Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡച്ച് വല തുളച്ച്...

ഡച്ച് വല തുളച്ച് മിന്നൽ ഹെഡർ; ലീഡ് പിടിച്ച് തുർക്കിയ

text_fields
bookmark_border
ഡച്ച് വല തുളച്ച് മിന്നൽ ഹെഡർ; ലീഡ് പിടിച്ച് തുർക്കിയ
cancel

ബെർലിൻ: യൂറോകപ്പിലെ അവസാന സെമി സ്ഥാനക്കാരെ കണ്ടെത്താനുള്ള ആവേശപ്പോരിൽ നെതർലാൻഡ്സിനെതിരെ തുർക്കിയ ഒരു ഗോളിന് മുന്നിൽ. സമാത് അയാക്ദിൻ നേടിയ ഏക ഗോളാണ് ആദ്യ പകുതി തുർക്കിയക്കനുകൂലമാക്കിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ നെതർലാൻഡ്സ് ഗോളിനടുത്തെത്തിയെങ്കിലും മെംഫിസ് ഡിപൊയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. സാവി സിമോൺസിന്റെ ശ്രമവും സമാന രീതിയിൽ ഒടുങ്ങി. ആദ്യ മിനിറ്റുകളിൽ കളി നെതർലാൻഡ്സിന്റെ സമ്പൂർണ ആധിപത്യത്തിലായിരുന്നെങ്കിലും തുർക്കി പതിയെ ട്രാക്കിൽ കയറിയതോടെ മത്സരം ചൂടുപിടിച്ചു. ഇതോടെ ഇരുപകുതിയിലും പന്ത് കയറിയിറങ്ങി. തുർക്കിയയുടെ മനോഹര മു​ന്നേറ്റങ്ങൾ ഡച്ച് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. പല നീക്കങ്ങളും കോർണറുകൾ വഴങ്ങിയാണ് ഡച്ച് പട പിടിച്ചുനിന്നത്.

35ാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിനെ തുടർന്ന് ആദ്യ ഗോളും പിറന്നു. പന്ത് കിട്ടിയ റയൽ മാഡ്രിഡിന്റെ കൗമാര താരം ആർദ ഗുലെർ ബോക്സിലേക്ക് നൽകിയ സെറ്റ്പീസ് സമാത് അയാക്ദിൻ ഉയർന്നുചാടി വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. ഗോൾകീപ്പർ വെർബ്രഗന് ഒരവസരവും നൽകാതെ പന്ത് വലയിൽ കയറി. ഗോൾ കുടുങ്ങിയതോടെ ഡച്ചുകാർ കൂടുതൽ ഉണർന്നുകളിച്ചെങ്കിലും ആദ്യപകുതിയിൽ ഗോൾ മടക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro Cup 2024Netherlands vs Turkiye
News Summary - Lightning header into the Dutch net; Turkey takes the lead
Next Story