എൻ.എസ്.എസിനുവേണ്ടി ഒത്തുതീർപ്പുരാഷ്്ട്രീയം തകൃതി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പുകാലത്ത് പോലും നിലപാട് പറയാത്ത എൻ.എസ്.എസ് രാഷ്ട്രീയ-ഭരണ- നിയമ സംവിധാനത്തിനുമേൽ നിർണായക ശക്തിയാകുന്നു. തങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും താൽപര്യം സംരക്ഷിച്ച് നേതൃത്വം നേട്ടം കൊയ്യുകയാണ്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് എൻ.എസ്.എസ് ഇടപെടൽ പരസ്യമായിരുന്നു. ഇപ്പോൾ, ഭരണത്തിൽ ഇടപെടാതെ നിൽക്കുേമ്പാഴും എൻ.എസ്.എസിെൻറ ആവശ്യം അറിഞ്ഞ് നിറവേറ്റുന്നതിൽ പിണറായി വിജയൻ സർക്കാറും പിന്നിലല്ല.
യു.ഡി.എഫും സി.പി.െഎയും ബി.ജെ.പിയും എൻ.എസ്.എസ് താൽപര്യത്തിന് പരസ്യവും രഹസ്യവുമായ പിന്തുണയും നൽകുന്നു. ദേവസ്വം ബോർഡിലെ മുന്നാക്കക്കാരിലെ പിന്നാക്കസംവരണം, വീട്ടമ്മയെയും മകനെയും മർദിച്ച കേസിൽ കെ.ബി. ഗണേഷ്കുമാർ പ്രതിയായ സംഭവം എന്നിവയിൽ ഇൗ ഇടപെടൽ വ്യക്തമായിരുന്നു. സാമൂഹികനീതി അട്ടിമറിച്ചാണ് എൽ.ഡി.എഫ് ദേവസ്വം ബോർഡ് സംവരണം നടപ്പാക്കിയത്. എൻ.എസ്.എസിനെ തൃപ്തിപ്പെടുത്താൻ സി.പി.െഎയും ഒത്തുചേർന്നു. കോൺഗ്രസും യു.ഡി.എഫും ചെറുവിരലനക്കിയില്ല. ബി.ജെ.പിയും മൗനംകൊണ്ട് പിന്തുണച്ചു.
വീട്ടമ്മയെ കൈേയറ്റം ചെയ്യുകയും മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുകയും ചെയ്ത കേസ് എൻ.എസ്.എസിന് വേണ്ടപ്പെട്ടവരുടെ താൽപര്യത്തിൽ ഒതുക്കിത്തീർത്തു. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാവകുപ്പ് ഉൾപ്പെടുന്ന കുറ്റമായിരുന്നു ഇത്. പൊലീസും ആഭ്യന്തരവകുപ്പും സമുദായനേതൃത്വത്തിന് ഇരകൾക്കുമേൽ സമ്മർദം ചെലുത്താൻ വേണ്ടത്ര സമയം നൽകി. പൊലീസ് അധികാരികൾ നൽകിയ ഇൗ ‘സേവനം’, എ.ഡി.ജി.പിയുടെ മകൾ പ്രതിയായ കേസിൽ അറസ്റ്റ് വൈകിപ്പിച്ചതിലുള്ള പ്രത്യുപകാരം കൂടിയായിരുന്നു.
രണ്ട് നായന്മാർ തമ്മിലുള്ള പ്രശ്നം മാത്രമാണിത്, എൻ.എസ്.എസ് ഉന്നതനേതൃത്വം ഇടപെട്ടിട്ടില്ല എന്നായിരുന്നു ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വാദം. പുനലൂർ എൻ.എസ്.എസ് യൂനിയൻ ഒാഫിസിലെ ഒത്തുതീർപ്പ് യോഗത്തിൽ താലൂക്ക് യൂനിയൻ പ്രസിഡൻറുകൂടിയായ ആർ. ബാലകൃഷ്ണ പിള്ളയും മറ്റ് ഭാരവാഹികളും പെങ്കടുത്തത് ഇൗ വാദം തള്ളുന്നു. നിയമത്തെ നോക്കുകുത്തിയാക്കി ഒത്തുതീർപ്പ് രാഷ്ട്രീയം അരേങ്ങറുേമ്പാഴും യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളും ബി.ജെ.പിയും കടുത്ത മൗനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.