മാണി ഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് മാണിഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതൃത്വം. യു.ഡി.എഫിലേക്കുള്ള വാതിൽ കെ. എം. മാണി അടെച്ചന്ന് ഉമ്മൻ ചാണ്ടിയും തോന്നുംപോലെ വരാനും പോകാനുമുള്ള മുന്നണിയല്ല യു.ഡി.എഫ് എന്ന് രമേശ് ചെന്നിത്തലയും വാർത്തസേമ്മളനത്തിൽ തുറന്നടിച്ചു.
യു.ഡി.എഫ് വിട്ടശേഷം ഇതാദ്യമായാണ് കോൺഗ്രസ് നേതൃത്വം മാണിഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനം നടത്തുന്നത്.
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി നേരത്തെയുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി സി.പി.എമ്മിെനാപ്പം മാണിഗ്രൂപ് ചേർന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മതിയായ കാരണമില്ലാതെ മാണിഗ്രൂപ് നേരത്തെ മുന്നണി വിട്ടുപോയപ്പോൾ കോൺഗ്രസ് മിതത്വം കാട്ടി. ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന ജോഷി ഫിലിപ് ഡി.സി.സി പ്രസിഡൻറായി നിയമിക്കപ്പെട്ടതിനെ തുടർന്ന് മാണി ഗ്രൂപ്പുമായി ധാരണയുണ്ടാക്കിയ ശേഷമാണ് അദ്ദേഹം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്.
കോൺഗ്രസ്, മാണിഗ്രൂപ് കൗൺസിലർമാർ ഒന്നിച്ചിരുന്നാണ് കാര്യങ്ങൾ തീരുമാനിച്ചത്. എന്നാൽ, കെ.പി.സി.സിയിലും ഡി.സി.സിയിലും തങ്ങൾക്കെതിരെ വിമർശനം നടെന്നന്ന് പറഞ്ഞ് അതിന് വിരുദ്ധമായ നിലപാടാണ് മാണി ഗ്രൂപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മാധ്യമങ്ങളിൽ വാർത്തകൾ വന്നതല്ലാതെ കോൺഗ്രസിലെ ഒരു നേതാവും അവർെക്കതിരെ ഒന്നും പറഞ്ഞിട്ടില്ല. 42 വർഷത്തെ കോൺഗ്രസ് ബന്ധം വേർപെടുത്തി മറുചേരിയിലേക്ക് പോകുന്നതിെൻറ കാരണം പറയാൻ മാണിഗ്രൂപ്പിന് കഴിയുന്നില്ല.
ജനാധിപത്യകേരളം മാണിയുടെ തീരുമാനം അംഗീകരിക്കില്ല. രാഷ്ട്രീയ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ അപമാനിച്ചവർക്കൊപ്പം മാണി ചേർന്നത് വേദനജനകമാണ്. ഇക്കാലമത്രയും നിയമസഭക്കകത്തും പുറത്തും മാണിെക്കതിരെ സമരം നടത്തിയ സി.പി.എമ്മിന് അതെല്ലാം മാറ്റിപ്പറയാൻ മണിക്കൂറുകൾ വേണ്ടിവന്നില്ല. ഇക്കാര്യത്തിൽ വി.എസ്. അച്യുതാനന്ദൻ നിലപാട് വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
മാണി ഗ്രൂപ് കാട്ടിയത് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. കുതിരക്കച്ചവടമാണ് മാണിഗ്രൂപ് നടത്തിയത്. മാണിയുടേത് അവസരവാദ നിലപാടാണ്. ഇത് കോൺഗ്രസ് പ്രവർത്തകർ പൊറുക്കില്ല. മാണിഗ്രൂപ്പിനോട് ഇനി വിട്ടുവീഴ്ചയുണ്ടാവില്ല. മാണിക്കെതിരായ എല്ലാ ആക്ഷേപങ്ങളും വിഴുങ്ങിയതിലൂടെ സി.പി.എമ്മിെൻറ തനിനിറം പുറത്തുവന്നിരിക്കുകയാണ്. സി.പി.എം സംസ്ഥാന നേതൃത്വം അറിഞ്ഞുള്ള കൂട്ടുകെട്ടാണ് കോട്ടയത്ത് ഉണ്ടായത്. അതേസമയം മാണിക്കെതിരെ മുമ്പ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന് സി.പി.െഎ രാഷ്ട്രീയ മാന്യത കാട്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.