Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒറ്റ വോെട്ടടുപ്പ്:...

ഒറ്റ വോെട്ടടുപ്പ്: പ്രശ്നങ്ങൾ പലത്; പാർട്ടികൾ പലതട്ടിൽ

text_fields
bookmark_border
Polling
cancel

ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യത്തിന് തെരഞ്ഞെടുപ്പ് കമീഷൻ പച്ചക്കൊടി കാട്ടിയതോടെ, വിഷയം ദേശീയതലത്തിൽ സജീവ ചർച്ചയായി. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനോട് ഭിന്നാഭിപ്രായമുണ്ട്. അത് അപ്രായോഗികമാണ്, ജനാധിപത്യത്തിെൻറയും ഭരണഘടനയുടെയും അന്തഃസത്തക്ക് നിരക്കുന്നതല്ല എന്ന കാഴ്ചപ്പാടിനാണ് മുൻതൂക്കം. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിന് അനുകൂലമായ പ്രധാനവാദങ്ങൾ ഇവയാണ്: ചെലവ് കുറയും. തെരഞ്ഞെടുപ്പും മാതൃക പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്ന പരിമിതികളും സർക്കാറിെൻറ തുടർച്ചയായ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതി മാറും. തെരഞ്ഞെടുപ്പുകാലത്ത് മാത്രമായി പ്രചാരണം ഒതുങ്ങുേമ്പാൾ വികസനത്തിൽ കൂടുതൽ ശ്രദ്ധിക്കാം. നാലുവർഷമെങ്കിലും പ്രവർത്തന തടസ്സമില്ലാതെ കിട്ടും. 

എന്നാൽ ‘ഒരിന്ത്യ, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന മോദിയുടെ മുദ്രാവാക്യത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് പല കാര്യങ്ങളാണ്: ഒന്നിച്ചു തെരഞ്ഞെടുപ്പുനടന്നാൽ നാലിൽ മൂന്ന് വോട്ടർമാരും ഒരേ ചിന്താഗതിയിൽ വോട്ടുചെയ്യുമെന്നാണ് പഠനങ്ങൾ. സംസ്ഥാന, ദേശീയ സാഹചര്യങ്ങളെ വ്യത്യസ്തവികാരത്തോടെയാണ് വോട്ടർമാർ സമീപിക്കുന്നത്. രണ്ടും ഒന്നിച്ചാക്കുേമ്പാൾ അവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാവും. 

ദേശീയതലത്തിൽ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുപ്രവണതകൾ നിയമസഭ വോെട്ടടുപ്പിലും പ്രതിഫലിക്കും. സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ കുറയും. ത്രിശങ്കു നിയമസഭ വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് എന്തുവേണമെന്ന ആശയക്കുഴപ്പവും ബാക്കി. സംസ്ഥാനസാഹചര്യങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ടിവന്നാൽ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ലോക്സഭ തെരഞ്ഞെടുപ്പുവരെ ഉൗഴം കാത്തുനിൽക്കേണ്ടിവരും. സംസ്ഥാനഭരണത്തിൽ വഴിവിട്ട് കേന്ദ്രം കൈകടത്തുന്ന സാഹചര്യം ഉണ്ടാകും. 

നേരേത്ത നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങൾക്ക് ഇപ്പോഴുള്ള സ്വാതന്ത്ര്യവും ഇല്ലാതാകും. ലോക്സഭ നേരേത്ത പിരിച്ചുവിടാൻ കേന്ദ്രം തീരുമാനിച്ചാൽ, സംസ്ഥാനങ്ങൾ അതിനൊത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവരും. എല്ലായിടത്തും അഞ്ചുവർഷമാണ് സഭയുടെ കാലാവധിയെങ്കിൽ ജമ്മു-കശ്മീരിൽ ആറുവർഷമാണ്. ഇൗ പ്രത്യേകപദവി, പരിഗണനകളും നിയന്ത്രിക്കപ്പെടും.പ്രാദേശികരാഷ്ട്രീയസാഹചര്യങ്ങളെക്കാൾ, ദേശീയരാഷ്ട്രീയപ്രവണതകൾ സംസ്ഥാനഭരണത്തെ സ്വാധീനിക്കും. അത് ദേശീയപാർട്ടികൾക്ക് ഗുണവും പ്രാദേശികപാർട്ടികൾക്ക് ദോഷവുമായി മാറും. അമേരിക്കൻ മോഡൽ തെരഞ്ഞെടുപ്പുരീതിയിലേക്ക് ഇന്ത്യയിലെ ബഹുസ്വര തെരഞ്ഞെടുപ്പിനെ മാറ്റുന്നതാകും പുതിയ രീതി. ഒറ്റ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ അഞ്ചുവർഷത്തേക്ക് ജനപ്രതിനിധി വോട്ടർമാരുമായി സമ്പർക്കം പുലർത്തിയില്ലെങ്കിലും പ്രശ്നമില്ലെന്ന ചിന്താഗതി വളരും. 

ഭരണഘടനഭേദഗതി വേണ്ട; വേണ്ടത് സമവായം, സന്നാഹം
ഒറ്റയടിക്ക് തെരഞ്ഞെടുപ്പുപൂർത്തിയാക്കാൻ വലിയ സുരക്ഷസന്നാഹവും ഭരണപരമായ വലിയ ക്രമീകരണങ്ങളും ആവശ്യമാണ്. ഇത് പ്രയാസമാണെന്ന കാര്യം കൂടി മുന്നിൽക്കണ്ട് 2015ൽ പാർലമെൻറ് സമിതി നിർദേശിച്ചത് രണ്ടുഘട്ടമായി വോെട്ടടുപ്പ് നടത്താനാണ്. ലോക്സഭയിലേക്കും പകുതി സംസ്ഥാനങ്ങളിലേക്കും 2019ൽ ഒന്നിച്ച് തെരഞ്ഞെടുപ്പു നടത്തുക. ബാക്കി സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുക. നിതി ആയോഗിെൻറ ചർച്ചാരേഖയും ഇൗ നിർദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. 

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ പാർലമെൻറിൽ ഭരണഘടനഭേദഗതി ആവശ്യമില്ല. പാർട്ടികൾക്കിടയിൽ സമവായം മതി. എന്നാൽ, പാർട്ടികൾ രണ്ടുതട്ടിലാണ്. ഒറ്റ തെരഞ്ഞെടുപ്പിനെ സി.പി.എം, കോൺഗ്രസ്, എൻ.സി.പി തുടങ്ങിയവ എതിർക്കുന്നു. ബി.ജെ.പിക്കൊപ്പം എ.െഎ.എ.ഡി.എം.കെ, ശിരോമണി അകാലിദൾ, അസം ഗണപരിഷത് തുടങ്ങിയവ അനുകൂലിക്കുന്നു. ലോക്സഭയിലും സംസ്ഥാനനിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുേമ്പാൾ, അതുമായി ബന്ധപ്പെട്ട ചർച്ചകളുടെ വഴിതിരിച്ചുവിടുന്നതുകൂടിയാണ് പുതിയ നിർദേശം. വനിത സംവരണത്തോട് യോജിക്കാത്ത ബി.ജെ.പി, ഒറ്റ തെരഞ്ഞെടുപ്പ് എന്ന വാദമാണ് ഇതിന് ബദലായി നേരേത്ത എടുത്തിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onenation one electionmalayalam newspolitical newsSimultaneous Election
News Summary - Uniqe Poliing - Political News
Next Story