യാനിക്കാനുള്ള ജീവിതാവിഷ്കാരമാക്കി മാറ്റാനാകൂ.
(ദലിത് െറസിസ്റ്റൻറ്സ് കോൺഫറൻസ്
ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.