അന്തർ സർവകലാശാല ഫുട്ബാൾ; എം.ജി-കാലിക്കറ്റ് സെമി
text_fieldsകോതമംഗലം: അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എം.ജി, കാലിക്കറ്റ് സർവകലാശാലകൾ സെമിഫൈനലിൽ. കേരള സർവകലാശാല ക്വാർട്ടറിൽ പുറത്തായി. ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന സെമിഫൈനലിൽ എം.ജി സർവകലാശാല കാലിക്കറ്റിനെ നേരിടും.
പഞ്ചാബി യൂനിവേഴ്സിറ്റിയും സെന്റ് ബാബ ഭഗത് സിങ് യൂനിവേഴ്സിറ്റിയും മറ്റൊരു സെമിഫൈനലിൽ ഏറ്റുമുട്ടും. വൈകീട്ട് 3.30നാണ് ഫൈനൽ. ക്വാർട്ടർ ഫൈനലിൽ എം.ജി എതിരില്ലാത്ത മൂന്ന് ഗോളിന് കൊൽക്കത്ത യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. ഗിഫ്റ്റി സി. ഗ്രേഷ്യസ്, നിംഷാദ് റോഷൻ, കെ. സലാഹുദ്ദീൻ അദിനാൻ എന്നിവർ എം.ജിക്കുവേണ്ടി ഗോൾ നേടി.
കാലിക്കറ്റ് രണ്ട് ഗോളിനാണ് പഞ്ചാബ് യൂനിവേഴ്സിറ്റിയെ തോൽപിച്ചത്. പി.കെ. മിഷൽ, യു.കെ. നിഷാമുദ്ദീൻ എന്നിവരാണ് സ്കോറർമാർ. പഞ്ചാബി യൂനിവേഴ്സിറ്റി അടമസ് യൂനിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. കേരള യൂനിവേഴ്സിറ്റി സെന്റ് ബാബ ഭഗത് സിങ് യൂനിവേഴ്സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.