Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ ക്രിക്കറ്റ്...

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നെത്തില്ല; ബാർബഡോസിൽ നിന്നുള്ള മടക്കയാത്ര ഇനിയും വൈകും

text_fields
bookmark_border
ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നെത്തില്ല; ബാർബഡോസിൽ നിന്നുള്ള മടക്കയാത്ര ഇനിയും വൈകും
cancel

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നും ഡൽഹിയിലെത്തില്ല. ചുഴലിക്കാറ്റ് മൂലം ടീമിന്റെ മടക്കയാത്ര ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. ജൂലൈ രണ്ടാം തീയതി പ്രാദേശിക സമയം ആറ് മണിയോടെ ബാർബഡോസിൽ നിന്നും യാത്രതിരിച്ച് ബുധനാഴ്ച വൈകീട്ട് ഡൽഹിയിലെത്താനാണ് ടീം ലക്ഷ്യമിട്ടത്. എന്നാൽ, വ്യാഴാഴ്ചയോടെ മാത്രമേ ടീം ഇന്ത്യയിലെത്തുവെന്നാണ് ഏറ്റവും പുതിയ വിവരം.

വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ ടീം ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. ബാർബഡോസിൽന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി.

എന്നാൽ, വിമാനത്താളവം അടച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. ഇതോടെ ഇവർ ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ തുടർന്നു. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകരും ഉൾപ്പെടെ എഴുപതോളം പേർ ഇന്ത്യൻ സംഘത്തിലുണ്ട്. ബാർബഡോസിൽ ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപിച്ചാണ് ടീം ട്വന്റി20 ലോകകിരീടം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകജേതാക്കൾക്ക് സ്വീകരണമൊരുക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamT20 World Cup
News Summary - Team India's departure from Barbados delayed, expected to reach Delhi tomorrow
Next Story