ഇൗഴവ സമുദായത്തെ ലക്ഷ്യമിട്ടുള്ള സംഘ്പരിവാർ അജണ്ടയെ പരാജയപ്പെടുത്തി ചെങ്ങന്നൂർ ഫലം
text_fieldsആലപ്പുഴ:കേരളത്തിലെ പ്രബലമായ ഇൗഴവ സമുദായത്തെ തട്ടിയെടുക്കാനായി സംഘ്പരിവാർ കഴിഞ്ഞ കാലങ്ങളിൽ നടത്തി വന്ന ആസൂത്രിതമായ കരുനീക്കങ്ങളെ പൂർണമായും പ്രതിരോധിക്കുന്നതായി ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പ് ഫലം.സി.പി.എം സ്ഥാനാർത്ഥി സജി ചെറിയാനുമായി വ്യക്തിപരമായുള്ള സൗഹൃദം മുൻ നിർത്തിയാണ് തുടക്കം മുതൽക്കേ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിലപാട് സ്വീകരിച്ച് പോന്നത്.സി.പി.എം സ്ഥാനാർത്ഥിക്കാണ് മുൻതൂക്കമെന്ന് മെയ് ഏഴാം തീയതി വാർത്താ സമ്മേളനത്തിൽ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞ വെള്ളാപ്പള്ളി പിന്നീട് ൈമക്രോ ഫിനാൻസ് കേസ് വന്ന ഉടനെ എൽ.ഡി.എഫ് സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു.എന്നാൽ തെരെഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് പ്രഖ്യാപിച്ച യോഗത്തിെൻറ തീരുമാനം വളരെ കൃത്യമായ നീക്കമായിരുന്നു.
മണ്ഡലത്തിെൻറ കീഴിൽ വരുന്ന ചെങ്ങന്നൂർ,മാവേലിക്കര യൂണിയനുകളുടെ തീരുമാനത്തിന് വിടാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രം വ്യക്തമായ നിർദേശം താഴെ തട്ടിലേക്ക് നൽകികൊണ്ട് തന്നെയായിരുന്നു. ബി.ഡി.ജെ.എസിനെ ഒതുക്കിയ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്ന വ്യക്തമായ നിലപാട് പരസ്യമായി പ്രഖ്യാപിച്ച യൂണിയനുകൾ എസ്.എൻ.ഡി.പിയുടെ ശക്തി തെളിയിക്കുന്നതാകും തെരെഞ്ഞെടുപ്പ് ഫലമെന്ന് സധൈര്യം വ്യക്തമാക്കി.മിസോറാം ഗവർണർ പദവിയിൽ അവരോധിതനായ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും നേരിട്ട് ചെങ്ങന്നൂരിലെ ആസ്ഥാന മന്ദിരത്തിൽ എത്തിയെങ്കിലും മനസ്സ് മാറ്റാൻ ഭാരവാഹികൾ തയ്യാറായില്ല.
തൃപുര മുഖ്യമന്ത്രി ബിപ്ളബ് കുമാർ ദേബിനെ അടക്കം മണ്ഡലത്തിൽ അവതരിപ്പിച്ച് കൂടുതൽ വോട്ടുകൾ നേടിയെടുക്കാനായി ബി.െജ.പി പതിനെട്ട് അടവും പയറ്റിയെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ തവണത്തേക്കാൾ കുറവ് വന്ന 7412 വോട്ടുകളുടെ കുറവിന് കാരണം ഇൗഴവ വോട്ടുകളാണെന്ന് സമ്മതിക്കാൻ ബി.ജെ.പി നിർബന്ധിതമായി തീർന്നിരിക്കുകയാണ്.പരമ്പരാഗതമായി എസ്.എൻ.ഡി.പി വോട്ടുകൾ ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാണ് ലഭിച്ച് പോരുന്നത്.വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ലൈനും ബി.ഡി.ജെ.എസിെൻറ രൂപവൽക്കരണവും വഴി ഇൗഴവ സമുദായത്തെ പടിപടിയായി ബി.ജെ.പി പാളയത്തിൽ അടുപ്പിക്കാനുള്ള സംഘ്പരിവാറിെൻറ ഗ്രാൻഡ് ഡിസൈെൻറ അടിവേര് കൃത്യമായി മുറിച്ച് മാറ്റിയത് സി.പി.എം സ്വീകരിച്ച രാഷ്ട്രീയ കൗശലം വിജയം കണ്ടിരിക്കുകയാണ്.
മാവേലിക്കര യൂണിയനിലെ തെരെഞ്ഞെടുപ്പിൽ ഇടപെടാനുള്ള അവസരം പ്രയോജനപ്പെടുത്താതെ സി.പി.എം ഒഴിഞ്ഞ് മാറി നിന്നത് വെള്ളാപ്പള്ളിയുടെ അപ്രീതി പിടിച്ച് പറ്റാതെ ചെങ്ങന്നൂർ നേടിയെടുക്കുക എന്ന വിശാല ലക്ഷ്യത്തോടെയായിരുന്നു.ഇനിയുള്ള നാളുകളിൽ സി.പി.എം സ്വീകരിക്കാനിടയുള്ള നിലപാടുകളും നീക്ക് പോക്കുകളും ജനസംഖ്യയുടെ മൂന്നിൽ വരുന്ന ഇൗഴവ വോട്ടുകളെ ബി.ജെ.പിക്ക് വിട്ടു കൊടുക്കാതെ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്ന് വ്യക്തമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.