മദ്യനയത്തെച്ചൊല്ലി യു.ഡി.എഫില്‍ ഭിന്നസ്വരം
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിയുടെ മദ്യനയത്തെച്ചൊല്ലി യു.ഡി.എഫില്‍ ഭിന്നസ്വരം. നയത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനമെടുത്തിരിക്കെയാണ് പ്രതിപക്ഷത്തെ അഭിപ്രായഭിന്നത പുറത്തുവന്നത്. അതേസമയം, ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ അഭിപ്രായഭിന്നത ഇല്ലെന്നും മുന്നണിക്ക് ഒറ്റ നിലപാട് മാത്രമേയുള്ളൂവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുസർക്കാറിെൻറ മദ്യനയത്തെ പിന്തുണച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍ ആണ് പരസ്യമായി രംഗത്തുവന്നത്.
തൊട്ടുപിന്നാലെ ഐ.എ ന്.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും പുതിയ മദ്യനയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പ്രഖ്യാപിച്ച മദ്യനയം അസമയത്ത് സ്വീകരിച്ച അപക്വമായ ഒന്നായിരുെന്നന്നാണ് ഷിബു പറഞ്ഞത്. ഇൗനയം യു.ഡി.എഫിെൻറ തുടർഭരണ സാധ്യത ഇല്ലാതാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, അദ്ദേഹത്തിെൻറ നിലപാട് വ്യക്തിപരമാണെന്ന് പറഞ്ഞ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അപ്പോൾത്തന്നെ തള്ളിപ്പറഞ്ഞു. ഷിബു കൂടി അംഗമായ മന്ത്രിസഭയും യു.ഡി.എഫ് യോഗവുമാണ് യു.ഡി.എഫിെൻറ മദ്യനയം തീരുമാനിച്ചതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും തിരിച്ചടിച്ചു. ഇേതാടെ വീണ്ടും രംഗത്തെത്തിയ ഷിബു, കേരളത്തിന് അനുയോജ്യമായ മദ്യനയത്തെ സംബന്ധിച്ച തെൻറ നിലപാട് ഇപ്പോള്‍ മാത്രമല്ല മന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭയിലും മുന്നണിക്കകത്തും പുറത്തും പറഞ്ഞിരുെന്നന്ന് വ്യക്തമാക്കി.
വ്യക്തിപരമായ തെൻറ അഭിപ്രായം പാര്‍ട്ടിയുടെയോ മുന്നണിയുടെയോ നിലപാടുകളില്‍നിന്ന് വ്യത്യസ്തമാകാം. പാര്‍ട്ടി നയവും നിലപാടുകളും എന്തുതന്നെയായാലും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനയത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍നിന്ന് ഷിബു ബേബിജോൺ വിട്ടുനിന്നു. മദ്യവിഷയത്തിൽ മുന്നണിക്കുള്ളിൽ അഭിപ്രായഭിന്നതയില്ലെന്ന് മുന്നണിയോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
െതാഴിലാളി സംഘടനയെന്നനിലയിലാണ് െഎ.എൻ.ടി.യു.സി ഇടതുസർക്കാറിെൻറ മദ്യനയെത്ത പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.