മന്ത്രിസഭയിൽ തലമാറ്റം; വെല്ലുവിളികൾ ബാക്കി
text_fieldsന്യൂഡൽഹി: വിശ്വസ്തവിധേയർക്ക് പ്രമോഷൻ. തെരഞ്ഞെടുപ്പു രാഷ്ട്രീയം ലാക്കാക്കി മന്ത്രിസ്ഥാനങ്ങൾ. ദിശാബോധവും പരിചയവുമില്ലാത്ത മന്ത്രിസഭയെന്ന പ്രതിച്ഛായ മറികടക്കാൻ വിരമിച്ച സിവിൽ സർവിസുകാർക്ക് ഇടം. ഇതൊക്കെയും പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മൂന്നാമത്തെ മന്ത്രിസഭ പുനഃസംഘടന. ബി.ജെ.പിയിലെ നീക്കുപോക്കുകൾ എന്നതിനപ്പുറം, മന്ത്രിസഭ വികസനത്തിൽ ജനോപകാരപ്രദമായ ഒന്നുമില്ല.
മാന്ദ്യം പിടിമുറുക്കുകയും സർക്കാറിെൻറ പിടിപ്പുകേടുമൂലം അതിെൻറ രൂക്ഷത വർധിക്കുകയും ചെയ്യുേമ്പാഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. നോട്ട് അസാധുവാക്കലിനു പിന്നാലെ വളർച്ച കീഴ്പോട്ടായി സമ്പദ്രംഗം വലിയ വെല്ലുവിളി നേരിടുന്നു. വിലക്കയറ്റം രൂക്ഷം. നിർമാണ രംഗം മുടന്തുന്നു. കയറ്റുമതി ഇടിഞ്ഞു. തൊഴിലില്ലായ്മ വർധിച്ചു. കർഷകർ പ്രതിസന്ധിയിൽ. ഇത്തരം പ്രശ്നങ്ങൾ മറികടക്കാനുള്ള ഇച്ഛാശക്തി പ്രകടമല്ലെന്നിരിക്കെ, വെറും തലമാറ്റമായി മന്ത്രിസഭ വികസനം മാറി.
നേരന്ദ്ര മോദി സർക്കാറിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന കാഴ്ചപ്പാടും മന്ത്രിസഭയുടെ പ്രവർത്തനവും തമ്മിൽ യഥാർഥത്തിൽ വലിയ അന്തരമുണ്ട്. നരേന്ദ്ര മോദിയുടെ സ്റ്റേജ് പ്രകടനത്തിൽ പിടിച്ചുനിൽക്കുന്ന 73 അംഗ മന്ത്രിസഭയിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നത് നാലോ അഞ്ചോ പേർ മാത്രം. ഭരണശേഷിയുള്ളവർ ഇല്ലെന്ന പോരായ്മയാണ് ഭരണതലത്തിൽ പ്രധാന പ്രശ്നം.
മോദിയുടെ വിശ്വസ്തവിധേയരായി നിൽക്കേണ്ട പ്രശ്നം മറുവശത്ത്. പ്രധാനികളായ ധന, വിദേശകാര്യ, ആഭ്യന്തര മന്ത്രിമാർക്കുപോലും അധികാരം പരിമിതം. പ്രസിഡൻഷ്യൽ രീതിയിലാണ് കാര്യങ്ങൾ.
മന്ത്രിസഭയുടെ പ്രാധാന്യം മുെമ്പന്നത്തെക്കാൾ ചോർന്നു. നോട്ട് അസാധുവാക്കൽ നടപ്പാക്കിയതുപോലും മന്ത്രിസഭ വേണ്ടവിധം ചർച്ച ചെയ്തല്ല. മന്ത്രിമാർ പലരും ഇരുട്ടത്തു നിന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിനെ ആശ്രയിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രധാനമന്ത്രിയുടെ താൽപര്യങ്ങൾക്കു മാത്രമാണ് ഇടം. മന്ത്രാലയങ്ങളുടെ പ്രവർത്തനത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു എന്നിരിക്കെ, ഉദ്യോഗസ്ഥ പദവിയാണ് മന്ത്രിമാർക്ക്. മന്ത്രിസഭ വികസനത്തെക്കാൾ ഇളക്കമുണ്ടാക്കുന്നത് പ്രധാനമന്ത്രിയുടെ ഒാഫിസിലെ ഉദ്യോഗസ്ഥ മാറ്റങ്ങളാണെന്ന നിലയിലാണ് ഭരണം മുന്നോട്ടുപോകുന്നത്.
ഇതിനിടയിൽ നടന്ന മന്ത്രിസഭ വികസനം നയപരമായോ രാഷ്ട്രീയ തലത്തിലോ ഒരു സേന്ദശവും നൽകുന്നില്ല. അൽഫോൻസ് കണ്ണന്താനം അടക്കം നാലു മുൻ സിവിൽ സർവിസുകാർ മന്ത്രിസഭയിൽ പുതുതായി എത്തിയിട്ടുണ്ട്. അവർ അങ്ങേയറ്റം മികവുള്ളവരൊന്നുമല്ല.
അത്തരക്കാർ നേരത്തേ തന്നെ മന്ത്രിസഭയിൽ വേറെയുമുണ്ട്. എന്നാൽ, മോദിയുടെ താൽപര്യങ്ങൾ ഗണിച്ചെടുത്തു പ്രവർത്തിക്കേണ്ട സ്ഥിതിയിലാണ് അവർ ഒാരോരുത്തരും. പരിചയസമ്പന്നരില്ലാത്ത പോരായ്മ പരിഹരിക്കാൻ, നിലവിലെ പരിചയസമ്പന്നർക്കു തന്നെ കഴിഞ്ഞിട്ടില്ല. അതേ സ്ഥിതി ഇനിയുള്ള ഒന്നര വർഷത്തേക്കും തുടരുകതന്നെ ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.