Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കളിക്കിടെ കുപ്പിയേറ്; മൈതാനം ഭരിച്ച് കാണികൾ- ഫ്രഞ്ച് ലീഗിൽ മത്സരം ഉപേക്ഷിച്ചു
cancel
Homechevron_rightSportschevron_rightFootballchevron_rightകളിക്കിടെ കുപ്പിയേറ്;...

കളിക്കിടെ കുപ്പിയേറ്; മൈതാനം ഭരിച്ച് കാണികൾ- ഫ്രഞ്ച് ലീഗിൽ മത്സരം ഉപേക്ഷിച്ചു

text_fields
bookmark_border

പാരിസ്: പാതിയിൽ നിൽക്കെ ആവേശം മൂത്ത് കാണികൾ ൈമതാനത്തിറങ്ങി കളിക്ക് തത്കാലം സുല്ലിട്ട് കൈയാങ്കളി തുടങ്ങിയത് ഞെട്ടലായി. ഫ്രഞ്ച് ലീഗ് വണ്ണിലാണ് സംഭവം. നൈസും മാഴ്സെയും തമ്മിലെ പോരാട്ടം ആദ്യ പകുതി പൂർത്തിയാക്കിയ ശേഷം കളി കാര്യമാകുകയായിരുന്നു.

മാഴ്സെ താരം ദിമിത്രി പെയറ്റ് കോർണർ കിക്കെടുക്കാൻ അരികിൽ നിൽക്കെ കാണികളിലൊരാൾ വെള്ളക്കുപ്പി താരത്തിനുനേരെ എറിഞ്ഞു. പുറത്തുകൊണ്ട കുപ്പി കാണികൾക്കുനേരെ താരം തിരിച്ചും എറിഞ്ഞു. സ്വന്തം കാണികളിൽനിന്നു തന്നെയായിരുന്നു കുപ്പിയേറ്. ഏറും തിരിച്ചേറും നടന്നതിനു പിറകെ കാണികൾ മൈതാനത്തേക്കിറങ്ങി. അതോടെ നിയന്ത്രണം നഷ്ടമായത് മത്സരം പാതിവഴിയിൽ അവസാനിപ്പിച്ചു.

പിന്നീട് നൈസ് താരങ്ങൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടെങ്കിലും മാഴ്സെ വഴങ്ങിയില്ല. ഇതോടെ പൂർണമായി നിർത്തിവെക്കുകയായിരുന്നു. ആദ്യ പകുതിയിൽ കാസ്പർ ഡോൾബെർഗ് നേടിയ ഏക ഗോളിന് നൈസ് മുന്നിട്ടുനിൽക്കുകയായിരുന്നു.

കൈയാങ്കളിക്കിടെ ചില മാഴ്സെ താരങ്ങൾക്ക് പരിക്കേറ്റതായും റിേപ്പാർട്ടുണ്ട്. കൈയാങ്കളി മൂത്ത് താരങ്ങളും ആരാധകരും തമ്മിലെ സംഘർഷം ഏറെ നേരം തുടർന്നു.

ലീഗിൽ മാഴ്സെയുടെ ആദ്യ മത്സരവും കൈയാങ്കളിയിൽ കലാശിച്ചിരുന്നു. 3-2ന് ജയിച്ച അന്നത്തെ മത്സരം മോണ്ട്പെലിയർ മൈതാനത്താണ് സംഘർഷത്തിൽ കലാശിച്ച് 89ാം മിനിറ്റിൽ അവസാനിപ്പിച്ചത്. മാഴ്സെ നിരയിലെ വാലന്‍റീൻ റോൻഗിയറുടെ തലക്കടിയേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ligue Onecausing Nice v Marseille to be abandoned
News Summary - Dimitri Payet was hit by a bottle and threw it back into the crowd before fans stormed the pitch causing Nice v Marseille to be abandone
Next Story