Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘ഒന്നോ രണ്ടോ മാസം...

‘ഒന്നോ രണ്ടോ മാസം മലപ്പുറം ജില്ലയിൽ വന്ന് താമസിക്കാൻ പറ്റ്വോ നടേശൻ മുതലാളിക്ക്.. പറ്റുമെങ്കിൽ വാ...’

text_fields
bookmark_border
‘ഒന്നോ രണ്ടോ മാസം മലപ്പുറം ജില്ലയിൽ വന്ന് താമസിക്കാൻ പറ്റ്വോ നടേശൻ മുതലാളിക്ക്.. പറ്റുമെങ്കിൽ വാ...’
cancel

എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പളളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണുള്ളത്. ‘ഒന്നോ രണ്ടോ മാസം മലപ്പുറം ജില്ലയിൽ വന്ന് താമസിക്കാൻ പറ്റ്വോ നടേശൻ മുതലാളിക്ക്.. പറ്റുമെങ്കിൽ വായെന്ന് ഉമേഷ് വള്ളിക്കുന്ന് എഴുതുന്നു. തുഞ്ചത്തെഴുത്തച്ഛൻ മുതൽ വിഘ്നേഷ് വരെയുള്ള പ്രത്യേക മനുഷ്യരുടെ മണ്ണിലൂടെ നമുക്കൊന്ന് കറങ്ങീട്ട് പോകാം. ഇത്രേം കാലം ജീവിച്ചിട്ടും തിരിയാത്ത ചിലതൊക്കെ തിരിയാൻ അത് മതിയാകുമെന്നും ഉമേഷ് വള്ളിക്കുന്ന് ഫേസ് ബുക്കിൽ എഴുതുന്നു.

വെളളാപ്പള്ളിയുടെ വിവാദ പ്രസ്താവന ചുവടെ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന് വെള്ളാപ്പള്ളി; ‘ഇവിടെ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ല’

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവി​​ടെ നിങ്ങൾക്ക് ലഭിക്കുന്നില്ല.

മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു​. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയു​ടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതു​കൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.

ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകു​ത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറ​ത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് ​പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്.

ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappalli natesanUmesh VallikkunnuMalappuram News
News Summary - umesh vallikkunnu against vellapallys controversial statement
Next Story