ഗോൾഡൻ മുറെ
text_fieldsറിയോ ഡി ജനീറൊ: ഒളിമ്പിക്സ് ടെന്നീസിലെ പുരുഷ വിഭാഗം സിംഗിൾസിൽ ബ്രിട്ടൻറെ ആൻറി മുറെക്ക് സ്വർണം. കലാശപ്പോരാട്ടത്തിൽ എതിരാളിയും അട്ടിമറി വീരനുമായ യുവാൻ മാർട്ടിൻ ഡെൽപെട്രോയയെയാണ് മുറെ തോൽപ്പിച്ചത്. ലോക കായിക മാമാങ്കത്തിൽ മറെയുടെ രണ്ടാം സ്വർണ നേട്ടമാണിത്. ലണ്ടൻ ഒളിമ്പക്സിലും മുറെയായിരുന്നു സ്വർണമണിഞ്ഞത്. സ്കോർ (7-5, 4-6, 6-2, 7-5).
പ്രമുഖ താരങ്ങൾ പിൻവാങ്ങിയ ടെന്നീസിൽ ആദ്യ റൗണ്ടിൽ പുരുഷ വിഭാഗം സിംഗിൾസിൽ സെർബിയൻ താരവും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ചായിരുന്നു ഡെൽപോട്രോയുടെ വരവ്. പീന്നീട് സ്പെയിൻ താരം റാഫേൽ നാദാലിനെയും തോൽപിച്ച് പോട്രോ ടെന്നീസ് ആരാധകരെ ഞെട്ടിച്ചു. അർജൻറീനയുടെ സീഡില്ലാ താരമായ പോട്രോ 2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് കൂടിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.