അസമിൽനിന്ന് തമിഴ്നാട്ടിലേക്കൊരു ‘കർസേവ’
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് പൊളിച്ച കർസേവയിൽ പെങ്കടുത്തയാൾ തമിഴ്നാട് ഗവർണർ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ആഗസ്റ്റ് 17ന് അസം ഗവർണറാക്കുകയും ഇപ്പോൾ തമിഴ്നാട്ടിലേക്ക് നിയോഗിക്കുകയും ചെയ്ത ബൻവാരിലാൽ പുരോഹിത് 1991ൽ ആർ.എസ്.എസ് അയോധ്യയിൽ കർസേവയിൽ പെങ്കടുത്തയാളാണ്.
കോൺഗ്രസിലും പിന്നീട് ബി.ജെ.പിയിലും ‘ആയാറാം ഗയാറാം’ രാഷ്ട്രീയം കളിച്ചയാളാണ് ബൻവാരിലാൽ. ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽനിന്ന് മൂന്നുതവണ ലോക്സഭയെ പ്രതിനിധാനംചെയ്ത പുരോഹിത് 1977 ലാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1979ലും ’80ലും കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എ ആയി. 1984, ’89ലും കോൺഗ്രസ് ടിക്കറ്റിൽ എം.പി. 1996ൽ ബി.ജെ.പി എം.പി. ഇതിനിടയിലാണ് കോൺഗ്രസ് നേതാവായിരിക്കെ കർസേവയിൽ പെങ്കടുത്തത്. തുടർന്ന് നേതൃത്വം പാർട്ടിയിൽനിന്ന് പുറത്താക്കി. ഉടനെ ബി.ജെ.പി അംഗമായ അദ്ദേഹം എട്ട് വർഷത്തിനുശേഷം 1999ലാണ് പാർട്ടി വിട്ടത്.
തിരിച്ച് കോൺഗ്രസിൽ എത്താൻ ഒരു പ്രയാസവും ഉണ്ടായില്ല. കോൺഗ്രസ് ടിക്കറ്റിൽതന്നെ 1999ൽ റാംടെക്കിൽനിന്ന് ലോക്സഭയിലേക്ക് മത്സരിെച്ചങ്കിലും പരാജയപ്പെട്ടു. പിന്നീട് വിദർഭ രാജ്യ പാർട്ടിയെന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി രാഷ്ട്രീയം പയറ്റിയെങ്കിലും ക്ലച്ചു പിടിച്ചില്ല. തട്ടകമായ നാഗ്പൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റു. ഒടുവിൽ ബി.ജെ.പിയിലേക്ക് മടങ്ങിയ പുരോഹിതിന് 2009ൽ നേതൃത്വം ടിക്കറ്റ് നൽകി. പക്ഷേ, കോൺഗ്രസിനോട് പരാജയപ്പെട്ടു.
കോൺഗ്രസ് നേതൃത്വവും ആർ.എസ്.എസും തമ്മിൽ രാമക്ഷേത്ര നിർമാണക്കാര്യത്തിൽ രഹസ്യചർച്ച നടത്തിയെന്ന അദ്ദേഹത്തിെൻറ വെളിപ്പെടുത്തൽ 2007ൽ വിവാദമായിരുന്നു. 1989ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആർ.എസ്.എസ് മേധാവിയായിരുന്ന ബാലാസാഹേബ് ദേവറസുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച താൻ തരപ്പെടുത്തിക്കൊടുെത്തന്നാണ് പുരോഹിത് പറഞ്ഞത്.
രാമക്ഷേത്രം നിർമിക്കുന്നതിനുള്ള അനുമതി നൽകുന്നതിനു പകരം 1989ലെ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിെൻറ പിന്തുണ ലഭിക്കുന്നതിനുള്ള രഹസ്യ ഉടമ്പടിയിൽ രാജീവ് ഗാന്ധി എത്തിയിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഗവർണർ സ്ഥാനത്തേക്ക് നിയമിതരായ ഗംഗാപ്രസാദും ജഗദീഷ് മുഖിയും സത്യപാൽ മാലിക്കും ബി.ജെ.പി നേതാക്കളാണ്. ബി.ജെ.പി എം.പിയും ദേശീയ വൈസ് പ്രസിഡൻറുമായ സത്യപാൽ മാലിക് ഗവർണർ പദവയിൽനിന്ന് രാംനാഥ് കോവിന്ദ് ചുമതല വഹിച്ച സംസ്ഥാനത്തേക്കാണ് പോകുന്നത്. സോഷ്യലിസ്റ്റായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മാലിക് 1989ൽ ജനതാദൾ ടിക്കറ്റിൽ ആദ്യം എം.പിയായി. 1990ൽ ആറുമാസം കേന്ദ്ര സഹമന്ത്രിയായി 1996ൽ സമാജ്വാദി പാർട്ടിയിൽ ചേർന്നു.
1958 മുതൽ ആർ.എസ്.എസിൽ ചേർന്ന് പ്രവർത്തിക്കുന്ന ജഗദീഷ് മുഖി ജനതാപാർട്ടിയിലും പിന്നീട് ബി.ജെ.പിയിലും എത്തി. ഡൽഹി ബി.ജെ.പി സർക്കാറിൽ മന്ത്രിയായിരുന്നു. അന്തമാൻ-നികോബാർ െലഫ്റ്റനൻറ് ഗവർണറായിരിക്കെയാണ് പുതിയ പദവി. ബിഹാറിൽ 18 വർഷം ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായിരുന്ന ഗംഗാപ്രസാദ്, സഭയിൽ ബി.ജെ.പിയുടെ കീഴിൽ പ്രതിപക്ഷ നേതാവായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.