Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാലാ; 15 മിനിറ്റിൽ...

പാലാ; 15 മിനിറ്റിൽ മറ്റൊരു മാണി

text_fields
bookmark_border
mani-c-kappan-280819.jpg
cancel

തിരുവനന്തപുരം: എൽ.ഡി.എഫ് യോഗം ആരംഭിച്ചപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേ രി ബാലകൃഷ്ണനാണ് പാലായിൽ എൻ.സി.പി മത്സരിക്കെട്ടയെന്ന് നിർദേശിച്ചത്. ഇതുവരെ പ ാലായിൽ എൻ.സി.പിയാണ് മത്സരിച്ചതെന്നും ഇത്തവണയും മത്സരിക്കുന്നതിൽ വിരോധമില്ലെന്ന് പറഞ്ഞ കോടിയേരി, ഇനി എൻ.സി.പിക്ക് പ്രയാസമുണ്ടെങ്കിൽ മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്ന് കൂടി പറഞ്ഞതോടെ യോഗത്തിൽ ചിരിയായി. ഇതോടെ തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും നിർദേത്തെ രണ്ട് കൈയും നീട്ടി സ്വീകരിക്കുെന്നന്ന് പ്രതികരിച്ചു. തുടർന്ന് 15 മിനിറ്റിൽ യോഗം അവസാനിച്ചു.

രാവിലെ എൻ.സി.പി സംസ്ഥാന നേതൃയോഗത്തിൽ പ്രസിഡൻറ് തോമസ് ചാണ്ടിയാണ് മാണി സി. കാപ്പെൻറ പേര് നിർദേശിച്ചത്. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ പിന്തുണച്ചു. മറ്റ് പേരുകളൊന്നും ആരും നിർദേശിച്ചില്ല. തുടർന്ന് ടി.പി. പീതാംബരൻ ഫോണിൽ ശരത് പവാറിനെ ധാരണ അറിയിച്ച് അംഗീകാരംനേടി. വൈകീട്ട് നാലിന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പെങ്കടുത്ത പത്ത് പേരും മാണി സി. കാപ്പന് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം രാവിലെ നേതൃയോഗം നടക്കുന്ന സ്ഥലത്ത് എത്തിയ എൻ.സി.പി നിർവാഹകസമിതി ക്ഷണിതാവായിരുന്ന സാബു എബ്രഹാം മാണി സി. കാപ്പെൻറ സ്ഥാനാർഥിത്വത്തിൽ എതിർപ്പ് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതാണെന്ന് നേതൃത്വം വ്യക്തമാക്കി.

തോമസ് ചാണ്ടിയെ കണ്ട് സ്ഥാനാർഥിത്വത്തിലുള്ള താൽപര്യം സാബു പ്രകടിപ്പിച്ചിരുന്നു. സാബു എൻ.സി.പി പ്രവർത്തകനാണെങ്കിൽ പ്രചാരണത്തിൽ സഹകരിപ്പിക്കുമെന്നായിരുന്നു തോമസ് ചാണ്ടി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചത്. സ്ഥാനാർഥിത്വ താൽപര്യം പ്രകടിപ്പിച്ച് പത്ത് പേർ കത്ത് തന്നിരുെന്നന്നും എന്നാൽ മാണി സി. കാപ്പെൻറ പേര് െഎകകണ്ഠ്യേനയാണ് അംഗീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mani c kappanmalayalam newspala bypoll
News Summary - pala bypoll 2019 -kerala news
Next Story