Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാജാജിക്കും...

രാജാജിക്കും സുനീറിനുമൊപ്പം ഭൂരിപക്ഷം; കൃഷിമന്ത്രിക്കുവേണ്ടി കെ.പി.ആർ

text_fields
bookmark_border
Kanam
cancel

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ തിരുവനന്തപുരം മണ്ഡലത്തില േക്ക് ജില്ല കൗൺസിലിെൻറ സാധ്യതാപട്ടികയിൽ തേൻറത് ഉൾപ്പെടെയുള്ള പേരുകൾ സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയിൽ റിപ്പോർട്ട് ചെയ്തപ്പോഴേ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ എഴുന്നേറ്റു... ‘താൻ മത്സരിക്കാനില്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണ്’- അ ദ്ദേഹം മനസ്സ് തുറന്നു. പക്ഷേ, പട്ടികയിൽ രണ്ടാമനായ സി. ദിവാകരൻ അതംഗീകരിച്ചില്ല. ‘ കാനം തന്നെ തിരുവനന്തപുരത്ത് മത്സരിക്കണം, ഞാൻ മണ്ഡലത്തിെൻറ ചുമതലക്കാരനാവാം’- ദിവ ാകരൻ പറഞ്ഞു. എന്നാൽ കാനം വഴങ്ങിയില്ല.

‘രാജ്യസഭയിലേക്ക് തെൻറ പേര് ഉയർന്നപ്പോ ൾ പാർലമെൻററി രംഗത്തേക്ക് ഇല്ലെന്ന് പറഞ്ഞകാര്യം ചൂണ്ടിക്കാട്ടിയ കാനം, ആരോഗ്യപ്രശ്നമടക്കം വിഷമതകൾ ചൂണ്ടിക്കാട്ടി. ‘സി.പി.െഎ മത്സരിക്കുന്ന തിരുവനന്തപുരം, മാേവലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടറി എന്ന നിലക്ക് താൻ തന്നെയാണ് സ്ഥാനാർഥിയെന്നും’ കാനം വ്യക്തമാക്കി.

പക്ഷേ, കാനത്തിനായി വീണ്ടും ആവശ്യം ഉയർന്നു. എന്നാൽ പാർട്ടിയുടെ മുഖമായ കാനെത്ത ഒരു മണ്ഡലത്തിൽ തളച്ച് അധ്വാനഭാരം കെട്ടി ഏൽപിക്കരുതെന്ന് ഒരംഗം ചൂണ്ടിക്കാട്ടി. വിജയപ്രതീക്ഷ പൂർണമായി ഇല്ലാത്ത മണ്ഡലമാണെന്നും ചിലർ ശ്രദ്ധയിൽപെടുത്തി. ഇതോടെ സി. ദിവാകരനിലേക്ക് സമിതി എത്തി. തിരുവനന്തപുരത്തിന് വേണ്ടി ദിവാകരൻ എന്ന പേര് മാത്രമായി. പക്ഷേ, ലോക്സഭയിൽ സി.പി.െഎയുടെ ഏക പ്രതിനിധിയെ സമ്മാനിച്ച തൃശൂരിെൻറ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു.

ജില്ല കൗൺസിൽ പട്ടികയിലെ ഒന്നാമനായ സി.എൻ. ജയദേവനെയും രണ്ടാമനായ കെ.പി. രാജേന്ദ്രനെയും മറികടന്ന് രാജാജി മാത്യു തോമസിലേക്ക് ഭൂരിപക്ഷം എത്തി. യോഗത്തിൽ മത്സരതാൽപര്യം ജയദേവൻ പ്രകടിപ്പിച്ചു. പട്ടികയിൽ ഇല്ലാത്ത മന്ത്രി വി.എസ്. സുനിൽകുമാറിെൻറ പേരും ചിലർ നിർദേശിച്ചു. പട്ടികയിലുണ്ടായ കെ.പി. രാജേന്ദ്രനും സുനിൽകുമാറിെൻറ പേര് നിർദേശിച്ചത് ശ്രേദ്ധയമായി. രാജേന്ദ്രനുവേണ്ടി കൈ ഉയർത്താൻ ആരും ഉണ്ടായില്ല. പുതുമുഖമാണ് നല്ലതെന്ന അഭിപ്രായം ഭൂരിഭാഗവും പ്രകടിപ്പിച്ചു. രാജാജിയാണ് സ്ഥാനാർഥി എന്നായിരുന്നു അവരുടെ നിലപാട്. ഇതോടെ രാജാജി ആവെട്ട സ്ഥാനാർഥിയെന്ന് ജയദേവനും നിർദേശിച്ചു.

വയനാട്ടിൽ മുൻഗണന അസി. സെക്രട്ടറി സത്യൻ മൊകേരിക്കായിരുന്നു. എന്നാൽ, നിർവാഹകസമിതിയിൽ ചിത്രം വേറെയായി. കഴിഞ്ഞതവണ നല്ല മത്സരമാണ് സത്യൻ കാഴ്ചവെച്ചതെങ്കിലും ഇപ്പോൾ സമവാക്യം വേറെയാണെന്ന് ഭൂരിപക്ഷം ചൂണ്ടിക്കാട്ടി. ‘വയനാട് മണ്ഡലത്തിൽ മലപ്പുറത്തെ മൂന്ന് നിയമസഭാമണ്ഡലം ഉണ്ട്.
യു.ഡി.എഫിന് മുൻതൂക്കമുണ്ട്. ലീഗിെൻറ അപ്രമാദിത്വകാലം കഴിഞ്ഞു.

പക്ഷേ, മലപ്പുറം മുൻ ജില്ല സെക്രട്ടറി പി.പി. സുനീറാണ് സ്ഥാനാർഥിയെങ്കിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും’- ചില അംഗങ്ങൾ പറഞ്ഞു. മാവേലിക്കരയിൽ കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ല കൗൺസിലുകൾ നിർേദശിച്ച ചിറ്റയം ഗോപകുമാറിെന സ്ഥാനാർഥിയാക്കാനും തീരുമാനിക്കുകയായിരുന്നു.

ദിവാകരന് തുണയായത് സി.പി.എം നേതൃത്വത്തിെൻറ താൽപര്യവും

തിരുവനന്തപുരം: ദേശീയ ശ്രദ്ധയാകർഷിക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ സി.പി.െഎ സ്ഥാനാർഥിത്വത്തിന് സി. ദിവാകരന് തുണയായത് സി.പി.എം നേതൃത്വത്തിെൻറ താൽപര്യവും. എ.െഎ.ടി.യു.സി ജനറൽ സെക്രട്ടറി എന്ന നിലയിലും ജനപ്രതിനിധിയായും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ധാരാളം വ്യക്തിബന്ധമുള്ള ദിവാകരനാണ് സി.പി.െഎയിൽനിന്ന് ലഭിക്കാവുന്ന നല്ല സ്ഥാനാർഥികളിലൊന്ന് എന്ന വിലയിരുത്തലാണ് സി.പി.എം ജില്ല-സംസ്ഥാന നേതൃത്വത്തിനുള്ളത്. സി.പി.എം നേതാക്കളുമായി നല്ല വ്യക്തിബന്ധമുള്ള ദിവാകരന് ഇടതുപക്ഷത്തിെൻറ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുമെന്നും എൽ.ഡി.എഫ് നേതാക്കൾ വിലയിരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newsLok Sabha Electon 2019
News Summary - lok sabha poll cpi-kerala news
Next Story