Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാർട്ടി പുനഃസംഘടന...

പാർട്ടി പുനഃസംഘടന എങ്ങുമെത്താത്തതിൽ  ലീഗ് പ്രവർത്തകസമിതിയിൽ രൂക്ഷവിമർശനം 

text_fields
bookmark_border
പാർട്ടി പുനഃസംഘടന എങ്ങുമെത്താത്തതിൽ  ലീഗ് പ്രവർത്തകസമിതിയിൽ രൂക്ഷവിമർശനം 
cancel

കോഴിക്കോട്: പാർട്ടി പുനഃസംഘടന നടപടികൾ എങ്ങുമെത്താത്തതിനെ ചൊല്ലി മുസ്ലിംലീഗ്  സംസ്ഥാന പ്രവർത്തകസമിതിയിൽ രൂക്ഷവിമർശനം. പുതിയ മെംബർഷിപ്പിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടി പുനഃസംഘടന പൂർത്തീകരിക്കേണ്ടതായിരുന്നു.  എന്നാൽ, മിക്ക ജില്ലകളിലും പുനഃസംഘടന എങ്ങുമെത്തിയില്ല. പാലക്കാട്ട് മാത്രമാണ്  നിർദിഷ്ട സമയത്ത് എല്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ജില്ല കമ്മിറ്റി നിലവിൽവന്നത്.  

സംഘടനക്കകത്ത് നിലനിൽക്കുന്ന വിഭാഗീയതയും ഗ്രൂപ്പിസവുമാണ് പുനഃസംഘടന  അനിശ്ചിതമായി നീളാൻ കാരണം. ഇത് പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാത്തതിലാണ് പല അംഗങ്ങളും കടുത്ത ഭാഷയിൽ അതൃപ്തി പ്രകടിപ്പിച്ചത്. നേതൃത്വം ഇതേ സമീപനം തുടർന്നാൽ കോൺഗ്രസിനെപ്പോലെത്തന്നെ മുസ്ലിംലീഗിലും  സംഘടന തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത ദാരുണാവസ്ഥയിലേക്ക് എത്തുമെന്നും പല  അംഗങ്ങളും തുറന്നടിച്ചു.

കഴിഞ്ഞവർഷം വലിയ വിളംബരമായാണ് മുസ്ലിംലീഗിെൻറ മെംബർഷിപ് കാമ്പയിൻ  ആരംഭിച്ചത്. നവംബറിൽ വാർഡ്/ശാഖ കമ്മിറ്റികളും ഡിസംബർ 15നകം പഞ്ചായത്ത്/  മേഖല കമ്മിറ്റികളും ഡിസംബർ 30നകം നിയോജകമണ്ഡലം കമ്മിറ്റികളും ജനുവരിയിൽ  ജില്ല കമ്മിറ്റികളും ഫെബ്രുവരി 28ന് സംസ്ഥാന കമ്മിറ്റിയും നിലവിൽവരണമെന്നാണ്  മെംബർഷിപ് കാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കൈപ്പുസ് തകത്തിലുള്ളത്. 

ഇതനുസരിച്ചുള്ള നിർദേശം േവണ്ടവിധം പൂർത്തീകരിച്ചത് പാലക്കാട് ജില്ല  മാത്രമാണ്. മെറ്റാരിടത്തും ഇത്തരത്തിൽ കമ്മിറ്റികൾ നിലവിൽവന്നിട്ടില്ല. പല ജില്ലകളിലും  മേഖല കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും രൂപവത്കരിക്കാൻ ഇനിയും ബാക്കിയാണ്.  കോഴിക്കോട് ജില്ലയിൽ വടകര, കുറ്റ്യാടി, ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട്  നോർത്ത് കമ്മിറ്റികളുടെ പുനഃസംഘടന ഇനിയും എങ്ങുമെത്തിയിട്ടില്ല. കടുത്ത ഗ്രൂപ്പിസമാണ്  കാരണം. പല അംഗങ്ങളും ഇത് യോഗത്തിൽ തുറന്നുപറഞ്ഞതോടെ സംസ്ഥാന ജനറൽ  സെക്രട്ടറി കെ.പി.എ. മജീദ് ജില്ല കമ്മിറ്റി പുനഃസംഘടനക്ക് അന്ത്യശാസനം  നൽകിയിരിക്കുകയാണ്.

സെപ്റ്റംബർ 30നകം മുഴുവൻ ജില്ല കമ്മിറ്റികളും നിലവിൽ വരണമെന്ന് അദ്ദേഹം യോഗത്തിൽ കർശന നിർദേശം നൽകി. ലീഗ് ഹൗസിൽ ശനിയാഴ്ച ഉച്ചക്കുശേഷം നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ  ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.  കുഞ്ഞാലിക്കുട്ടി എം.പി രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിച്ചു. 

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭമാരംഭിക്കാനും യോഗം തീരുമാനിച്ചു. ആഗസ്റ്റ് 12ന്  നിയോജകമണ്ഡലം തലങ്ങളിൽ 140 കേന്ദ്രങ്ങളിൽ സമരസംഗമം സംഘടിപ്പിക്കും.  ജി.എസ്.ടിയുടെ പേരിൽ ജനങ്ങളെ കൊള്ളചെയ്യുന്നത് അവസാനിപ്പിക്കുക, മെഡിക്കൽ കോഴ  ഫലപ്രദമായി അന്വേഷിക്കുക, റേഷൻ കാർഡ് മുൻഗണന പട്ടികയിൽ അർഹർക്ക്  പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരസംഗമം. ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി,  സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൽകാദർ മൗലവി, പി.എച്ച്. അബ്ദുൽ സലാം  ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ഡോ. എം.കെ. മുനീർ എം.എൽ.എ തുടങ്ങിയവർ ചർച്ചയിൽ  പെങ്കടുത്തു. ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് സ്വാഗതവും ട്രഷറർ പി.കെ.കെ. ബാവ  നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguek.p majeedmalayalam newsDistrict committePolitics
News Summary - Muslim legue party problems-Politics
Next Story