ചീഫ് വിപ്പിൽ തൊടാൻ തൽക്കാലം സി.പി.െഎ ഇല്ല
text_fieldsതിരുവനന്തപുരം: കാബിനറ്റ് റാേങ്കാടെ ചീഫ് വിപ്പ് എന്ന എൽ.ഡി.എഫ് വാഗ്ദാനത്തിൽ സി.പി.െഎ തൽക്കാലം തൊടില്ല. പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ മുണ്ട് മുറുക്കിയുടുത്ത് ജനങ്ങളും സർക്കാറും നിൽക്കെ ധനവ്യയത്തിന് ഇടവരുത്തുന്ന പുതിയ പദവിയെക്കുറിച്ച് ചർച്ചതന്നെ വേണ്ടെന്ന ധാരണയിലാണ് സംസ്ഥാന േനതൃത്വം. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന നിർവാഹകസമിതിയുടെയും തുടർന്ന് രണ്ട് ദിവസം ചേരുന്ന സംസ്ഥാന കൗൺസിലിെൻറയും അജണ്ടയിൽ ഇൗ വിഷയം ഉൾപ്പെടുത്തിയിട്ടില്ല.
പ്രളയദുരിതാശ്വാസകാലെത്ത വിദേശയാത്ര വിവാദത്തിന് വനംമന്ത്രിക്ക് പരസ്യ ശാസന നൽകി തലയൂരി നിൽക്കുന്നതിനിടെ പുതിയ വിവാദങ്ങൾ വേണ്ടെന്ന ധാരണയാണ് നേതൃത്വത്തിന്. എന്നാൽ, കെ. രാജുവിെൻറ വിവാദ ജർമൻ യാത്രയും നിർവാഹകസമിതിയുടെ പരസ്യശാസനയും സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും.
സി.പി.എമ്മിലെ ഇ.പി. ജയരാജൻ മന്ത്രിയായ സാഹചര്യത്തിലാണ് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം സി.പി.െഎക്ക് നൽകാൻ ധാരണയായത്. ഇതിന് എൽ.ഡി.എഫ് സംസ്ഥാനസമിതിയും അംഗീകാരം നൽകി. ഇതിനിടെ പ്രളയക്കെടുതി ഉണ്ടായതോടെ കഴിഞ്ഞ ആഴ്ച ചേർന്ന നിർവാഹകസമിതി വിഷയം ചർച്ച ചെയ്തില്ല. ചീഫ് വിപ്പ് വിഷയം ചൊവ്വാഴ്ച മുതലുള്ള നേതൃയോഗത്തിൽ പരിഗണിക്കുകയേ വേെണ്ടന്നാണ് ധാരണ. എന്നാൽ, സ്ഥാനം വേണ്ടെന്നുവെച്ചോ ഇല്ലയോ എന്നും വ്യക്തമാക്കാൻ നേതൃത്വം തയാറല്ല.
വിവാദങ്ങൾ ഒടുങ്ങിയശേഷം ആലോചിക്കാമെന്ന നിലപാടാണ് ഒരുവിഭാഗത്തിന്. അതേസമയം നേതാക്കളിലും അണികളിലുമുള്ള മറുവിഭാഗത്തിന് ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്നുവെക്കണമെന്ന വികാരമാണ്. പാർട്ടിയുടെ പാരമ്പര്യവും മുൻകാല നേതാക്കളുടെ നിലപാടുകളും ഇത്തരം അധിക ധനവ്യയത്തിന് എതിരായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.