Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightറബര്‍:...

റബര്‍: കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം കേരള കോണ്‍ഗ്രസിന് തിരിച്ചടി

text_fields
bookmark_border
റബര്‍: കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം കേരള കോണ്‍ഗ്രസിന് തിരിച്ചടി
cancel

കോട്ടയം: ഇറക്കുമതി നിരോധം നീട്ടുന്നതടക്കം റബര്‍ വിഷയത്തില്‍ ജോസ് കെ. മാണി എം.പിക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ളെന്ന കേന്ദ്ര പ്രഖ്യാപനം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി. യു.ഡി.എഫിനെയും സര്‍ക്കാറിനെയും ഒഴിവാക്കി സഭകളുടെ പിന്തുണയോടെ റബര്‍ കര്‍ഷകരുടെ രക്ഷകനാകാനും ബി.ജെ.പിയുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി യു.ഡി.എഫുമായി വിലപേശലിനുമായിരുന്നു മാണിയുടെ നീക്കം. എന്നാല്‍,  കേന്ദ്ര പ്രഖ്യാപനം നല്‍കിയത് ഇരട്ട ആഘാതമാണ്. റബര്‍ സമരത്തിലൂടെ മധ്യകേരളത്തില്‍ നിര്‍ണായക ശക്തിയാകുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്രധാന സഭകളുടെയും കര്‍ഷക സംഘടനകളുടെയും പിന്തുണയും മാണി ഉറപ്പിച്ചു. ജോസ് കെ. മാണിയുടെ സമരപ്പന്തലില്‍ സഭാമേലധ്യക്ഷരെ എത്തിക്കാനും കഴിഞ്ഞു. ഇതിനിടെ കര്‍ഷകര്‍ക്ക് അനുകൂലമായ രണ്ട് തീരുമാനങ്ങള്‍ കേന്ദ്രം പ്രഖ്യാപിച്ചു.

ബി.ജെ.പി സംസ്ഥാന നേതാക്കളുടെ രഹസ്യപിന്തുണ തേടിയും അവരെ അരമനകളിലത്തെിച്ചും മാണിയുടെ  വിശ്വസ്തരായ നേതാക്കള്‍ രാഷ്ട്രീയ നീക്കങ്ങളും നടത്തി. കോട്ടയത്തത്തെുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും മാണി പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും യു.ഡി.എഫില്‍ വിലപേശല്‍ ശക്തിയാക്കാനുമായിരുന്നു കേരള കോണ്‍ഗ്രസ് തീരുമാനം. പ്രസ്താവന വിവാദമായപ്പോള്‍ തള്ളിപ്പറഞ്ഞ മാണിയുടെ നിലപാടാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. അതേസമയം, ജോസ് കെ.മാണി ഡല്‍ഹിയില്‍ റബര്‍ വിഷയം ചര്‍ച്ചചെയ്തത്  കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡഡ്യുമായായിരുന്നു. കേരളത്തില്‍  മൂന്നാം മുന്നണി വിപുലീകരിക്കുന്നതിന്‍െറ ചുമതലക്കാരനാണ് നഡഡ്യെന്നതിനാല്‍ ജോസ് കെ. മാണിയുടെ ചര്‍ച്ച പ്രധാനമായും രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കേരള കോണ്‍ഗ്രസ് നല്‍കിയ നിവേദനം സ്വീകരിച്ചെന്നല്ലാതെ ഒരുറപ്പും നല്‍കിയിട്ടില്ളെന്നായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍െറ വെളിപ്പെടുത്തല്‍. ഇത് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായതോടെ ബി.ജെ.പി അധ്യക്ഷനെ കണ്ട് വീണ്ടും നിവേദനം നല്‍കുന്നതും പാര്‍ട്ടി പരിഗണനയിലാണ്. അമിത്ഷായെ കാണുന്നതില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായവും ശക്തമാണ്. മന്ത്രി പി.ജെ. ജോസഫ് ബി.ജെ.പി ബന്ധത്തെ പരസ്യമായി തള്ളിയതും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച എറണാകുളത്ത് എത്തുന്ന അമിത്ഷായെ കാണാന്‍ ഏതാനും സഭാനേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭ നേതൃത്വത്തെ കാണാന്‍ ബി.ജെ.പി അധ്യക്ഷനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആലുവ ഗെസ്റ്റ് ഹൗസിലാണ്  സന്ദര്‍ശകരെ സ്വീകരിക്കുന്നത്.  കോട്ടയത്തും ചില കൂടിക്കാഴ്ചകളുണ്ടാവുമെന്നാണ് സൂചന.

അതേ സമയം കേരള കോണ്‍ഗ്രസിന്‍െറ ആവശ്യങ്ങള്‍ കേന്ദ്രം തള്ളിയെങ്കിലും റബര്‍  കര്‍ഷകര്‍ക്ക് അനുകൂലമായ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. റബര്‍ സംഭരണത്തിനായി 500 കോടിയുടെ പാക്കേജാണ് തയാറാക്കിയിട്ടുള്ളത്. അതേസമയം, കേന്ദ്രപ്രഖ്യാപനത്തിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച 300 കോടിക്ക് പുറമെ 200 കോടി കൂടി വിലസ്ഥിരതാ ഫണ്ടിലേക്ക് അനുവദിച്ചതും മാണിക്ക് തിരിച്ചടിയായി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mrubber
Next Story