Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightമൂൺവാക്ക്

മൂൺവാക്ക്

text_fields
bookmark_border
മൂൺവാക്ക്
cancel
ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പർശമേറ്റിട്ട് 55 വർഷം പിന്നിടുന്നു. നൂറുകണക്കിന് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചന്ദ്രനെ ചുറ്റിപ്പറ്റി ഇതിനിടെ നടന്നു. 12 പേർ ചന്ദ്രനിൽ കാലുകുത്തി. ഇപ്പോഴും ചാന്ദ്രദൗത്യങ്ങളിൽ ഇന്ത്യയടക്കം പല രാജ്യങ്ങളും പുതുചരിത്രം രചിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പലരും ചന്ദ്രനിലേക്ക് മനുഷ്യൻ പോയിട്ടേയില്ലെന്നും ഇത് വെറും കെട്ടുകഥയാണെന്നും വാദിക്കുന്നുമുണ്ട്. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന് അഞ്ച് പതിറ്റാണ്ടുകൾ ക്കിപ്പുറം വീണ്ടും ചന്ദ്രനിൽ മനുഷ്യനെയിറക്കാൻ പദ്ധതികൾ ഓരോന്നായി തയാറായി വരുകയാണ്.

ജൂലൈ 21 ഒരു ചാന്ദ്രദിനംകൂടി.

1969 ജൂലൈ 21നാണ് മനുഷ്യന്റെ ആദ്യ ചാന്ദ്രസ്പർശം സാധ്യമായത്. മാനവരാശിക്ക് അതൊരു വലിയ കുതിച്ചുചാട്ടംതന്നെയായിരുന്നു. ആ ചരിത്ര നിമിഷത്തിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനത്തിലും ശാസ്ത്രലോകം പുതുക്കുന്നത്. നാസയുടെ അപ്പോളോ 11ൽ ചാന്ദ്ര പ്രതലത്തിലിറങ്ങിയശേഷം അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ് പറഞ്ഞത്, ‘‘മനുഷ്യനെ സംബന്ധിച്ചിടത്തോളം കേവലം ഒരു ചെറിയ കാൽവെപ്പ്; മനുഷ്യരാശിക്കോ വലിയ കുതിച്ചുചാട്ടവും’’ എന്നായിരുന്നു. ആംസ്ട്രോങ്ങിനുശേഷം മറ്റു 11 പേർകൂടി ചന്ദ്രനിലിറങ്ങി. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ നിരവധി ബഹിരാകാശ വാഹനങ്ങളും ഇന്ത്യയുടെ മൂന്ന് ചന്ദ്രയാൻ ദൗത്യങ്ങളടക്കം ഭൂമിയിൽനിന്നയച്ചു.

അപ്പോളോ പദ്ധതികൾക്കുശേഷം പിന്നീട് ആരും ചന്ദ്രനിലേക്ക് പോയിട്ടില്ല. അപ്പോളോക്കു ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാത്തതിന് പല കാരണങ്ങളുമുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തു നടന്ന യു.എസ്^സോവിയറ്റ് മത്സരമാണ് യഥാർഥത്തിൽ മനുഷ്യന്റെ ചാന്ദ്രയാത്ര സാധ്യമാക്കിയത്. അതിനുശേഷം മത്സരത്തിൽനിന്ന് സോവിയറ്റ് യൂനിയൻ പിൻവാങ്ങി. ബഹിരാകാശ ഗവേഷണം മറ്റുദിശയിൽ വിപുലമാക്കാനാണ് പിന്നീട് അമേരിക്ക ശ്രമിച്ചത്. അപ്പോളോ ദൗത്യം തുടർന്നാൽ മറ്റു പദ്ധതികൾ റദ്ദാക്കേണ്ടിവരുമെന്നതിനാലായിരുന്നു നാസയുടെ പിന്മാറ്റം. പിന്നീടാണ് സ്കൈ ലാബ് എന്ന ബഹിരാകാശ നിലയം സ്ഥാപിക്കാൻ തീരുമാനിക്കുന്നത്. തുടർന്ന് ചൊവ്വാ പര്യവേക്ഷണ പദ്ധതികളും വിവിധ തരം ബഹിരാകാശ ദൂരദർശിനികൾ സ്ഥാപിക്കുന്നതുമെല്ലാം നമ്മൾ കണ്ടു. ചന്ദ്രനിൽ മനുഷ്യകോളനികൾ സ്ഥാപിക്കുകയായിരുന്നില്ല മുമ്പ് ചാന്ദ്ര ദൗത്യങ്ങളുടെ ലക്ഷ്യം. മറിച്ച്, ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തെ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നു.

നാസ v/s സോവിയറ്റ് യൂനിയൻ

നാസയുടെ അപ്പോളോ പദ്ധതി യു.എസ് ആരംഭിക്കുന്നതിനുമുമ്പ് തന്നെ സോവിയറ്റ് യൂനിയൻ ചാന്ദ്രയാത്ര തുടങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ബഹിരാകാശ ഗവേഷണരംഗത്ത് വലിയ മത്സരമായിരുന്നു അന്ന്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ സോവിയറ്റ് യൂനിയൻ ആദ്യ ചാന്ദ്രയാത്ര പ്രഖ്യാപിച്ചു, ‘ലൂന’ മിഷൻ. 1959ൽ വിക്ഷേപിച്ച ലൂന1 പരാജയമായിരുന്നു. ആ വർഷംതന്നെ അവർ ലൂന 2, ലൂന 3 എന്നിവയും വിക്ഷേപിച്ചു. രണ്ട് ദൗത്യവും വിജയിച്ചു.

ലൂന 2 ആണ് ആദ്യമായി ചന്ദ്രോപരിതലത്തിലെത്തിയ കൃത്രിമോപഗ്രഹം. ചന്ദ്രന്റെ മറുവശം ആദ്യമായി പകർത്തിയത് ലൂന 3 ആയിരുന്നു. ഈ സമയത്താണ് യു.എസ് അപ്പോളോ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അപ്പോളോ ബഹുദൂരം മുന്നേറുകയും ചെയ്തു. ആ സമയം ലൂനയുടെ നാലു മുതൽ എട്ടു വരെയുള്ള പദ്ധതികൾ പരാജയപ്പെട്ടു. നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങുന്നതിനുമുമ്പ് ലൂന 14 വരെയുള്ള ദൗത്യങ്ങൾ സോവിയറ്റ് യൂനിയൻ പൂർത്തിയാക്കിയിരുന്നു. ഒരു മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതോടെ പക്ഷേ ലൂന ദൗത്യം പിറകിലായി. എങ്കിലും ലൂന ദൗത്യം തുടർന്നുകൊണ്ടിരുന്നു. ലൂന 17, 21 എന്നീ ദൗത്യങ്ങൾ പക്ഷേ ശാസ്ത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇവ ചാന്ദ്രവാഹനത്തെയും വഹിച്ചാണ് ചന്ദ്രനിലെത്തിയത്. ലുനോകോദ് എന്നായിരുന്നു വാഹനത്തിന്റെ പേര്. ലൂന 24 ചന്ദ്രോപരിതലത്തിലെ മണ്ണ് ഭൂമിയിലെത്തിക്കുന്നതിൽ വിജയിച്ചു. ഈ മണ്ണിൽനിന്നാണ് ആദ്യമായി ചന്ദ്രനിലെ ജലതന്മാത്ര സാന്നിധ്യം തിരിച്ചറിഞ്ഞത്. 1976ലായിരുന്നു ഇത്.

1967ലാണ് അപ്പോളോ യാത്രകൾ തുടങ്ങുന്നത്. അപ്പോളോ 1 പരീക്ഷണത്തിനിടയിൽ തീപിടിച്ച് ലക്ഷ്യം നേടാതെ മൂന്നുയാത്രികർ കൊല്ലപ്പെട്ടു. തുടർന്ന് അപ്പോളോ 2, 3, 4 എന്നിവയിൽ മനുഷ്യർ കയറിയിരുന്നില്ല. 1969 ജൂലൈ 16ന് ഫ്ലോറിഡയിൽനിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. യാത്രികരായി നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർ. ആംസ്ട്രോങ്, ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ ഈ സമയം കോളിൻസ് ചന്ദ്രനെ പ്രദക്ഷിണംവെച്ചുകൊണ്ടിരുന്നു. ജൂലൈ 24ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി. അപ്പോളോ 17ഓടുകൂടിയാണ് ഈ പദ്ധതിക്ക് യു.എസ് വിരാമമിട്ടത്.

ഏഷ്യൻ രാജ്യങ്ങൾ വരുന്നു

1990കളിലാണ് ഏഷ്യൻ രാജ്യങ്ങൾ ചാന്ദ്രദൗത്യങ്ങളുമായി കടന്നുവരുന്നത്. 60കളിലും 70കളിലും ബഹിരാകാശ ഗവേഷണ മേഖലയിൽ അമേരിക്കയുടെ മുഖ്യ എതിരാളി സോവിയറ്റ് യൂനിയനായിരുന്നെങ്കിൽ ഇപ്പോൾ അത് ഏഷ്യൻ രാജ്യങ്ങളാണ്. ഇന്ത്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇതിൽ പ്രധാനം. 1990കളുടെ തുടക്കത്തിൽ ഹൈട്ടൻ എന്ന പദ്ധതിയിലൂടെയാണ് ജപ്പാൻ ചാന്ദ്രദൗത്യത്തിന് തുടക്കമിട്ടത്.

അമേരിക്കയും സോവിയറ്റ് യൂനിയനും കഴിഞ്ഞാൽ ചന്ദ്രനിലേക്ക് കൃത്രിമോപഗ്രഹം വിക്ഷേപിച്ച ആദ്യ രാജ്യംകൂടിയാണ് ജപ്പാൻ. 1990 ജനുവരി 24നായിരുന്നു ഇത്. 2007ൽ ജപ്പാൻ മറ്റൊരു ചാന്ദ്രപര്യവേക്ഷണ ദൗത്യംകൂടി നടത്തി. സെലിൻ എന്നായിരുന്നു ആ കൃത്രിമോപഗ്രഹത്തിന്റെ പേര്. അതേസമയം വിപുലമായ പര്യവേക്ഷണ ദൗത്യമായിരുന്നു ചൈനയുടേത്. ചാങ് എന്നാണ് അവർ ആ ദൗത്യങ്ങൾക്ക് നൽകിയ പേര്. ചൈനക്കാരുടെ ചന്ദ്രദേവതയാണ് ചാങ്. 2007 ഒക്ടോബർ 24ന് ചാങ്1 വിക്ഷേപിച്ചു.

ചന്ദ്രോപരിതലത്തിന്റെ ഏറ്റവും കൃത്യതയാർന്ന ത്രിമാന മാപ് ലഭ്യമാക്കിയത് ഈ ഉപഗ്രഹമാണ്. ചാങ് 1ന്റെ പ്രവർത്തനം നിലച്ച് ഏതാനും മാസം കഴിഞ്ഞപ്പോൾ 2010 ഒക്ടോബറിൽ ചാങ് 2 വിക്ഷേപിച്ചു, 2013ൽ ചാങ് 3യും. ചാങ് 3യുടെ കൂടെ ഒരു റോബോട്ടിക് വാഹനംകൂടിയുണ്ടായിരുന്നു, ‘യുതു’. യുതു ചന്ദ്രോപരിതലത്തിൽ ഇറങ്ങി. 2016 ഒക്ടോബർ വരെ ഈ റോബോട്ടിക് വാഹനം ചന്ദ്രോപരിതലത്തിൽ പ്രവർത്തിച്ചു.

ഇന്ത്യയുടെ ചന്ദ്രയാൻ

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ പേടകം വിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2008 ഒക്ടോബർ 22നായിരുന്നു ചന്ദ്രയാൻ 1ന്റെ വിക്ഷേപണം. 2008 നവംബർ എട്ടിന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി. നവംബർ 14ന് ഓർബിറ്ററും ഇംപാക്ടറും വേർപെട്ടു. ഇംപാക്ടർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കി. ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിൽനിന്ന് ചന്ദ്രനെ വലംവെച്ചുകൊണ്ട് ഓർബിറ്റർ നിരീക്ഷണം ആരംഭിച്ചു. ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുകയായിരുന്നു ചന്ദ്രയാൻ1 ദൗത്യം. 2009 സെപ്റ്റംബർ 24ന്, ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനേക്കാളേറെ ജലമുണ്ടെന്ന കണ്ടെത്തൽ ചന്ദ്രയാൻ നടത്തി. 2009 ആഗസ്റ്റ് വരെ ഓർബിറ്റർ പ്രവർത്തനക്ഷമമായിരുന്നു. അതിനുശേഷം വാർത്താവിനിമയ ബന്ധം നഷ്ടമായി. ഭ്രമണപഥത്തിലെത്തി 312 ദിവസത്തിനുശേഷമാണ് ചന്ദ്രയാൻ1 ദൗത്യം അവസാനിപ്പിച്ചത്. 95 ശതമാനം ലക്ഷ്യങ്ങളും ചന്ദ്രയാൻ 1 നിറവേറ്റിയിരുന്നു. ഇക്കാലയളവിൽ ഓർബിറ്റർ ചന്ദ്രനെ 3400 തവണ വലംവെച്ചു.

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ 2. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് കൂടുതൽ പഠിക്കുക എന്നതായിരുന്നു ചന്ദ്രയാൻ 2ന്റെ ലക്ഷ്യം. ചന്ദ്രയാൻ1 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കണ്ടെത്തിയ ഐസിന്റെ സാന്നിധ്യം ഉറപ്പിക്കുക, അതിനെക്കുറിച്ച് കൂടുതൽ പഠിക്കുക തുടങ്ങിയവക്ക് വേണ്ടിയായിരുന്നു ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ ഒരു റോബോട്ടിക് റോവർ സോഫ്റ്റ് ലാൻഡ് ചെയ്യാനും ചന്ദ്രയാൻ 2ലൂടെ ലക്ഷ്യമിട്ടിരുന്നു. ചാന്ദ്ര ഓർബിറ്റർ, ലാൻഡർ, പ്രഗ്യാൻ റോവർ എന്നിവ ഉൾപ്പെടുന്നതായിരുന്നു ചന്ദ്രയാൻ 2. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2ന്റെ വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. മറ്റൊരു രാജ്യവും ദക്ഷിണ ധ്രുവത്തിൽ പര്യവേക്ഷണത്തിന് അതുവരെ മുതിർന്നിട്ടില്ലായിരുന്നു. 2019 സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ രണ്ടു കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ 2 മുമ്പ് നിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറി. ഇതേത്തുടർന്ന് വിക്രം ലാൻഡറിൽനിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയും ചെയ്തു. അതിനാൽ, രണ്ടാം ചാന്ദ്രദൗത്യം പൂർണ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

ചന്ദ്രയാൻ 3ന്റെ വിക്ഷേപണം 2023 ജൂലൈ 14ന് നടന്നു. ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ദക്ഷിണധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. മറ്റൊരു രാജ്യത്തിനും അതുവരെ സാധിക്കാതിരുന്ന, ദക്ഷിണധ്രുവത്തിനടുത്ത് പേടകം ഇറക്കുകയെന്ന നേട്ടവും ചന്ദ്രയാന്‍ 3ലൂടെ ഇന്ത്യ കൈവരിച്ചു. ചന്ദ്രയാന്റെ മൂന്ന് ദൗത്യങ്ങൾക്കുശേഷം ചന്ദ്രയാൻ 4 ദൗത്യത്തിന് തയാറെടുക്കുകയാണ് ഐ.എസ്.ആർ.ഒ ഇപ്പോൾ.

കോളനിയല്ല, ഇടത്താവളം

ചന്ദ്രനിൽ വൈകാതെ കോളനികൾ സ്ഥാപിക്കപ്പെടുമെന്ന വാർത്തകൾ ഒരുപാട് കേൾക്കുന്നുണ്ട്. എന്നാൽ, ബഹിരാകാശത്ത് പുത്തൻ ഗവേഷണങ്ങൾ നടത്തുന്നവരൊന്നും അത്തരത്തിൽ കോളനികൾ സ്ഥാപിക്കാനല്ല ശ്രമിക്കുന്നത് എന്നതാണ് വാസ്തവം. മറിച്ച്, ഇപ്പോൾ നിലവിലുള്ള ബഹിരാകാശ നിലയം പോലെ ഒന്ന് ചന്ദ്രനിൽ സ്ഥാപിക്കാനായിരിക്കും നീക്കം. ഗ്രഹാന്തര പരീക്ഷണങ്ങൾക്കും മറ്റു ഗവേഷണങ്ങൾക്കുമെല്ലാം ചെലവു കുറക്കാനും ദൂരം കുറക്കാനുമെല്ലാം ഇത് ഏറെ സഹായിക്കുമെന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു.

ചൈനയുടെ ചാന്ദ്രവിജയം

ലോകം ഉറ്റുനോക്കിയ ചൈനയുടെ ചാങ് ഇ6 ചാന്ദ്രപേടകം അതിന്റെ ലക്ഷ്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ചന്ദ്രന്‍റ വിദൂര ഭാഗത്തെ വസ്തുക്കളുമായാണ് ചാങ്ഇ തിരിച്ചിറങ്ങിയത്. റോബോട്ടിന്‍റെ സഹായത്തോടെയായിരുന്നു മണ്ണിന്‍റെയും പാറയുടെയും സാമ്പിളുകൾ ചാങ്ഇ ശേഖരിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവമായ ഐറ്റ്‌കെൻ ബാസിനിലെ അപ്പോളോ ഗര്‍ത്തത്തില്‍നിന്നു ഉള്‍പ്പെടെയാണ് ചാങ്ഇ 6 സാമ്പിളുകൾ ശേഖരിച്ചത്. യു.എസും ചൈനയും സോവിയറ്റ് യൂനിയനും ചന്ദ്രനിൽനിന്ന് മുമ്പ് സാമ്പിളുകൾ ശേഖരിച്ചിരുന്നെങ്കിലും വിദൂരവശത്തുനിന്ന് സാമ്പിൾ ശേഖരിക്കാൻ ചൈനക്കൊഴികെ മറ്റാർക്കും കഴിഞ്ഞിട്ടില്ല. ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിന് ഈ വസ്തുക്കൾ ഉപകാരപ്പെട്ടേക്കും. ചന്ദ്രന്‍റെയും ഗ്രഹങ്ങളുടെയും രൂപവത്കരണത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ഇവയിൽനിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Science NewsLunar Day
News Summary - Lunar day
Next Story