വംശീയാധിക്ഷേപം; ജർമൻ ഒളിമ്പിക് ടീം സൗഹൃദ മത്സരത്തിനിടെ കളംവിട്ടു
text_fieldsടോക്യോ: വംശീയാധിക്ഷേപത്തെ തുടർന്ന് ജർമൻ ഒളിമ്പിക് ഫുട്ബാൾ ടീം സൗഹൃദ മത്സരത്തിനിടെ തിരികെ കയറി. ജപ്പാനിലെ വാകയാമയിൽ ഹോണ്ടുറാസിനെതിരായ മത്സരത്തിനിടെയാണ് സംഭവം.
ടീം ഡിഫൻഡർ ജോർദാൻ ടോറുനാരിഗയെ വംശീയമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് ടീം കളം വിട്ടതെന്ന് ജർമൻ ഒളിമ്പിക് ടീം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഹോണ്ടുറാസ് കളിക്കാരിൽ ഒരാളാണ് താരത്തെ വംശീയമായി അധിക്ഷേപിച്ചതെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.
ഒളിമ്പിക്സ് തയാറെടുപ്പിന്‍റെ ഭാഗമായി നടത്തിയ മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേയായിരുന്നു സംഭവങ്ങൾ. ടീമുകൾ 1-1ന് തുല്യതയിൽ നിൽക്കുകയായിരുന്നു.
ഞങ്ങളിൽ ഒരാളെ വംശീയമായി അധിക്ഷേപിക്കുേമ്പാൾ കളി തുടരുന്നത് എങ്ങനെയാണെന്ന് ജർമൻ കോച്ച് സ്റ്റിഫാൻ കുൻസ് ചോദിച്ചു. ചാമ്പ്യൻമാരായ ബ്രസീലിനെതിരെ ജൂലൈ 22നാണ് ജർമനിയുടെ ആദ്യ മത്സരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.