Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇങ്ങനൊരു ഫീൽഡ്...

'ഇങ്ങനൊരു ഫീൽഡ് സെറ്റിങ് ഇതുവരെ കണ്ടിട്ടില്ല!'; ബൗളറുടെ തൊട്ടടുത്ത് ഫീൽഡറെ നിർത്തി ലബുഷെയ്ൻ- Video

text_fields
bookmark_border
ഇങ്ങനൊരു ഫീൽഡ് സെറ്റിങ് ഇതുവരെ കണ്ടിട്ടില്ല!; ബൗളറുടെ തൊട്ടടുത്ത് ഫീൽഡറെ നിർത്തി ലബുഷെയ്ൻ- Video
cancel

ക്രിക്കറ്റ് ഗ്രൗണ്ടിൽ പലതരം വ്യത്യസ്ത ഫീൽഡ് സെറ്റിങ്ങും അൺ ഓർത്തഡോക്സായുള്ള ബാറ്റിങ്ങും ബൗളിങ്ങുമെല്ലാം കാണാറുണ്ട്. അൺ ഓർത്തഡോക്സായുള്ള എല്ലാ നീക്കങ്ങളും ഇന്ന് ക്രിക്കറ്റിൽ സാധാരണയായ കാര്യമാണ്. എന്നാൽ ചില നിമിഷങ്ങൾ, അല്ലെങ്കിൽ നീക്കങ്ങൾ കാഴ്ചചക്കാരെ ഞെട്ടിക്കാറുണ്ട്. അത്തരത്തിൽ ആരാധകരെ ഞെട്ടിക്കുന്ന ഒരു പ്രവൃത്തിയാണ് നിലവിൽ വൈറലാകുന്നത്.

ആസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റായ ഷെഫീൽഡ് ഷീൽഡിലാണ് സംഭവം നടക്കുന്നത്. ക്വീൻസ്ലാൻഡ് ടീമിന്‍റെ നായകനായ ആസ്ട്രേലിയൻ ബാറ്റർ മാർനസ് ലബുഷെയ്ന്‍റെ സെറ്റ് ചെയ്ത് ഫീൽഡിങ് വളരെ കൗതുകം നിറഞ്ഞതായിരുന്നു. വെസ്റ്റേൺ ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലെ 63ം ഓവറിൽ ലബുഷെയ്ൻ സ്വയം പന്തെടുക്കുകയായിരുന്നു. സാം വൈറ്റ്മാൻ, ജോഷ് ഇംഗ്ലീസ് എന്നിവർ ചേർന്ന് വെസ്റ്റേൺ ആസ്ട്രേലിയക്കായി ഇന്നിങ്സ് ബിൽഡ് ചെയ്യുകയായിരുന്നു.

തന്‍റെ ഓവർ പകുതി ആയപ്പോൾ ഒരു ഫീൽഡറെ ലബുഷെയ്ൻ അടുത്ത് വിളിച്ചു. എന്നിട്ട് താൻ റണ്ണപ്പെടുക്കുന്ന സ്ഥലത്ത് ഫീൽഡറെ നിർത്തുകയായിരുന്നു. അമ്പയർ വരെ ഇത് അപ്രതീക്ഷമായി നോക്കുന്നുണ്ടായിരുന്നു. വിക്കറ്റിന് നേരെ പുറകിൽ ഫീൽഡ് നിർത്തിയാൻ അമ്പയറിന് അത് നോബോൾ വിളിക്കാവുന്നതാണ്. എന്നാൽ ഫീൽഡറെ കുറച്ചുകൂടെ ഇടത് ഭാഗത്തായാണ് ലബുഷെയ്ൻ നിർത്തിയത്.



തൊട്ടടുത്ത ബോൾ അദ്ദേഹം ബൗൺസർ എറിയുകയായിരുന്നു. നിലവിൽ ലബുഷെയ്ന്‍റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇങ്ങനെ ഒരു ഫീൽഡിങ് പൊസിഷൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marnus LabuschagneFUNNY CRICKETsheffield shield
News Summary - weird field setting by labuschagne in sheffield shield
Next Story