Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദിത്യ സർവതെക്ക്...

ആദിത്യ സർവതെക്ക് അർധസെഞ്ച്വറി; തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി കേരളം

text_fields
bookmark_border
ker vs vid 8987897
cancel

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി കേരളം. ആദിത്യ സർവതെയുടെ അർധസെഞ്ച്വറിയുടെ കരുത്തിൽ രണ്ടാംദിനം കളിനിർത്തുമ്പോൾ 39 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് കേരളം. ആദിത്യ സർവതെ (66*), ക്യാപ്റ്റൻ സചിൻ ബേബി (7*) എന്നിവരാണ് ക്രീസിലുള്ളത്.

വിദർഭയുടെ ഒന്നാമിന്നിങ്സ് സ്കോറായ 379നെതിരെ തകർച്ചയോടെയായിരുന്നു കേരളത്തിന്‍റെ തുടക്കം. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ആദ്യ ഓവറിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിന്‍റെ വിക്കറ്റ് നഷ്ടമായി. ദർശൻ നൽകണ്ഠെയുടെ പന്തിൽ വിക്കറ്റ് തെറിക്കുകയായിരുന്നു. ഇതിന്‍റെ ഞെട്ടൽ മാറുംമുമ്പേ മൂന്നാം ഓവറിൽ അടുത്ത വിക്കറ്റും വീണു. 14 റൺസെടുത്ത അശ്വിൻ ചന്ദ്രന്‍റെ വിക്കറ്റാണ് നഷ്ടമായത്.

പിന്നീടെത്തിയ ആദിത്യ സർവതെ-അഹ്മദ് ഇംറാൻ സഖ്യമാണ് കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 93 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. സർവതെക്ക് മികച്ച പിന്തുണ നൽകി കളിച്ചിരുന്ന അഹ്മദ് ഇംറാൻ (37) യാഷ് താക്കൂറിന്‍റെ പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

നേരത്തെ, 153 റൺസെടുത്ത ഡാനിഷ് മാലേവാറിനും 86 റൺസെടുത്ത കരുൺ നായറിന്റേയും മികവിലാണ് വിദർഭ 379 റൺസെടുത്തത്. മറ്റാർക്കും വിദർഭക്കായി കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.കേരള ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീതമെടുത്ത നിധീഷും ഏദൽ ആപ്പിൾ ടോമുമാണ് തിളങ്ങിയത്. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ബേസിലിന്റെ പ്രകടനവും കേരളത്തിന് നിർണായകമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji Trophy FinalRanji Trophy 2025
News Summary - ranji trophy final Kerala vs Vidarbha
Next Story