ഗെയിൽ: തീവ്രവാദം ആയുധമാക്കി സി.പി.എം; കരുതലോടെ യു.ഡി.എഫ്
text_fieldsകോഴിക്കോട്: തീവ്രവാദവിരുദ്ധ പ്രചാരണങ്ങളിലൂടെ ഗെയിൽവിരുദ്ധ സമരം തകർക്കാനാകുമെന്ന പ്രതീക്ഷയിൽ സി.പി.എം. മുക്കം എരഞ്ഞിമാവിൽ സമരം തുടങ്ങിയപ്പോൾതന്നെ മുൻകൂട്ടി ആസൂത്രണം ചെയ്ത ‘തീവ്രവാദ’ അജണ്ടയുമായി സി.പി.എം രംഗപ്രവേശം ചെയ്തിരുന്നു. പിന്നീട് പാർട്ടിയുടെ ജില്ല സെക്രേട്ടറിയറ്റ് ഒൗദ്യോഗികമായി സമരത്തിന് പിന്നിൽ തീവ്രവാദ, വർഗീയ കക്ഷികളാെണന്ന ആരോപണം ഉന്നയിച്ചു. ഇതിലൂടെ പൊതുമനസ്സ് സമരത്തിന് എതിരാകുമെന്നും യു.ഡി.എഫ് സമരം ഏറ്റെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും കണക്കുകൂട്ടൽ.
തുടക്കം മുതൽ സി.പി.എം സ്വീകരിച്ച ഇൗ നയത്തെ അടിവരയിടുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രി തോമസ് െഎസക്കിെൻറയും കോടിയേരിയുടെയും തുടർന്നുള്ള പ്രതികരണങ്ങൾ. സി.പി.എം ജില്ല കമ്മിറ്റിയുടെ, സമരക്കാർക്ക് തീവ്രവാദ മുദ്ര ചാർത്തുന്ന പ്രസ്താവനയിൽ ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തിൽനിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന’ പരാമർശം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുെമ്പായിൽ ഞായറാഴ്ച ഫേസ്ബുക്കിൽ എഴുതിയ േപാസ്റ്റും വിവാദമായി. ‘കരുതിയിരിക്കുക. അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം പള്ളികളിൽ കലാപത്തിന് ആളെ കൂട്ടുന്നുണ്ടത്രെ’ എന്നായിരുന്നു ഇസ്മായിലിേൻറതായി വന്ന പോസ്റ്റ്.
സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പ്രതിഷേധം വ്യാപകമായപ്പോൾ ‘ലീഗിന് സ്വാധീനമുള്ള പള്ളികളിൽ’ എന്ന് തിരുത്തി. പോസ്റ്റ് പ്രഫൈലിൽനിന്ന് ഒഴിവാക്കിയപ്പോഴേക്കും ഇതിെൻറ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പടർന്നിരുന്നു. മുമ്പ് ഗെയിൽവിരുദ്ധ സമരങ്ങൾക്ക് പിന്തുണ നൽകിയതിെൻറ തെളിവുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കെ വ്യക്തമായ വിശദീകരണം നൽകാൻ സി.പി.എമ്മിന് കഴിയുന്നുമില്ല. ആലോചിച്ച് ഉറപ്പിച്ച രീതിയിലാണ് ‘തീവ്രവാദ’ അജണ്ടയുമായി സി.പി.എം മുന്നോട്ട് പോകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുക്കത്തുണ്ടായ ചില പൊലീസ് നടപടികളിലും വർഗീയ അജണ്ടകളുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. സമരത്തിെൻറ പേരിൽ പിടികൂടിയ കെ.എസ്.യു പ്രവർത്തകനെ വിട്ടയക്കുേമ്പാൾ മുസ്ലിമല്ലാത്തതുകൊണ്ടാണ് വിടുന്നതെന്നായിരുന്നത്രെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് വരുത്താൻ പ്രത്യേക വിഭാഗത്തിൽപെട്ടവരെ തിരഞ്ഞുപിടിച്ച് റിമാൻഡിലാക്കിയതായും പരാതിയുണ്ട്. പ്രതിരോധത്തിന് സാധ്യതയുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനവാസകേന്ദ്രങ്ങളിൽ ബലപ്രയോഗത്തിലൂടെ പൈപ്പിടാനായാൽ മറ്റു ജില്ലകളിലെ ജനവാസ മേഖല എളുപ്പം മറികടക്കാനാകുമെന്നാണ് ഗെയിൽ അധികൃതരുടെയും സർക്കാരിെൻറയും കണക്കുകൂട്ടൽ. സർവകക്ഷിയോഗം തിങ്കളാഴ്ച നടക്കാനിരിക്കെ ഞായറാഴ്ച മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ചർച്ച പൊളിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപവുമുണ്ട്. വികസന വിരോധികളാണ് സമരത്തിന് പിന്നിലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ചില പാക്കേജുകൾ മുന്നോട്ട് വെക്കുകയെന്നതിലുപരി ഇരകളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ആശങ്കയകറ്റുകയും ചെയ്യുന്ന മറ്റു പ്രഖ്യാപനങ്ങൾ തിങ്കളാഴ്ചത്തെ ചർച്ചയിൽ ഉണ്ടാകില്ലെന്നാണ് സൂചന.
അതിനിടെ, വി.എം. സുധീരൻ, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ സമരഭൂമി സന്ദർശിച്ചെങ്കിലും ധിറുതിയിൽ സമരം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. വികസന വിരോധികളെന്ന് മുദ്രകുത്തപ്പെടാനിടയുള്ളതിനാലും എസ്.ഡി.പി.െഎ പോലുള്ള സംഘടനകളുടെ സാന്നിധ്യമുള്ളതിനാലും കരുതലോടെയേ തീരുമാനമെടുക്കാനാകൂവെന്ന് ഉന്നത കോൺഗ്രസ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
എസ്. രാജേന്ദ്രന്റെ സർവേ നമ്പറും തിരുത്താമോ; റവന്യൂ ഉദ്യോഗസ്ഥർക്ക് സംശയം
തിരുവനന്തപുരം: പട്ടയത്തിൽ തെറ്റായി രേഖപ്പെടുത്തിയ സർവേ നമ്പർ തിരുത്തണമെന്ന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പട്ടയത്തിനും ബാധകമാകുമോയെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സംശയം. മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പി.സി. ജോർജിന് ഏപ്രിൽ 28ന് നൽകിയ മറുപടി അനുസരിച്ച്, പട്ടയരേഖകളിൽ തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പർ തിരുത്തിക്കിട്ടുന്നതിനാണ് രാജേന്ദ്രൻ ഇടുക്കി കലക്ടർക്ക് അപേക്ഷ നൽകിയത്. എന്നാൽ, മൂന്നാറിലെ വ്യാജപട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി എം.എൽ.എയുടെ പേരിലുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
കലക്ടർ നടത്തിയ പരിശോധനയിലും ‘വ്യാജം’ ഉറപ്പിക്കപ്പെട്ടു. 2011 ഒക്ടോബർ 29ന് കലക്ടർ രാജേന്ദ്രെൻറ അപേക്ഷ തള്ളി. തുടർന്ന് അദ്ദേഹം ലാൻഡ് റവന്യൂ കമീഷണർക്ക് അപ്പീൽ നൽകി. 2015 ജനുവരി അഞ്ചിന് വിശദമായി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അപ്പീൽ നിരസിക്കുകയാണ് ചെയ്തത്. വ്യാജപട്ടയങ്ങളെ സംബന്ധിച്ച് റവന്യൂ, വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകൾ അന്വേഷണം നടത്തുകയാണ്. അതിനിടയിലാണ് പുതിയ ഉത്തരവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.