വിഘ്നേഷിനെ നേരത്തെ പിൻവലിച്ചത് ആർ.സി.ബിക്ക് കാര്യങ്ങൾ എളുപ്പമാക്കി; ഹർദിക്കിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്ന് വിരാട് കോഹ്ലി
text_fieldsകഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സര വളരെ ആവേശത്തോടെയാണ് അവസാനിച്ചത്. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 12 റൺസിനായിരുന്നു ആർ.സി.ബി വിജയിച്ചത്. മത്സരത്തിൽ വിഘ്നേഷ് പുത്തൂരിന് ഒരു ഓവർ മാത്രമാണ് ആർ.സി.ബി നായകൻ ഹർദിക്ക് പാണ്ഡ്യ നൽകിയത്. ആദ്യ ഓവറിൽ തന്നെ വിഘ്നേഷ് ഒരു വിക്കറ്റ് നേടിയിരുന്നു.
വിഘ്നേഷിനെ പിൻവലിക്കാനുള്ള ഹർദിക്കിന്‍റെ ഈ തീരുമാനം ആർ.സി.ബിക്ക് ഗുണം ചെയ്തെന്ന് പറയുകയാണ് ആർ.സി.ബി സൂപ്പർ താരം വിരാട് കോഹ്ലി. വിഘ്നേഷിനെ സ്പെല്ലിൽ നിന്നും പിൻവലിച്ചത് മൂലം എനിക്ക് ഞങ്ങൾക്ക് ഒരു 25 റൺസ് അധികം നേടാൻ സാധിച്ചുവെന്നാണ് വിരാട് പറഞ്ഞത്.
'വിഘ്നേഷ് പുത്തൂരിനെ പിൻവലിക്കാനുള്ള ഹാർദിക് പാണ്ഡ്യയുടെ തീരുമാനം ആർ.സി.ബിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഈ തീരുമാനം കൊണ്ടുമാത്രം ഞങ്ങൾക്ക് 20-25 റൺസ് അധികം നേടാനായി. ഞങ്ങൾക്ക് അധികം വിക്കറ്റ് നഷ്ടമാകാത്ത സാഹചര്യത്തിൽ സ്‌പിന്നർ പുറത്തുപോയതോടെ, ചെറിയ ബൗണ്ടറികളുള്ള ഇവിടെ പേസ് ബോളർമാരെ കൈകാര്യം ചെയ്യാൻ എളുപ്പമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു,' വിരാട് കോഹ്ലി പറഞ്ഞു.
വിരാട് കോഹ്ലി -ദേവ്ദത്ത് പടിക്കൽ സഖ്യം നിലയുറപ്പിച്ച് കളിക്കുന്നതിനിടെ, ഒമ്പതാം ഓവറാണ് വിഘ്നേഷിന് എറിയാൻ ലഭിച്ചത്. ഈ ഓവറിലെ അവസാന പന്തിൽ ദേവ്‌ദത്തിനെ പുറത്താക്കി പാർട്‌നർഷിപ് തകർത്തിട്ടും പിന്നീടൊരവസരം താരത്തിന് നൽകാൻ ഹാർദിക് തയാറായില്ല. വിഘ്നേഷിന്റെ ഓവറിലെ ആദ്യ പന്തിൽ ദേവ്‌ദത്ത് സിംഗ്ളെടുത്തു. പിന്നാലെ കോഹ്ലിയും. മൂന്നാം പന്തിൽ ദേവ്ദത്ത് വീണ്ടും ട്രൈക് കൈമാറി. നാലാം പന്ത് സിക്‌സറിന് പറത്തിയാണ് കോഹ്ലി അർധ ശതകം തികച്ചത്. വീണ്ടും സിംഗ്ൾ. ആറാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ദേവ്ദത്തിന് പിഴച്ചു. വിൽ ജാക്സിന് ക്യാച്ച്. പിന്നീട് വിഘ്നേഷിന് അവസരം ലഭിച്ചില്ല. ഒരു ഓവറിൽ 10 റൺസ് വഴങ്ങിയാണ് താരം നാലാം മത്സരത്തിലും വിക്കറ്റ് വീഴ്ത്തിയത്. മുംബൈ ഇന്നിങ്സിലേക്ക് 91 റൺസ് ചേർത്ത കൂട്ടുകെട്ടാണ് വിഘ്നേഷ് പൊളിച്ചത്. പിന്നീട് ഓവറൊന്നും ലഭിക്കാതിരുനെന വിഘ്നേഷിനെ 15ാം ഓവറിൽ ഇമ്പാക്ട് സബ്ബായി തിരിച്ചെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.