കോഹ്ലി നയിച്ചു, വീണിടത്ത് നിന്നും ഇന്ത്യൻ ഉയിർപ്പ്; ഇനി ബൗളർമാരുടെ കൈയ്യിൽ
text_fieldsദുബൈ: തുടക്കത്തിൽ ഷഹീൻ അഫ്രീദിയേൽപ്പിച്ച പരുക്കിൽ നിന്നും ഉണർന്നെണീറ്റ് ഇന്ത്യ. ആറു റൺസിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ ഏഴു വിക്കറ്റിന് 151 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത് വിക്കറ്റ് കാത്ത നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ഉയിർപ്പിന് നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ് പന്തും കനപ്പെട്ട സംഭാവന നൽകി. പൊതുവെ ബൗളർമാരെയും തുണക്കുന്ന യു.എ.ഇ പിച്ചുകളിൽ ബുംറ-ഷമി-ഭുവനേശ്വർ പേസ് ത്രയം തുണക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകൾ ദുസ്വപ്നം പോലെയായിരുന്നു. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ തന്നെ ഓപണർ രോഹിത് ശർമയെ വിക്കറ്റിന് മുന്നിൽ കുരക്കി ഷഹീൻ ഷാ അഫ്രീദി കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. പിന്നാലെ ലോകേഷ് രാഹുലി (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപിച്ചു. ടീം സ്കോർ 31ൽ നിൽക്കേ നന്നായി തുടങ്ങിയ സൂര്യകുമാർ യാദവും (11) പുറത്തായതോടെ സമ്മർദത്തിലായ ഇന്ത്യക്കായി വിരാട് കോഹ്ലിയും (27 പന്തിൽ 28) റിഷഭ് പന്തും (28 പന്തിൽ 37 ) ഒത്തുചേരുകയായിരുന്നു.
ഒരറ്റത്ത് വിരാട് കോഹ്ലി പക്വതയോടെ ബാറ്റേന്തിയപ്പോൾ റൺനിരക്കുയർത്തി റിഷഭ് പന്ത് പിന്തുണനൽകി. ഹസൻ അലിയെ തുടർച്ചയായി രണ്ട് സിക്സറുകൾക്ക് പറത്തിയ ആക്രമണ മൂഡിലേക്ക് മാറിയ റിഷഭ് പന്തിനെ ഷദാബ് ഖാൻ പുറത്താക്കുയായിരുന്നു. തുടർന്നെത്തിയ രവീന്ദ്ര ജദേജക്ക് (13 പന്തിൽ 13) ആഞ്ഞുവീശാനായില്ല. ഇതിനിടയിൽ അർധ സെഞ്ച്വറി കുറിച്ച കോഹ്ലി 57 റൺസുമായി അഫ്രീദിയുടെ പന്തിൽ വിക്കറ്റിനുപിന്നിൽ പിടികൊടുത്താണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ എട്ട് പന്തിൽ 11റൺസുമായി പുറത്തായി.
നാലോവറിൽ 31റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് പാക് നിരയിൽ മികച്ചുനിന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറിൽ 44റൺസ് വഴങ്ങിയ ഹസൻ അലി പാക് നിരയിൽ നന്നായി തല്ലുവാങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.