തുടക്കം മിന്നിച്ച് ഗുജറാത്ത്; തിരിച്ചുവരവുമായി ലഖ്നോ; സൂപ്പർ ജയന്‍റ്സിന് ജയിക്കാൻ 181
text_fieldsഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൊ സൂപ്പർ ജയന്‍റ്സിന് 181 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ലഖ്നോ ഗുജറാത്തിന് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (60), സായ് സുദർശൻ (56) എന്നിവരുടെ മികവിൽ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. ലഖ്നൊവിനായി രവി ബിഷ്ണോയ്, ഷർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ദിഘ്വേഷ് സിങ്, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഒന്നാം വിക്കറ്റിൽ 12.1 ഓവറിൽ നിന്നും 120 റൺസാണ് ഗില്ലും സായിയുടെ ചേർന്ന് കൂട്ടിച്ചേർത്തത്. ആറ് ഫോറും ഒരു സിക്സറുമടക്കം മികച്ച ഫോമിലുണ്ടായിരുന്ന ഗില്ലിനെ ആവേഷ് ഖാൻ ബൗണ്ടറി ലൈനിൽ എയ്ഡൻ മാർക്രത്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. ഓരോവറിന് ശേഷം ഏഴ് ഫോറും ഒരു സിക്സറുമടിച്ച് 56 റൺസ് നേടിയ സായ് സുദർശനും മടങ്ങി. ബിഷ്ണോയിക്കായിരുന്നു വിക്കറ്റ്.
നാലാമാനെത്തിയ വാഷിങ്ടൺ സുന്ദറിനെ (2) കബിഷ്ണോയ് ബൗൾഡാക്കിയതോടെ ജി.ടി പരുങ്ങലലിലായി. സൂപ്പർതാരം ജോസ് ബട്ലറിനെ (16 റൺസ്) നിലയുറപ്പിക്കുന്നതിന് മുമ്പ് ദിഘ്വേഷ് പറഞ്ഞയച്ചു. അവസാന ഓവറുകളിൽ ഷെഫാനെ റൂഥർഫോർഡ് (22), ഷാരൂഖ് ഖാൻ (11) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രാഹുൽ തെവാട്ടിയ റൺസെടുക്കാതെ മടങ്ങി. റാഷിദ് ഖാൻ നാല് റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റിന് മുമ്പ് ഗുജറാത്ത് 200ന് മുകളിൽ സ്കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടിയ ലഖ്നൊ കളി പിടിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.