കളിച്ചില്ലെങ്കിലും സഞ്ജു തന്നെയായിരുന്നു ഞങ്ങളുടെ നായകൻ- റിയാൻ പരാഗ്
text_fieldsഐ.പി.എല്ലിൽ നാലാം മത്സരത്തിലാണ് രാജസ്ഥാൻ റോയൽസിനെ നയിക്കാൻ സഞ്ജു സാംസൺ എത്തിയത്. ആദ്യ മൂന്ന് മത്സരത്തിൽ പരിക്ക് മൂലം സാംസൺ ഇമ്പാക്ട് പ്ലെയറായി ബാറ്റിങ്ങിന് മാത്രമാണ് ഇറങ്ങിയത്. നാലാം മത്സരത്തിൽ സഞ്ജു ക്യാപ്റ്റനായെത്തിയതിന് ശേഷം രാജസ്ഥാൻ പഞ്ചാബിനെതിരെ വിജയിച്ചു. ആദ്യ മൂന്ന് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രമായിരുന്നു രാജസ്ഥാന് വിജയിക്കാൻ സാധിച്ചത്.
റിയാൻ പരാഗായിരുന്നും സഞ്ജുവിന് പകരം ക്യാപ്റ്റന്‍റെ തൊപ്പി അണിഞ്ഞത്. ആദ്യ രണ്ട് മത്സരത്തിൽ രാജസ്ഥാൻ തോറ്റപ്പോൾ മൂന്നാം മത്സരത്തിൽ ചൈന്നൈ സൂപ്പർ കിങ്സിനെതിരെ വിജയത്തിലെത്തിക്കാൻ പരാഗിന് സാധിച്ചു. പഞ്ചാബിനെതിരെയുള്ള മത്സരത്തിന് ശേഷം നായകൻ സഞ്ജുവിനെ പുകഴ്ത്തി പരാഗ് രംഗത്തെത്തിയിരുന്നു. 'വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു ലീഡറാണ് സഞ്ജു സാംസൺ. കളത്തിന് പുറത്തായിരുന്നപ്പോൾ പോലും ഒരു ലീഡറിന്റെ വ്യക്തിത്വമായിരുന്നു സഞ്ജുവിന്. ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നത് വലിയൊരു നേട്ടമാണ്. എപ്പോഴും രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം സഞ്ജുവിന്റെ സാന്നിധ്യമുണ്ട്.' റിയാൻ പരാഗ് മത്സരശേഷം പ്രതികരിച്ചു.
പവർപ്ലേയിലെ സാവധാനം റൺസ് നേടിയതിനെക്കുറിച്ചും പരാഗ് സംസാരിച്ചു. 'അതായിരുന്നു ടീം പ്ലാൻ. പവർപ്ലേയിൽ റൺസ് നേടുന്നത് നിർണായകമായിരുന്നു. ഔട്ട്ഫീൽഡിന് വേഗത കുറവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് 16-ാം ഓവർ വരെ സാവധാനം കളിക്കുകയും അതിനുശേഷം വേഗത കൂട്ടുകയും ചെയ്യുക എന്നതായിരുന്നു ടീം പദ്ധതി. എൻ്റെ കഴിവിൻ്റെ പരമാവധി മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ എനിക്ക് നിർണായ സംഭാവന നൽകാൻ കഴിഞ്ഞ രീതിയിൽ സന്തോഷമുണ്ട്.' റിയാൻ പരാഗ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.