Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഉമ്മൻ ചാണ്ടിക്കുമേൽ...

ഉമ്മൻ ചാണ്ടിക്കുമേൽ സമ്മർദം

text_fields
bookmark_border
ഉമ്മൻ ചാണ്ടിക്കുമേൽ സമ്മർദം
cancel

തിരുവനന്തപുരം: ലോക്സഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതിയംഗ ം ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദമേറുന്നു. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം ക ൂട്ടണമെന്ന അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ താൽപര്യമാണ് സമ്മർദത്തിന് പിന്നിൽ. എന്നാൽ, ഉമ്മൻ ചാണ്ടി സമ്മതം മൂളിയിട്ടില്ല. നിയമസഭാംഗമായ സുവർണ ജൂബിലി അടുത്ത വർഷം ആഘോഷി ക്കാനിരിക്കെയാണ് നീക്കം. സിറ്റിങ് എം.പിമാരിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴികെയുള്ള വർ മത്സരിക്കാനുണ്ടാകും. കെ.പി.സി.സി അധ്യക്ഷനായതിനാൽ മത്സരിക്കാനില്ലെന്ന് മുല്ല പ്പള്ളി േനതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളി ഒഴിയുന്ന വടകരയിൽ കണ്ണൂർ ഡി.സി. സി പ്രസിഡൻറ് സതീശൻ പാച്ചേനിയോ കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖോ മത്സരിക്കും.

ഉമ്മൻ ചാണ്ടിക്കു വേണ്ടി ഇടുക്കിയിൽനിന്നാണ് ആദ്യം ആവശ്യമുയർന്നത്. തുടർന്ന് കോട്ടയത്തും വന്നു. കോട്ടയത്തിനു പകരം ഇടുക്കി കേരള കോൺഗ്രസിന് നൽകി ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിൽ അഭിപ്രായം. ഏത് സീറ്റ് വേണമെങ്കിലും നൽകുമെന്നാണ് കെ. മുരളീധരൻ എം.എൽ.എ പ്രതികരിച്ചത്. വെച്ചുമാറ്റത്തിന് കേരള കോൺഗ്രസിലെ ജോസഫ് വിഭാഗത്തിന് താൽപര്യമുണ്ട്.

കോട്ടയത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ മത്സരിക്കും. എം.െഎ. ഷാനവാസ് വിജയിച്ച വയനാടിന് വേണ്ടി ഏറെ പേരുണ്ട്. എം.എം. ഹസൻ, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദീഖ് തുടങ്ങിയവരുണ്ടെങ്കിലും പുതിയസാഹചര്യത്തിൽ കെ.സി. വേണുഗോപാൽ ആലപ്പുഴ വിട്ട് വരാൻ സാധ്യത ഏറെ. അങ്ങനെയെങ്കിൽ ആലപ്പുഴയിൽ ഷാനിമോൾ മത്സരിക്കും.

ഫിഷർമെൻ കോൺഗ്രസ് ദേശീയ പ്രസിഡൻറ് കൂടിയായ തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപന് ചാലക്കുടിയിൽ അനുകൂലമാകുന്നത് കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങളിലെ സ്വാധീനമാണ്. ചാലക്കുടിയിൽ ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിനൊപ്പമാണെങ്കിലും ഇടതു മുന്നണിയെ വിജയിപ്പിക്കുന്നത് തൃശൂർ ജില്ലയിലെ ഭൂരിപക്ഷമാണ്. പ്രതാപൻ മത്സരിക്കുന്നതോടെ ഇതു മാറുമെന്ന് കണക്കു കൂട്ടുന്നു.

എം.എൽ.എമാരെ മത്സരിപ്പിക്കാൻ അനുവദിച്ചാൽ ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ അനിൽ അക്കരയും പാലക്കാട്ട് ഷാഫി പറമ്പിലും സ്ഥാനാർഥികളാകും. തൃശൂരിൽ യൂത്ത് േകാൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാേക്കാസുമുണ്ട്. പാലക്കാട് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് എന്നിവരും പരിഗണിക്കപ്പെടുന്നു. ആലത്തൂർ തിരിച്ചുപിടിക്കുന്നതിന് സ്വതന്ത്രനെയാണ് തേടുന്നത്.

കാസർകോട് സുബ്ബയ്യ റായ് ആണ് പട്ടികയിൽ. മുൻ എം.പിയും കോൺഗ്രസ് നേതവാവുമായിരുന്ന രാമറായിയുടെ മകനും മുൻ എം.പിയും സി.പി.എം നേതാവുമായിരുന്ന രാമണ്ണ റായിയുടെ മരുമകനുമാണ് സുബ്ബയ്യ റായ്. കണ്ണൂരിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ വീണ്ടും ജനവിധി തേടും.

രാഹുൽ ഗാന്ധി നിയമിച്ച ഏജൻസി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സാധ്യത പട്ടിക. പട്ടികയിൽ എറണാകുളത്ത് ഹൈബി ഇൗഡെൻറ പേരാണ്. എന്നാൽ, സിറ്റിങ് എം.പി പ്രഫ. കെ.വി. തോമസിന് ശക്തമായ എതിർപ്പില്ലാത്ത സാഹചര്യത്തിൽ മാറ്റം വരില്ലെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ഇത്തവണ രാഹുൽ നേരിട്ടായിരിക്കും സ്ഥാനാർഥികളെ നിശ്ചയിക്കുക, പ്രത്യേകിച്ച് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandymalayalam newspolitical newsLok Sabha elections
News Summary - Pressure To Oomman Chandy - Political news
Next Story