ഒമ്പത് വയസ്സ് മുതൽ കഴിക്കുന്നത് മെറ്റലും ഗ്ലാസും; ഇങ്ങനെയുമുണ്ടൊരു ഗിന്നസ് റെക്കോർഡ്
text_fieldsലോകത്തിലെ അതിശയകരവും വെല്ലുവിളി നിറഞ്ഞതും വിചിത്രവുമായ നേട്ടങ്ങളുടെ ഒരു നിധിയാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്. വിവിധ രീതിയിൽ പലരും നേടിയെടുത്ത റെക്കോർഡുകൾ കാലങ്ങൾക്കുശേഷം മറികടക്കാറുമുണ്ട്. എന്നാൽ, ഒരു ഫ്രഞ്ചുകാരെൻറ റെക്കോർഡ് ആർക്കും ഭേദിക്കാനാവാതെ ആ പുസ്തകത്തിൽ നിലകൊള്ളുന്നു.
ഭക്ഷ്യേയാഗ്യമല്ലാത്ത വസ്തുക്കൾ കഴിച്ചാണ് അദ്ദേഹം ഗിന്നസ് റെക്കോർഡ്സിൽ ഇടംനേടിയത്. ഫ്രഞ്ചുകാരനായ മിഷേൽ ലോറ്റിറ്റോ ഒമ്പത് വയസ്സ് മുതൽ പതിവായി ലോഹവും ഗ്ലാസും കഴിക്കുന്നുണ്ട്.
ഇയാളുടെ ഭക്ഷണത്തെക്കുറിച്ച് ഫ്രാൻസിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകൾ പഠനം നടത്തുകയുണ്ടായി. പ്രതിദിനം 900 ഗ്രാം ലോഹങ്ങൾ കഴിക്കാനുള്ള അദ്ദേഹത്തിെൻറ കഴിവ് 'അതുല്യമാണ്' എന്ന് അവർക്ക് എക്സ്റേ വഴി മനസ്സിലാക്കാൻ സാധിച്ചതായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് വെബ്സൈറ്റിെൻറ രേഖകൾ പറയുന്നു.
പിക്ക എന്ന മാനസിക വിഭ്രാന്തിയുടെ ഫലമായിരുന്നു അദ്ദേഹത്തിെൻറ വിചിത്രമായ ഭക്ഷണരീതി. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളോടുള്ള അമിതമായ ആസക്തിയാണിത്. തനിക്ക് കിട്ടിയ പ്രത്യേക കഴിവ് അദ്ദേഹം വരുമാന മാർഗമാക്കി മാറ്റി. വിവിധ ചടങ്ങുകളിൽ വിചിത്രമായ തെൻറ കഴിവുകൾ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
1966 മുതൽ 18 സൈക്കിളുകൾ, 15 സൂപ്പർമാർക്കറ്റ് ട്രോളികൾ, ഏഴ് ടി.വി സെറ്റുകൾ, രണ്ട് കിടക്കകൾ കമ്പ്യൂട്ടർ എന്നിവയെല്ലാം അദ്ദേഹം അകത്താക്കി. ഒമ്പതാം വയസ്സിൽ വെള്ളം കുടിക്കുന്നതിനിടെ ഗ്ലാസ് പൊട്ടുകയും അതിെൻറ ഭാഗങ്ങൾ ചവക്കുകയും ചെയ്തപ്പോഴാണ് തെൻറ അപൂർവ കഴിവിനെക്കുറിച്ച് മിഷേൽ മനസ്സിലാക്കുന്നത്. 1997 ഒക്ടോബർ വരെ അദ്ദേഹം ഒമ്പത് ടൺ ലോഹം കഴിച്ചുവെന്നാണ് കണക്ക്.
അതേസമയം, വാഴപ്പഴവും പുഴുങ്ങിയ മുട്ടയുമെല്ലാം കഴിച്ചത് കാരണം താൻ രോഗിയായെന്നും ഒരിക്കൽ ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. 2007 ജൂൺ 25നാണ് മിഷേൽ മരിക്കുന്നത്. മരണശേഷവും അദ്ദേഹത്തിെൻറ റെക്കോർഡ് മായാതെ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.