സ്വാശ്രയ ദുരന്തം സര്‍ക്കാര്‍ സൃഷ്ടി –ലീഗ്
text_fieldsകോഴിക്കോട്: സ്വാശ്രയ സ്ഥാപനങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ തീവെട്ടിക്കൊള്ള നടത്തുകയാണെന്നും ഇതിന് സര്‍ക്കാര്‍ കോടതിയിലും പുറത്തും ഒത്തുകളിച്ചുവെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ആരോപിച്ചു.
യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപക്കും രണ്ടര ലക്ഷത്തിനും സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമായിരുന്നു. അതാണിപ്പോള്‍ പണച്ചാക്കിെൻറ കനം നോക്കി ലേലം വിളിക്കുന്നത്. ഫീസ് അഞ്ചു ലക്ഷമോ 15 ലക്ഷമോ എന്ന നിലയിലേക്ക് ചര്‍ച്ച കൊണ്ടുവരുന്നതിലാണ് സര്‍ക്കാര്‍ വിജയിച്ചിട്ടുള്ളത്. പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ഥികളുടെ 25,000 രൂപയുടെ മെഡിക്കല്‍ സീറ്റ് എന്നത് തിരിച്ചു കൊണ്ടുവരുന്നതിന് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.