മെസ്സി: ബാഴ്സലോണ അയയുന്നു; കടുംപിടിത്തം വേണ്ടെന്ന് ഒരുവിഭാഗം
text_fieldsബാഴ്സലോണ: ബാഴ്സ വിടാനുള്ള ലയണൽ മെസ്സിയുടെ പ്രഖ്യാപനം ഒരാഴ്ച പിന്നിട്ടിട്ടും അനിശ്ചിതത്വം നീങ്ങുന്നില്ല. തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് മെസ്സി. 70 കോടി യൂറോയുടെ റിലീസ് േക്ലാസിൽ വിട്ടുവീഴ്ചയില്ലെന്ന് ബാഴ്സ മാനേജ്മെൻറും പറയുന്നു.
സൂപ്പർതാരത്തിെൻറ കൂടുമാറ്റം സംബന്ധിച്ച് ഒരാഴ്ച ഇങ്ങനെയാണ്. എന്നാൽ, കഴിഞ്ഞദിവസം ബാഴ്സലോണ ബോർഡിൽ അഭിപ്രായ വ്യത്യാസം ഉയർന്നതായി 'മാർക' റിപ്പോർട്ട് ചെയ്തു. മെസ്സിയെ വിൽക്കില്ലെന്ന് പ്രസിഡൻറ് ജോസഫ് മരിയ ബർത്യോമു വ്യക്തമാക്കുേമ്പാൾ, മാനസികമായി ക്ലബ് വിട്ട താരത്തെ പിടിച്ചുനിർത്തേണ്ടെന്നും, ന്യായമായ തുകക്ക് വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു.
പ്രസിഡൻറും മെസ്സിയുടെ പിതാവും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ബോർഡ് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. 70 കോടി യൂറോ (6147 കോടി രൂപ) റിലീസ് േക്ലാസിനായി വാശിപിടിക്കുന്നത് ക്ലബിെൻറ ചരിത്രത്തിലെ ഏറ്റവും മികച്ചതാരവുമായുള്ള ബന്ധം മോശമാക്കാനേ ഇടയാക്കൂവെന്ന് ഇവർ വാദിക്കുന്നു. ബാഴ്സ നിർബന്ധത്തിന് വഴങ്ങി മെസ്സി ഇൗ സീസണിൽ തുടരുകയാണെങ്കിൽ അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിലൂടെ അദ്ദേഹം ക്ലബ് വിടും.
എന്നാൽ, കരാർ നിലനിൽക്കെ ക്ലബ് വിടാൻ ആഗ്രഹിച്ച താരത്തെ ന്യായമായ വില നിശ്ചയിച്ച് വിൽക്കുകയാണെങ്കിൽ കോവിഡ് പ്രതിസന്ധിയിൽ ക്ലബിന് സാമ്പത്തിക നേട്ടമാവുമെന്നാണ് ഇവർ മുന്നോട്ടു വെക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.