പ്രശ്നം അവസാനമല്ല, ധോണി ബാറ്റിങ്ങിൽ നേരത്തെ ഇറങ്ങുന്നത് നല്ലതായിരിക്കും; റോബിൻ ഉത്തപ്പ
text_fieldsഐ.പി.എൽ 18ാം സീസണിൽ അഞ്ച് മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് നാലെണ്ണത്തിൽ തോറ്റു. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് മാത്രമാണ് സി.എസ്.കെ വിജയിച്ചത്. പിന്നീടുള്ള നാല് മത്സരം തോറ്റ സി.എസ്.കെ. പോയിന്‍റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. പഞ്ചാബ് കിങ്സിനോട് 18 റൺസിനായിരുന്നു സി.എസ്.കെയുടെ തോൽവി.
മത്സരത്തിൽ തോറ്റെങ്കിലും അഞ്ചാമനായി ക്രീസിലെത്തിയ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് ആരാധകർ സാക്ഷിയായിരുന്നു. ടീമിനെ വിജയത്തിലെത്തിക്കാൻ ധോണി കഠിന ശ്രമം നടത്തുകയും ചെയ്തു. 12 പന്തിൽ നിന്നും 27 റൺസാണ് ധോണി നേടിയത്. തോൽവിക്ക് ശേഷം എം.എസ്. ധോണിയുടെ ഇന്‍റന്‍റിനെ കുറിച്ചും സി.എസ്.കെയിലെ അദ്ദേഹത്തിന്‍റെ റോളിനെ കുറിച്ചും റോബിൻ ഉത്തപ്പ സംസാരിച്ചു. ധോണി നേരത്തെ ഇറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'എനിക്ക് തോന്നുന്നത് എം.എസ്. ധോണിക്ക് ഒരിക്കലും ഇന്‍റന്‍റ് കുറവുണ്ടായിരുന്നില്ല. ഐ.പി.എല്ലിന് പുറത്തും, ധോണി ഉത്തരവാദിത്തം മറ്റുള്ളവർക്കിലേക്ക് കൈമാറുകയും, വരാനിരിക്കുന്ന വർഷങ്ങളിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ അറിവുകൾ നൽകുകയും ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. സി.എസ്.കെ വീണ്ടും ചാമ്പ്യൻഷിപ്പ് നേടാൻ സാധിക്കുന്ന ഒരു ടീമായിത്തീരുന്നതിനായി പുനർനിർമാണം നടക്കുകയാണ്. ഇത് ആ ട്രാൻസിഷൻ പിരീഡാണ്, പിന്നെ ധോണി നിലവിൽ ചെയ്യുന്നത് പോലെ ബാറ്റ് ചെയ്യുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം ടോപ് ഓർഡറിൽ കളിക്കുന്നത് നല്ലതായിരിക്കും. പ്രശ്നം ഫിനിശിങ്ങിൽ അല്ലെന്നും ടോപ് ഓർഡറിലാണെന്നും ഞാൻ വിശ്വസിക്കുന്നു,' ഉത്തപ്പ പറഞ്ഞു.
അതേസമയം കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ ഇന്നിങ്സ് 201 റൺസിൽ അവസാനിച്ചു. 18 റൺസിനാണ് പഞ്ചാബ് കിങ്സിൻ്റെ വിജയം. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് സി.എസ്.കെയുടെ ടോപ് സ്കോറർ. മധ്യ ഓവറുകളിൽ റൺനിരക്ക് താഴ്ന്നതോടെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരിച്ചുവരവ് അസാധ്യമായി. അവസാന ഓവറുകളിൽ എം.എസ്. ധോണി വമ്പൻ ഷോട്ടുകളുതിർത്തെങ്കിലും കളി പിടിക്കാനായില്ല. സ്കോർ: പഞ്ചാബ് കിങ്സ് - 20 ഓവറിൽ ആറിന് 219, ചെന്നൈ സൂപ്പർ കിങ്സ് - 20 ഓവറിൽ അഞ്ചിന് 201.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.