ശബരിമല: സർക്കാർ നിലപാടിന് സി.പി.എം കേന്ദ്ര കമ്മിറ്റി പിന്തുണ
text_fieldsന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ കൈക്കൊണ്ട നിലപാടിന് സി.പി.എം കേന്ദ്ര കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകളോട് വിവേചനം പാടിെല്ലന്ന നിലപാടിൽ ഉറച്ചുനിൽക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി രംഗത്തുവന്നതിനിടയിലാണ് സി.പി.എം കേന്ദ്ര നേതൃത്വം വിധിക്കനുകൂലമായി കേരള ഘടകം കൈക്കൊണ്ട നിലപാടിനെ പിന്തുണച്ചത്.
കേരളത്തിലെ സ്ഥിതിഗതികൾ സംസ്ഥാന ഘടകം കേന്ദ്ര കമ്മിറ്റിയിൽ റിേപ്പാർട്ട് ചെയ്തതിെന തുടർന്നാണ് ശബരിമലയിലെ സ്ത്രീപ്രവേശനം ചർച്ചക്ക് വന്നത്. ആരാധനാലയങ്ങളിലടക്കം സ്ത്രീകൾക്ക് തുല്യപ്രാധാന്യം ലഭിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
വരാനിരിക്കുന്ന അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിെലാരിടത്തും കോൺഗ്രസുമായി സഹകരണമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഇതര സഖ്യത്തിെൻറ ഭാഗമാകും. തെലങ്കാനയിൽ ബഹുജന ഇടതുമുന്നണിക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടും.
അതിനിടെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സംശയമുളവാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയം അവസാന നിമിഷം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷ സ്ഥാപനമാണെന്നും യെച്ചൂരി ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.