Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസ്പെയ്ഡെക്സ്...

സ്പെയ്ഡെക്സ് ഡോക്കിങ്ങിൽ കൃത്യത പ്രധാനം; പരീക്ഷണം ആവർത്തിക്കുമെന്ന് ഐ.എസ്.ആർ.ഒ

text_fields
bookmark_border
SPADEX Docking
cancel

ബംഗളൂരു: സ്പെയ്ഡെക്സ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം.

സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പെയ്ഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ (യു.ആർ.എസ്‌.സി) ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്. സ്പെയ്ഡെക്സിൽ തുടർ പരീക്ഷണം നടത്തുന്നതിന് മുമ്പ് കൂടുതൽ ഡോക്കിങ് പരീക്ഷണത്തിലൂടെ പൂർണതയും കൃത്യതയും കൈവരിക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം.

'100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ നടത്തും. ഡോക്കിങ്ങിലെ കൃത്യത ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എത്രമാത്രം കൃത്യതയോടെ ഡോക്കിങ് നടത്താമെന്നും ഈ പ്രക്രിയ എത്രമാത്രം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും വിലയിരുത്തും. പരീക്ഷണങ്ങൾക്ക് ഇന്ധന ഉപഭോഗം തടസമാകില്ല' -എം. ശങ്കരൻ വ്യക്തമാക്കി.

ഡിസംബർ 30ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എല്‍.വി സി60 റോക്കറ്റിൽ വിക്ഷേപിച്ച സ്പെയ്ഡെക്സ് ഉപഗ്രഹങ്ങളുടെ ഡോക്കിങ് (കൂട്ടിയോജിപ്പിക്കൽ) ജനുവരി 16നാണ് വിജയകരമായി പൂർത്തിയാക്കിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളെ ഡോക്കിങ്ങിലൂടെയാണ് കൂട്ടിയോജിപ്പിച്ചത്.

വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടു വന്ന ശേഷമാണ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത് (ഡോക്കിങ്). ഇന്‍റർനാഷണൽ ഡോക്കിങ് സിസ്റ്റം സ്റ്റാൻഡേർഡ് (ഐ.ഡി.എസ്.എസ്) ഉൾപ്പെടെ അന്തർ ദേശീയ മാനദണ്ഡം പ്രകാരം വിന്യസിച്ച പെറ്റൽ അധിഷ്ഠിത ഡോക്കിങ് സിസ്റ്റം ആണ് ഡോക്കിങ്ങിനായി ഐ.എസ്.ആർ.ഒ ഉപയോഗിച്ചത്.

ഡോക്കിങ് പൂർത്തിയാക്കിയ ഇരു ഉപഗ്രഹങ്ങളും തമ്മിലെ ഊർജ കൈമാറ്റം സംബന്ധിച്ച് ശാസ്ത്രജ്ഞർ നിരീക്ഷിക്കുകയാണ്. കൂട്ടിച്ചേർത്ത ശേഷം തടസമില്ലാതെ ഉപഗ്രഹങ്ങൾ ഒറ്റ പേലോഡായി പ്രവർത്തിക്കുകയും അൺഡോക്കിങ്ങിന് ശേഷം ഇവ പൂർവസ്ഥിതിയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. അൺഡോക്കിങ്ങിന് ശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കും.

2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടുവെപ്പായാണ് ഐ.എസ്.ആര്‍.ഒയുടെ സ്പെയ്ഡെക്സ് വിക്ഷേപണം. ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളെ കൂടാതെ 24 പരീക്ഷണോപകരണങ്ങളും സ്പെയ്ഡെക്സ് ദൗത്യത്തിലുണ്ട്. റോക്കറ്റിന്‍റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROSPADEXSpace Docking
News Summary - ISRO preps for more docking trials with same SpaDeX
Next Story