പി.ടി. തോമസ് അനുസ്മരണം
text_fieldsമനാമ: ബഹ്റൈൻ മഹാത്മ ഗാന്ധി കൾചറൽ ഫോറം ആഭിമുഖ്യത്തിൽ പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ചു. ജനറൽ സെക്രട്ടറി വിനോദ് ദാനിയേലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് അഡ്വ. പോൾ സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി.
നിലപാടുകളിൽ വെള്ളംചേർക്കാതെ നിർഭയമായി പൊതുപ്രവർത്തനം നടത്തിയ നേതാവായിരുന്നു പി.ടി. തോമസെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോടൊപ്പംനിന്ന് അടിത്തട്ടു മുതൽ പ്രവർത്തിച്ചതിനാൽ അസാധാരണമായ ജന ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പരിസ്ഥിതി സംരക്ഷണം മുൻനിർത്തി എക്കാലവും ശക്തമായ നിലപാട് സ്വീകരിച്ച പി.ടി, അതിെൻറ പേരിൽ വ്യക്തിപരവും രാഷ്ട്രീയവുമായി തനിക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളക്കുറിച്ച് ഒരിക്കൽപോലും ആകുലപ്പെട്ടില്ല.
മഹാത്മ ഗാന്ധി കൾചറൽ ഫോറവുമായി പി.ടിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തെപ്പറ്റിയും 2016ൽ സംഘടനയുടെ പൊതുപരിപാടിക്കായി ബഹ്റൈനിൽ എത്തിയ ഓർമകൾ എന്നും പ്രചോദനമാണെന്നും യോഗം വിലയിരുത്തി. മുൻ പ്രസിഡൻറുമാരായ ബാബു കുഞ്ഞിരാമൻ, ജേക്കബ് തേക്കുതോട്, അനിൽ തിരുവല്ല, എബി തോമസ്, വൈസ് പ്രസിഡൻറ് സനൽ, അജിത്, അജി ജോർജ് എന്നിവർ സംസാരിച്ചു.
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നറിഞ്ഞിട്ടും ഭാവിതലമുറക്കുവേണ്ടി നിലപാടുകളിൽ ഉറച്ചുനിന്ന പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്. ഗാഡ്ഗിൽ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച പ്രകൃതി സ്നേഹിയായിരുന്നു. മതേതരത്വം കാത്തുസൂക്ഷിച്ച അദ്ദേഹം വിഷയങ്ങളെ ആധികാരികമായി പഠിച്ചു സഭയിൽ അവതരിപ്പിച്ചു. നിലപാടുകൾക്ക് വില കൽപിച്ച നേതാവായിരുന്നു പി.ടിയെന്നും ഐ.വൈ.സി.സി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മനാമ: ബഹ്റൈൻ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ആദർശവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയും ചെയ്ത നേതാവാണ് പി.ടി എന്ന് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കുടുംബ സൗഹൃദവേദി പ്രസിഡൻറ് ജേക്കബ് തേക്കുതോട്, സെക്രട്ടറി എബി തോമസ്, രക്ഷാധികാരി അജിത് കുമാർ, തോമസ് ഫിലിപ്പ്, ജ്യോതിഷ് പണിക്കർ, മൊയ്തീൻ, ഗണേശ്, വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരായ രാജിലാൽ തമ്പാൻ, ലതീഷ് ഭരതൻ, ചെമ്പൻ ജലാൽ, വിനോദ് ദാനിയേൽ, ജസ്റ്റിൻ കെ. ജേക്കബ്, ദീപക് മേനോൻ, യു.കെ. അനിൽ, സിൺസൺ ചാക്കോ, മജീദ്, സൽമാൻ ഫാരിസ്, എബ്രഹാം സാമുവേൽ, ശശികുമാർ, ദാനിയേൽ മത്തായി, സുരേന്ദ്രൻ, മണിക്കുട്ടൻ, റിച്ചി കലാത്തുരത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.