കാനത്തിനുവേണ്ടി കൈയുയർത്തി തിരുവനന്തപുരം
text_fieldsതിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്കുേവണ്ടി കൈയുയർത്തി സി.പി.െഎ തിരുവനന്തപുരം ജില്ല കൗൺസിൽ. സിറ്റിങ് എം.പി സി.എൻ. ജയദേവന് മുൻതൂക്കം നൽകി തൃശൂരും. മാവേലിക്കര മണ്ഡലത്തിൽ അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിെൻറ പേര് മൂന്ന് ജില്ല കൗൺസിലുകൾ ശിപാർശ ചെയ്തു. വയനാട് മണ്ഡലത്തിൽ അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരിയുടെയും പി.പി. സുനീറിെൻറയും പേരുകൾക്കാണ് രണ്ട് ജില്ല കൗൺസിലുകളിൽ മുൻതൂക്കം ലഭിച്ചത്.
സി.പി.െഎ മത്സരിക്കുന്ന തിരുവനന്തപുരം, തൃശൂർ, മാവേലിക്കര, വയനാട് മണ്ഡലങ്ങളിലേക്കുള്ള മൂന്നംഗ സാധ്യത പട്ടികക്ക് രൂപം നൽകിയേപ്പാഴാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ സ്ഥാനം പിടിച്ചത്. മാവേലിക്കര മണ്ഡലത്തിനുവേണ്ടി ഏഴുപേരുടെ സാധ്യത പട്ടികയും വയനാടിനുവേണ്ടി നാലുപേരുടെ പട്ടികയുമാണ് തയാറായത്.
തിരുവനന്തപുരത്ത് മണിക്കൂറുകൾ നീണ്ട ജില്ല നിർവാഹക സമിതി യോഗശേഷമാണ് കാനം രാജേന്ദ്രൻ, സംസ്ഥാന നിർവാഹക സമിതിയംഗം സി. ദിവാകരൻ എം.എൽ.എ, ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ എന്നിവരുടെ പേരുൾപ്പെട്ട പട്ടിക ജില്ല കൗൺസിലിന് മുന്നിൽവെച്ചത്. ജില്ലയിൽ നിന്നുള്ള നേതാക്കൾ തന്നെയാകണം സ്ഥാനാർഥികളെന്നും പാർട്ടിക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ പേമെൻറ് സീറ്റ് വിവാദത്തിൽ സംസ്ഥാന, കേന്ദ്ര നിർവാഹ സമിതിയിൽനിന്ന് പുറത്താക്കപ്പെട്ട സി. ദിവാകരെൻറ പേര് ജില്ല നിർവാഹക സമിതി നിർദേശിച്ചതും അപ്രതീക്ഷിതമായി. ഇതോടെ ജില്ല സെക്രട്ടറി ജി.ആർ. അനിലിന് ഒൗദ്യോഗികമായി ജില്ല കൗൺസിൽ വഴിയൊരുക്കുകയായിരുന്നു. സംസ്ഥാന നിർവാഹക സമിതിക്ക് പകരം ഒരാളെ നിർദേശിക്കാമെന്നിരിക്കെ, ആ സാധ്യതയും തുറന്നു.
തൃശൂരിൽ സി.എൻ. ജയദേവനാണ് മുൻതൂക്കം ലഭിച്ചതെങ്കിലും മുൻമന്ത്രിയും എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ, ജനയുഗം എഡിറ്ററും സംസ്ഥാന നിർവാഹക സമിതിയംഗവുമായ രാജാജി മാത്യു തോമസ് എന്നിവരുൾപ്പെട്ട പട്ടികക്കാണ് അംഗീകാരം.
മാവേലിക്കര മണ്ഡലം ഉൾപ്പെടുന്ന കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ല കൗൺസിലുകളാണ് സാധ്യത സ്ഥാനാർഥി പട്ടിക തയാറാക്കാൻ ചേർന്നത്. കൊല്ലം ജില്ല കൗൺസിൽ അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ, ജില്ല നിർവാഹക സമിതിയംഗം ആർ.എസ്. സുനിൽ, ജില്ല കൗൺസിലംഗം ദിനേശ്ബാബു എന്നിവരെ നിർദേശിച്ചു.
ആലപ്പുഴ ജില്ല കൗൺസിൽ ചിറ്റയം ഗോപകുമാർ, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എ.െഎ.വൈ.എഫ് ജില്ല പ്രസിഡൻറ് വി.എ. അരുൺ കുമാർ എന്നിവരുടെ പട്ടികക്ക് അംഗീകാരം നൽകി. കോട്ടയം ജില്ല കൗൺസിൽ ചിറ്റയം ഗോപകുമാർ, വൈക്കം മുൻ എം.എൽ.എ കെ. അജിത്, എം.ജി സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്ട്രാർ ഏലിക്കുളം ജയകുമാർ എന്നിവരെയും നിർദേശിച്ചു.
വയനാട് സ്ഥാനാർഥിക്കുവേണ്ടി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ല കൗൺസിലുകളാണ് സാധ്യത പട്ടിക തയാറാക്കേണ്ടിയിരുന്നത്. എന്നാൽ, കോഴിക്കോട് ജില്ല നേതൃത്വം വെള്ളിയാഴ്ച ചേർന്നില്ല.
വയനാട് ജില്ല കൗൺസിൽ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരി, മുൻ അസിസ്റ്റൻറ് സെക്രട്ടറി സി.എൻ. ചന്ദ്രൻ, മലപ്പുറം മുൻ ജില്ല സെക്രട്ടറി പി.പി. സത്യൻ എന്നിവരുടെ പട്ടികക്ക് അംഗീകാരം നൽകി. മലപ്പുറം ജില്ല കൗൺസിൽ സത്യൻ മെേകരിക്കും പി.പി. സുനീറിനും പുറമെ മുൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബിയുടെ പേര് കൂടി ഉൾപ്പെട്ട പട്ടികയാണ് തയാറാക്കിയത്.
അന്തിമ തീരുമാനം ആറിലെ ദേശീയനിർവാഹക സമിതിയിൽ
തിരുവനന്തപുരം: നാല് ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥിക്ക് വേണ്ടി എട്ട് ജില്ല കൗൺസിലുകൾ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച സാധ്യത പട്ടിക സംസ്ഥാന, കേന്ദ്ര നേതൃത്വത്തിെൻറ സൂക്ഷ്മ പരിശോധനക്ക്. മൂന്നിന് ചേരുന്ന സംസ്ഥാന നിർവാഹക സമിതിയാകും പട്ടിക ആദ്യം പരിശോധിക്കുക. ജില്ല കൗൺസിൽ ശിപാർശയോട് യോജിപ്പില്ലെങ്കിൽ സംസ്ഥാന നിർവാഹക സമിതിക്ക് പുതിയ പേര് നിർദേശിക്കാം.
സംസ്ഥാന കൗൺസിൽ അംഗീകരിക്കുന്ന പട്ടിക അഞ്ചിന് കേന്ദ്ര സെക്രേട്ടറിയറ്റിെൻറ മുന്നിലെത്തും. ആറിന് ദേശീയ നിർവാഹക സമിതി വിശദ ചർച്ചക്ക് ശേഷമാകും കേരളത്തിലേത് ഉൾപ്പെടെയുള്ള അന്തിമ പട്ടികക്ക് രൂപം നൽകുക. ഏഴിന് ചേരുന്ന ദേശീയ കൗൺസിലിെൻറ അംഗീകാരത്തോടെ സ്ഥാനാർഥികളുടെ പേര് പ്രസിദ്ധീകരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.