യു.ഡി.എഫിലെ സീറ്റ് വിഭജനം ആറിന് പൂർത്തിയാക്കും
text_fieldsകോഴിക്കോട്: ലോക്സഭ തെരെഞ്ഞടുപ്പിൽ യു.ഡി.എഫ് സീറ്റ് വിഭജനം ഇൗ മാസം ആറിന് പൂർത്തിയാകുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗഹാർദപരമായ തീരുമാനമുണ്ടാകുമെന്നും സീറ്റിെൻറ കാര്യത്തിൽ തർക്കമിെല്ലന്നും കോൺഗ്രസ്-മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചക്കുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഞായറാഴ്ച രാവിലെ 10ന് കേരള കോൺഗ്രസുമായി കോൺഗ്രസ് ചർച്ച നടത്തും. തിങ്കളാഴ്ച കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. ആറിന് പാണക്കാട്ട് മുസ്ലിം ലീഗ് ഹൈപവർ കമ്മിറ്റി േയാഗശേഷം സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടാകും. തർക്കം ഇപ്പോഴില്ലെന്നും ഭാവിയിലുമുണ്ടാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങൾ കോൺഗ്രസ്-ലീഗ് നേതാക്കൾ ചർച്ച ചെയ്തു. ജനങ്ങൾ യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നയിച്ച ജനമഹായാത്രയും യൂത്ത് ലീഗ്, കേരള കോൺഗ്രസ് യാത്രകളും വ്യക്തമാക്കുന്നുണ്ട്-ചെന്നിത്തല പറഞ്ഞു. മുന്നണിയിൽ വിശ്വാസമർപ്പിച്ച ജനലക്ഷങ്ങളുടെ താൽപര്യം പരിഗണിച്ച് യു.എഡി.എഫിലെ എല്ലാ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസുമായി രണ്ടുതവണ നടന്ന ചർച്ചയിൽ സീറ്റിെൻറ കാര്യത്തിൽ പല സാധ്യതകളും ഉയർന്നുവന്നതായി മുസ്ലിം ലീഗ് ദേശീയ ജനറൽ െസക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതെല്ലാം ആറിന് നടക്കുന്ന ലീഗ് യോഗം വിലയിരുത്തി നിലപാടെടുത്തശേഷം അറിയിക്കും. പിന്നീട് കോൺഗ്രസുമായി ചർച്ചയുണ്ടാകില്ലെന്നും ആശയവിനിമയം നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. ലീഗിന് ആത്മവിശ്വാസമുണ്ട്. കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ച ഇരുകൂട്ടർക്കും തൃപ്തികരമായി തീർക്കും. സീറ്റ് തർക്കത്തിൽ മുന്നണി വഴിമുട്ടി കിടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.