Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഹാപ്രളയവും...

മഹാപ്രളയവും മഹാമാരിയും: രണ്ട് വർഷത്തിനിപ്പുറവും കേരളം പറയുന്നു; ശുക്റൻ യു.എ.ഇ

text_fields
bookmark_border

ദുബൈ: ഏത് പ്രതിസന്ധികാലത്തും പ്രവാസികളെ ചേർത്തുപിടിക്കുന്നവരാണ് ഇമറാത്തി ഭരണകൂടം എന്ന് ഒരിക്കൽകൂടി എഴുതിച്ചേർത്താണ് ഈ കോവിഡ് കാലം കടന്നുപോകുന്നത്. ഒന്നാംകിട ചികിത്സയൊരുക്കിയും നാട്ടിലേക്ക് വഴിതുറന്നും വിസ കാലാവധി നീട്ടി നൽകിയും മടങ്ങിയെത്തുന്നവരെ സ്വാഗതം ചെയ്തും ഒന്നരക്കോടി ഭക്ഷണപ്പൊതികൾ എത്തിച്ചും മറുനാട്ടുകാരെ കൈവിടാതെ ചേർത്തണച്ച രാഷ്ട്രനായകരുള്ള നാടാണിത്. പ്രതിസന്ധികളെ അതിജീവിച്ച് ഈ നാട് കരകയറുേമ്പാൾ മലയാളികളുടെ ഓർമകൾ രണ്ട് വർഷം മുമ്പുള്ള മഹാപ്രളയകാലത്തേക്ക് പോകുകയാണ്. പ്രളയജലത്തിൽ വിറങ്ങലിച്ചുനിന്ന കേരളത്തിന് കൈത്താങ്ങേകാൻ ആവശ്യപ്പെട്ട് ഇതുപോലൊരു ആഗസ്റ്റ് 17നാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്.

യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നെന്നും അവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാെണന്നും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ് കുറിച്ച വാക്കുകൾ ഏറ്റെടുത്ത് കേരളത്തിലേക്കൊഴുകിയ സഹായത്തിന് കൈയും കണക്കുമില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കേരളം അഭിമുഖീകരിച്ച മഹാപ്രളയങ്ങളിൽ അവർക്ക് കൈത്താങ്ങായി നിന്നവരാണ് പ്രവാസലോകവും ഇവിടെയുള്ള ഭരണാധികാരികളും. ഞൊടിയിടയിലായിരുന്നു യു.എ.ഇയുടെ നീക്കങ്ങളത്രയും. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ കേരളത്തെ സഹായിക്കാൻ ഉന്നത സമിതിക്ക് രൂപം നൽകാൻ നിർദേശം നൽകി. എമിറേറ്റ്സ് റെഡ് ക്രസൻറിൻെറ നേതൃത്വത്തിൽ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികളെ ഉൾപെടുത്തിയായിരുന്നു സമിതിയുണ്ടാക്കിയത്. പ്രളയത്തിൻെറ പ്രത്യാഘാതം പരമാവധി കുറക്കാൻ ഇന്ത്യൻ സർക്കാറിനെ നേരിട്ട് പിന്തുണക്കണമെന്നായിരുന്നു നേതാക്കളുടെ ആഹ്വാനം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്ഥിതിവിവരങ്ങൾ നേരിട്ടന്വേഷിച്ചുകൊണ്ടിരുന്നു.

ഷാർജ ഭണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് തുടക്കം മുതൽ സഹായം എത്തിച്ചുകൊണ്ടിരുന്നു. ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. ഞങ്ങൾ ഒപ്പമുണ്ടെന്നുറപ്പിച്ച് ദുബൈ പൊലീസ് പ്രത്യേക വിഡിയോ പുറത്തിറക്കി. കഴിഞ്ഞവർഷം വീണ്ടും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കേരളത്തെ കീഴടക്കിയപ്പോഴും ഇമറാത്ത് ഒപ്പമുണ്ടായിരുന്നു. പ്രളയജലത്തെക്കാൾ വേഗത്തിൽ ഇവിടെനിന്ന് സംഭാവനകൾ നാട്ടിലേക്കൊഴുകി. പ്രളയത്തിൻെറ രണ്ടു വർഷം പിന്നിടുേമ്പാഴും പ്രവാസലോകം യു.എ.ഇക്ക് വീണ്ടും നന്ദിയോതുകയാണ്. മഹാപ്രളയത്തിനെക്കാൾ വേഗത്തിൽ പ്രവാസലോകത്ത് ആഞ്ഞടിച്ച മഹാമാരിക്കുമുന്നിൽ പതറിനിന്നവരെ ആത്മഹത്യക്ക് വിട്ടുകൊടുക്കാതെ മാറോടണച്ചത് ഈ നാടാണ്.

വിമാന വിലക്ക് വീണതോടെ നാട്ടിലേക്ക് തിരിക്കാൻ വഴിയില്ലാതെനിന്നവരോട് 'നിങ്ങൾ ഇവിടെ സമാധാനമായി തുടരൂ' എന്ന് പറഞ്ഞ് സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയത് യു.എ.ഇയാണ്. വിസയിൽനിന്നും പിഴയിൽ നിന്നും കിട്ടാവുന്ന വൻ തുക വേണ്ടെന്നുവെച്ചാണ് മനുഷ്യത്വം മാത്രം മുൻനിർത്തി കാലാവധി നീട്ടി നൽകിയത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാെത ലോകോത്തര ചികിത്സ സൗജന്യമായി നൽകിയും ഒന്നാം നമ്പർ ക്വാറൻറീൻ സൗകര്യമൊരുക്കിയും തങ്ങളെ ചേർത്തണച്ച യു.എ.ഇയോട് പ്രവാസികൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു 'ശുക്റൻ യു.എ.ഇ'. sheikh muhammed tweet കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് 2018 ആഗസ്റ്റ് 17ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ച വാക്കുകൾ shukran uae യു.എ.ഇ ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദിപറഞ്ഞ് 'ഗൾഫ് മാധ്യമം' ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച ഒന്നാം പേജ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News#gulf news#shukran uae
Next Story